Wednesday, December 28, 2011

നമ്മുടെ ദേശീയഗാ‍നത്തിന്റെ നൂറാം വാർഷികം


നമ്മുടെ  ദേശീയഗാനം  കൂട്ടത്തോടെ ആദ്യമായി പാടിയതിന്റെ നൂറാം വാർഷികമായിരുന്നു ഇന്നലെ എന്ന വിശേഷം  F.M.  റേഡിയോയിലൂടെ കേട്ടപ്പോഴാണ് അറിഞ്ഞത്.  വിക്കിയിൽ ഇക്കാര്യംസൂചിപ്പിച്ചിട്ടുണ്ട്.   കാര്യമായ എന്തെങ്കിലും  ആഘോഷം ഈ വിഷയത്തിൽ ഉണ്ടായോ എന്ന്  പത്രങ്ങളിലെല്ലാം പരതി നോക്കി.  ആരും ഈ വിവരം അറിഞ്ഞ മട്ടുപോലുമില്ല.  ദോഷം പറയരുതല്ലൊ. ദീപികയിൽ   ഒരു വാർത്ത കണ്ടു. 

കാലത്ത്  ടി.വി. യിലെ വാർത്താ ശകലങ്ങളും ശ്രദ്ധിച്ചു.   ഏതെങ്കിലും ഭരണസിരാകേന്ദ്രങ്ങളിലെ  അനുസ്മരണം കേൾക്കാമെന്നു പ്രതീക്ഷിച്ചു.  എന്തോ  ഞാൻ കാണാതെ പോയതാണോ.  അങ്ങനെയൊന്നും സംഭവിക്കാതിരുന്നതാണോ എന്നറിയില്ല.   എന്തായാലും  ഭാരതീയർക്ക് ദേശീയഗാനത്തിനെക്കുറിച്ചോർക്കാനൊന്നും ഇപ്പോൾ സമയം  കിട്ടുന്നില്ല.  മന്ത്രിസഭയിലാണെങ്കിൽ  എങ്ങനെ ഹസാരയെ അട്ടിമറിക്കാം.   ലോൿപാൽ   ബില്ലിൽ നിന്ന്   മന്ത്രി പുങ്കവന്മാരെയും ഉദ്ദ്യോഗസ്ഥവൃന്ദത്തെയും  എങ്ങനെ രക്ഷപ്പെടുത്താം എന്നുള്ള  ചർച്ച തീർന്നിട്ടുവേണ്ടെ ഇത്തരം അപ്രധാന വിഷയങ്ങളെക്കുറിച്ച് ആലോചിക്കാൻ.  കേരളത്തിലാണെങ്കിൽ ഇപ്പോൾ മുല്ലയും പെരിയോറും മാത്രമെ  ചർച്ച ചെയ്യുന്നുള്ളൂ. 
നമ്മുടെ ദേശീയഗാനത്തിന് എന്തേ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത് എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ.  പലരെയും പ്രീണിപ്പിക്കാനായി  നെഹറു   തുടങ്ങിവെച്ച   രീതികൾ ഇന്നും കുടുബക്കാർ  കൊണ്ടു നടക്കുന്നുണ്ട് എന്നതിൽ നമുക്കാശ്വസിക്കാം.   
എല്ലാ രാഷ്ട്രങ്ങളും  അതിന്റെ പ്രതീകങ്ങളെയും ചിഹ്നങ്ങളെയും അവരുടെ സംസ്കാരത്തിൽ നിന്നും  സ്വാംശീകരിക്കുകയാണ് പതിവ്‌.  വോട്ടിനിട്ട് തിരഞ്ഞെടുക്കേണ്ട ഗതികേട് ഉണ്ടാവാറില്ലരാഷ്ട്രം അതിന്റെ പ്രതീകങ്ങളെ വോട്ടിനിട്ട് തിരഞ്ഞെടുത്താൽ സംഭവിക്കുന്ന ഒട്ടേറെ ദോഷങ്ങളുണ്ട്പ്രതീകങ്ങൾ സ്വയം ഇടം കണ്ടെത്തേണ്ടവയാണ്നമുക്ക് ഒരു ദേശീയഗാനമുണ്ട്ഒരു ദേശീയഗീതവുമുണ്ട്രണ്ടും നമുക്ക് ഭരണഘടനാപരമായി വന്ദ്യമാവേണ്ടവതന്നെഎന്നാൽ എല്ലാവർക്കും  ഇത് വന്ദ്യമാണോചില സ്ഥാപനങ്ങൾ ദേശീയഗാനവും ദേശീയഗീതവും  ചൊല്ലരുത് എന്നു നിഷ്കർഷിക്കുന്നത്  ഭരണഘടനാപരമായി അതിനെ  നിന്ദിക്കുന്നതിനു തുല്യമാണ്.
നമ്മുടെ ദേശീയഗാനം  ടാഗോറിന്റെ ഗീതാജ്ഞലിയിൽ നിന്നല്ല നാം തിരഞ്ഞെടുത്തത്ടാഗോർ രാഷ്ട്രത്തിനുവേണ്ടി ഒരു ദേശീയഗാനം എഴുതിയിട്ടില്ലജോർജ്ജ് അഞ്ചാമന്റെ സ്വീകരണത്തിനുവേണ്ടി എഴുതിയ, അധിനായകൻ എന്ന പുല്ലിംഗപ്രയോഗത്തോടുകൂടിയ  ‘ജനഗണമനഎന്നു തുടങ്ങുന്ന ഗാനത്തിൽ നിന്നുള്ള ഭാഗമാണ് നമ്മുടെ  ദേശീയഗാനമായിത്തീർന്നത്.   ഫാദർ സ്റ്റേറ്റും മദർസ്റ്റേറ്റും  പാശ്ചാത്യ സങ്കല്പമാണ്നമുക്ക്  നാടും മാടും നദിയും സ്ത്രീയാണ്, അമ്മയാണ്.  ടാഗോർ അധിനായക ശബ്ദം ഉപയോഗിച്ചത്  ജോർജ്ജ്   അഞ്ചാമനുവേണ്ടിയാണ് എന്നത് ചർച്ചയാകുന്നതും ഇവിടെയാണ്.    ബങ്കിം ചന്ദ്രചാറ്റർജി  എഴുതിയ  ‘ആനന്ദമഠ്എന്ന നോവലിൽ നിന്നുമാണ്  ‘വന്ദേമാതരംഎന്ന നമ്മുടെ ദേശീയഗീതം എടുത്തത്.   ഇവിടെ തിരഞ്ഞെടുത്ത ദേശീയഗാനവും ദേശീയഗീതവും ഭാരതത്തെ സംബന്ധിച്ച് തികച്ചും നവീനമാണ്.    പൌരാണികമായതിനെയെല്ലാം  തിരസ്കരിച്ച്  തികച്ചും നവീനമായതിനെ തിരഞ്ഞെടുത്തതായിരിക്കുമോ  തർക്കത്തിന്  കാരണമായിത്തീർന്നത് ?
ഒരുപക്ഷെ മാനവകുലത്തിന് ഭാരതഋഷിപരമ്പര നൽകിയ ആദ്യ ദേശീയഗീതത്തെ മറന്നു എന്നതാവാം ഈ വിവാദത്തിനു കാരണംഎന്തായാലും ഋഷിപ്രോക്തമായ രാഷ്ട്രഗാനവും ഗീതവും എന്ന് നമ്മുടെ ഇടയിൽ യാതൊരു തർക്കവും കൂടാതെ സ്വയം ഇടം നേടുന്നുവോ അതുവരെ നാം സ്വത്വബോധമുള്ളവരെന്നോ ചരിത്രബോധമുള്ളവരെന്നോ പറയുന്നതിൽ അർത്ഥമില്ല.

നമ്മുക്ക് ഒരു  വൈദിക രാഷ്ട്രഗീതം  ഉണ്ടായിരുന്നു. (യജൂർവേദം 22:22)

ഓം... ആ ബ്രഹ്മൻ ബ്രാഹ്മണോ ബ്രഹ്മവർചസീ ജായതാമാ രാഷ്ട്രേ രാജന്യഃ    ശൂര f ഇഷവ്യോ f  തിവ്യാധീ മഹാരഥോ ജായതാം ദോഗ്‌ധ്രീ   ധേനുർ‌ബോഢാനഡ്  വാനാശുഃ സപ്തിഃ പുരന്ധിര്യോഷാ ജിഷ്ണൂ രഥേഷ്ഠാഃ സഭേയോ യുവാസ്യ  യജമാനസ്യ വീരോ ജായതാം   നി കാമേ നികാമേ നഃ പർജന്യോ വർഷതു ഫലവത്യോ  നf ഓഷധയഃ പച്യന്താം  യോഗക്ഷേമോ നഃ  കല്പതാമ്.”
[ഹേ ഈശ്വരാ, ഞങ്ങളുടെ രാഷ്ട്രത്തിൽ ഭരണാധികാരികളായ ബ്രാഹ്മണർ ജ്ഞാനതേജസ്സിനാൽ പുർണ്ണരാകട്ടെപടയാളികളായ ക്ഷത്രിയർ ശൂരരും മഹാരഥികളും ഉത്തമശസ്ത്രങ്ങളുള്ളവരുമാകട്ടെനമ്മുടെ രാഷ്ട്രത്തിൽ ധനധാന്യഭണ്ഡാരങ്ങൾ നിറഞ്ഞുകവിയട്ടെജനങ്ങളും നാൽകാലികളും സമാധാനപ്രിയരും ആരോഗ്യമുള്ളവരുമാകട്ടെസ്ത്രീകൾ വിദുഷികളാവട്ടെഅധ്വാനിക്കുന്നവരുടെ മക്കൾ വിജിഗീഷുകളായി സഭകളിൽ  പ്രശോഭിക്കട്ടെകാലത്തിനനുസരിച്ച് വേണ്ടപ്പോൾ മഴ പെയ്യട്ടെവൃക്ഷലതാദികൾ ഫലപുഷ്പങ്ങളണിയട്ടെനമുക്ക് ശ്രേയസ്കരമായ യോഗക്ഷേമം നടപ്പിലാകട്ടെ.]


Monday, November 7, 2011

അറിവും വിദ്യഭ്യാസവും


 അനേക ശതാബ്ദകാലത്തെ വൈദേശികാധിപത്യത്തിന്റെ ഫലമായി വീര്യവും പൌരുഷവും കെട്ട്, സ്വന്തം വ്യക്തിമഹത്ത്വവും  വംശപാരമ്പര്യവും മറന്ന് അജ്ഞതയിലും ദാരിദ്ര്യത്തിലും ആണ്ടുകിടക്കുന്ന  ഒരു ജനതയായിരുന്നു കഴിഞ്ഞ നൂറ്റാണ്ടുവരെ  ഭാരതത്തിൽ ഉണ്ടായിരുന്നത്ഭാരതത്തിലെ ജനകോടികളെ അജ്ഞതയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ആത്മവിസ്മൃതിയിൽ നിന്നും  സമുദ്ധരിക്കാനുള്ള ഒരേഒരു വഴി അവർക്ക് വിദ്യഭ്യാസം  നൽകുക എന്നതാണ്.    സാഹിത്യഭാഷയും ശാസ്ത്രജ്ഞാനവും മാത്രമല്ലപൌരുഷവും  കുലമഹിമയും  വംശ-ചരിത്രബോധവും  ഉണർന്ന്  തേജസ്വികളായി വളരാനുള്ള വിദ്യഭ്യാസമാണ്  അവർക്ക് നൽകേണ്ടത്ഒരു മനുഷ്യന് അല്ലെങ്കിൽ അടുത്ത തലമുറയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ  ദാനം എന്താണെന്നു ചോദിച്ചാൽപ്രാമാണികമായി പറയുന്ന ഉത്തരംവിദ്യാദാനംഎന്നാണ്പക്ഷെദാരിദ്ര്യത്തിലാണ്ടുകിടക്കുന്ന ഭാരതീയ ജനതയ്ക്ക്  വിദ്യാദാനത്തോടൊപ്പം  ജീവൻ നിലനിർത്താനുള്ള അന്നം കൂടി നൽകണം.   എങ്കിൽ മാത്രമെ ഭാവിഭാരതത്തിന്റെ അഭ്യുദയത്തിനുവേണ്ടി പ്രവർത്തിക്കാൻ കർത്തവ്യബദ്ധരായ  യുവജനതയെ വാർത്തെടുക്കാൻ കഴിയുകയുള്ളൂ.
വേദങ്ങളിലോമറ്റു ശ്രുതിഗ്രന്ഥങ്ങളിലോ  ആർക്കും വിദ്യ നിഷേധിച്ചിട്ടില്ല.   വിദ്യ നിഷേധിച്ചിരുന്നു എന്ന ആരോപണം  തന്നെ  മദ്ധ്യകാല ചരിത്രവുമായി  ബന്ധപ്പെട്ടതാണ്.  മാനവധർമ്മശാസ്ത്രമാണ്  മനു (ആദ്യ ചിന്തകൻ) എഴുതിയത്; നിയമമല്ല.  സ്വന്തം   താല്പര്യത്തിനനുസരിച്ചുള്ള നിയമങ്ങൾ ഉണ്ടാക്കിയത് പിന്നീടു വന്ന നാട്ടുരാജാക്കന്മാരാണ്.  ഒരു ഏകീകൃതമായ നിയമവ്യവസ്ഥ  ഉണ്ടാകാതിരുന്നതും അതുകൊണ്ടാണ്.   സ്മൃതിഗ്രന്ഥങ്ങളിൽ   തെറ്റിന് ശിക്ഷയുംകുറ്റകൃത്യങ്ങൾക്ക് ദണ്ഡനവും ആണ് വിധിച്ചിട്ടുള്ളത്ശിഷ്യനാണ് ശിക്ഷണം കൊടുക്കുന്നത്. തെറ്റ് തിരുത്താനുള്ള  നിർദ്ദേശങ്ങളും  ആചാരാനുഷ്ഠാനങ്ങളും ആണ്  പരിഹാരങ്ങൾദണ്ഡനവും ശിക്ഷയും തിരിച്ചറിയത്തവിധം  അറിവ് വികലമായതായിരിക്കണം  (വികലമാക്കിയതോ?)  പഞ്ചപുച്ഛമടക്കി എല്ലാം സഹിച്ച്   ജീവിക്കാനുള്ള  നിയോഗം ഭാരതജനത ഏറ്റുവാങ്ങിയത്.  ഭരണാധിപർ  സുഖലോലുപരും  അധർമ്മികളുമായിത്തീരുമ്പോൾ  ഉണ്ടാകുന്ന ആത്മഭയത്തിൽ നിന്നുമാണ്  ജനങ്ങളെ   ഭയപ്പെടുത്തി  ഭരിക്കേണ്ട  ഗതികേടിൽ ഒരു ഭരണാധികാരി  എത്തിച്ചേരുന്നത്അത് ചരിത്രം പരിശോധിച്ചാൽ വ്യക്തമാവുന്നതുമാണ്.     രാവണൻഹിരണ്യൻ, കംസൻ,  ദുര്യോധനൻ  തുടങ്ങിയ പുരാണേതിഹാസങ്ങളിലെ കഥാപാത്രങ്ങൾ മുതൽ  കഴിഞ്ഞ നൂറ്റാണ്ടിലെ ഹിറ്റ്ലർ വരെയുള്ളവർ അതിനുദാഹരണങ്ങളാണ്.

 കാലം മാറിഅതിനനുസരിച്ച്  എന്താണ്അറിവ്’, എന്തിനാണ് വിദ്യഭ്യാസം  എന്ന് മനസ്സിലാക്കാൻ ശ്രമിക്കണം.  “വിദ്യയാ വിന്ദതേ അമൃതം” – വിദ്യയാൽ മനുഷ്യൻ അമൃതം (ശാശ്വതസുഖം) പ്രാപിക്കുന്നു; എന്നാണ് കേനോപനിഷദ് വചനംവിദ്യയെക്കുറിച്ച് പ്രകീർത്തിക്കാത്ത   ഒരു സംസ്ക്കാരവും  ഈ ലോകത്തിൽ കടന്നുപോയിട്ടില്ല.
വേദം അറിവാണ്.  അറിവിന്റെ ഉറവാണ് എല്ലാ വിദ്യകളും.   ‘വിദ്യ’ മാത്രമല്ല, ‘അവിദ്യ’യും  വേദത്തിൽ അടങ്ങിയിരിക്കുന്നു.  “അവിദ്യയാമൃതംതീർത്വാ” – അവിദ്യ  എന്ന ലൌകികജ്ഞാനം വഴി മൃത്യുവിനെ തരണം ചെയ്ത് – “വിദ്യയാ‍‌അമൃതമശ്നുതേ” – അദ്ധ്യാത്മിക ജ്ഞാനവിദ്യയിലൂടെ അമൃതതത്വത്തെ പ്രാപിക്കാനുള്ള ആഹ്വാനമാണ് വേദങ്ങളിലുള്ളത്.  
“വിദ്യാവിദ്യകൾ രണ്ടും ക-
ണ്ടറിഞ്ഞവരവിദ്യയാൽ
മൃത്യുവെത്തരണം ചെയ്തു
വിദ്യയാലമൃതാർന്നിടും.”
 ( ഈശ്വാവാസ്യം -  ഗുരുദേവഭാഷ്യം)
ദ്വേ വിദ്യേ വേദതവ്യേ ഇതി ഹ സ്മ യദ് ബ്രഹ്മവിദോ വദന്തി പരാ ചൈവാപര ച”.  ‘പരാഎന്നുംഅപരാഎന്നും  വിദ്യ രണ്ടുവിധമുണ്ടെന്ന് മുണ്ഡകോപനിഷത്ത് പറയുന്നു.   അതിൽപരാഎന്നത്  പരമായ ബ്രഹ്മാത്മതത്ത്വസാക്ഷാത്കാരത്തിന് ഉപകരിക്കുന്നതും, യോഗലക്ഷണവുമായ അദ്ധ്യാത്മവിദ്യയാകുന്നുബഹ്മവിദ്യയെന്നും, ഉപനിഷദ് വിദ്യയെന്നും  അത് അറിയപ്പെടുന്നുണ്ട്.   ‘അപരവിദ്യഎന്നത്  അപരപ്രകൃതിവിഷയങ്ങളെ സംബന്ധിച്ചതും, യോഗക്ഷേമരൂപമായ  ഐഹികശ്രേയസ്സിന്  ഉപകരിക്കുന്നതുമായ സാത്ത്വികജ്ഞാനമാകുന്നു.    വേദവേദാംഗശാസ്ത്രങ്ങളുംആയുർവേദാദി  ഉപവേദങ്ങളും, സാംഖ്യയോഗാദി ദർശനങ്ങളും, ശില്പ-നൃത്ത-ഗീതവാദ്യാദി കലാ-വിജ്ഞാനങ്ങളും എല്ലാം ഈ വിഭാഗത്തിൽ വരുംനാഗരികാഭ്യുദയത്തിനു നിദാനമാകയാൽനാഗരികവിദ്യകളെന്നും ഇവയെ പറയാറുണ്ട്.   പരയും അപരയുമായ വിദ്യകൾ പരസ്പരപൂരകങ്ങളും ശ്രേയസ്സിന് ആധാരവുമാണ്ആർഷമായ ശിക്ഷാസമ്പ്രദായത്തിൽ  അഭ്യസിക്കപ്പെടുന്ന അപരവിദ്യകൾ പാരമ്പര്യേണ പരമായ അദ്ധ്യാത്മശ്രേയസ്സിനു നിദാനമായി ഭവിക്കുന്നു.   ചരിത്രത്തിനു നോട്ടമെത്താത്ത അതിപുരാതനകാലം മുതൽക്കെ വിദ്യയുടെ നാടായിട്ടാണ് ഭാരതത്തിന്റെ പ്രശസ്തിഭാരതത്തിന്റെ അഭ്യുദയത്തിനു നിദാനമായ എല്ലാ വിദ്യകളും ആർഷപാരമ്പര്യത്തിൽ നമുക്കു സമ്പന്നമായിട്ടുണ്ട്. വേദാന്തം ലൌകിക ജീവിതത്തിന് പ്രാധാന്യം കൊടുക്കുന്നില്ല എന്നത് തെറ്റായ  ആരോപണമാണ്. വേദാന്തത്തിൽ അങ്ങനെയൊന്നും പറയുന്നില്ല.  നമുക്കു സിദ്ധമായിരിക്കുന്ന  വിദ്യാസമ്പത്ത് വിപരീത സാഹചര്യങ്ങളാൽ  ഉണർന്നു പ്രകാശിക്കാൻ കഴിയാതെ സുപ്തമായിക്കിടക്കുകയാണ്അതിനെ നാം തട്ടിയുണർത്തി തേജസ്വിയാക്കി പ്രവർത്തിക്കണം.  
എന്താണ് വിദ്യാഭ്യാസംപുസ്തകവിദ്യയാണോ അത്അല്ലപലതരം അറിവാണോ അത്. അതുമല്ലബുദ്ധിശക്തികളുടെ ഗതിയെയും ആവിഷ്കരണത്തേയും നിയന്ത്രണവിധേയമാക്കി സഫലീകരിക്കുന്ന സമർത്ഥ ശിക്ഷണമാണ് വിദ്യഭ്യാസം.   അത്തരത്തിലുള്ള ശിക്ഷണമല്ല ഇന്നത്തെ ഭാരതീയ വിദ്യാലയങ്ങളിൽ  നിന്നും ലഭിക്കുന്നത്.    നേരെമറിച്ച് നമുക്ക് പരമ്പരാഗതമായി സിദ്ധിച്ചിട്ടുള്ള വിദ്യയുടെ ആവിഷ്കാരവും സാഫല്യവും പ്രതിബന്ധിക്കുന്നതരത്തിലുള്ള ബാധകമായ ശിക്ഷണമാണ് ഇന്ന് യുവജനങ്ങൾക്ക് വിദ്യാലയങ്ങളിൽ നിന്നും ലഭിക്കുന്നത്.  വീര്യവും പൌരുഷവും നിറഞ്ഞ വ്യക്തികളെ സൃഷ്ടിക്കാൻ അതിനു കഴിയുന്നില്ല.    ഇന്നത്തെ വിദ്യാഭ്യാസം ആധുനികശാസ്ത്രസംബന്ധിയാണ്അതിന് ഭൌതികതലത്തിൽ  ഇന്ന്  നിരവധി ഗുണങ്ങളുണ്ട്പക്ഷെ അതിലുള്ള ദോഷങ്ങൾ പലപ്പോഴും ഗുണങ്ങളെ അതിശയിച്ചു നിൽക്കുന്നു. നമ്മൾ  പാശ്ചാത്യവിജ്ഞാനം അഭ്യസിക്കുന്നതിനോടൊപ്പം  മാതൃഭാഷയും,  സംസ്കൃതവും  പഠിക്കണംഅങ്ങനെ  ആർഷസംസ്ക്കാരം തെളിഞ്ഞുവരുന്ന വിധം നവീനമായ ഒരു ദേശീയവിദ്യാഭ്യാസപദ്ധതി ആവിഷ്കരിക്കണംഅതിലൂടെ  സൂക്ഷ്മനിരീക്ഷണസാമർത്ഥ്യം  കുട്ടികളിൽ തെളിഞ്ഞുവരും
ഇന്ന് നമ്മുടെ കുട്ടികൾ സ്കൂളിൽ നിന്നും പഠിക്കുന്നത് എന്താണ്.   ആദ്യം തന്നെ  ഒരു കുട്ടി മനസ്സിലാക്കുന്നത്  തന്റെ അച്ഛൻ വിഢിയാണെന്നാണ്.  (“ഈയച്ചന് ഒരു വിവരോംല്ല“ എന്നാണ് കുട്ടികൾ പറഞ്ഞു തുടങ്ങുന്നത് തന്നെ.)   രാണ്ടാമത്, തന്റെ മുത്തച്ഛൻ ഭ്രാന്തനാണെന്ന്മൂന്നാമത്, തന്റെ ആചാര്യന്മാരെല്ലാം  കപടാചാരികളാണെന്ന്നാലാമത്നമ്മുടെ  ധർമ്മശാസ്ത്രങ്ങളെല്ലാം  പച്ചക്കള്ളങ്ങളാണെന്ന്.   പ്രാഥമിക വിദ്യഭ്യാസം കഴിയുമ്പോഴേക്കും ഇതെല്ലാം പഠിച്ച് നട്ടെല്ലില്ലാത്തനിഷേധങ്ങളുടെ   ചേതനയറ്റ ഒരു പിണ്ഡമായിത്തീരുന്നു  ആ കുട്ടി.  
നമ്മുടെയുള്ളിൽ  ഉറങ്ങിക്കിടക്കുന്ന ജ്ഞാനശക്തിയെ ഉത്തേജിപ്പിക്കാനുള്ള സാധനയാണ് വിദ്യഭ്യാസംആ വിദ്യഭ്യാസമാണ് ഭാരതത്തിനു വേണ്ടത്പുരാതനകാലത്തെ നിരുപാധികമായ ധർമ്മാധിഷ്ഠിതമായ  ശിക്ഷാക്രമം ഭാവിഭാരതത്തിന്റെ അഭ്യുദയത്തിനുതകുംവിധം  കാലോചിതമായി പുനരുദ്ധരിച്ചു  നടപ്പിൽ വരുത്തണം
ശ്രോതവ്യഃ, മന്തവ്യഃ, നിദിധ്യാസിതവ്യഃ എന്നാണ്‌ ശ്രുതി   വ്യക്തമായി  ആത്മജ്ഞാനത്തിന്റെ മാർഗ്ഗത്തെ പറഞ്ഞിട്ടുള്ളത്‌. ഒന്നാമത്തേത്‌ ശ്രവണമാണ്‌. ഗുരുനാഥനിൽ നിന്ന്‌, സത്യദർശ്ശനം നേടിയ ആചാര്യന്മാരിൽ നിന്ന്‌ നീ ശ്രവണം ചെയ്യൂ. പോര, അത് അതേപടി  നീ വിശ്വസിക്കരുത്‌. യുക്തിപൂർവ്വം വിചാരം ചെയ്യുക. അപ്പോൾ നമുക്ക്‌ സംശയങ്ങൾ വരും. ഗുരുവിന്റെയും ശാസ്ത്രത്തിന്റെയും സഹായത്തോടെ അന്വേഷണം തുടരുക. അങ്ങനെ നിതിധ്യാസനം എന്ന മാർഗ്ഗത്തിൽ എത്തും. അതിലൂടെയാണ്‌ സത്യസാക്ഷാത്‌കാരത്തിലേക്ക്‌ എത്താൻ കഴിയുക.“  ആത്മജ്ഞാനത്തിനുതകുന്ന ഈ അടിസ്ഥാനതത്വം ഭൌതികജ്ഞാനത്തിന്റെ സത്യാന്വേഷണത്തിനും  സ്വീകരിക്കാവുന്നതാണ്. 
പുരാതന വൈദിക സാഹിത്യത്തെ മീമാംസ ചെയ്ത് ബ്രഹ്മ മീമാംസാശാസ്ത്രവും കർമ്മമീമാംസാശാസ്ത്രവും നമ്മുടെ പൂ‍ർവികർ വേർതിരിച്ചിട്ടുണ്ടായിരുന്നു.  എന്നാൽ കാലഗതിയിൽ അസമീക്ഷാസമ്പ്രദായം നാം കൈവിട്ടു.  അതേസമയം 17ആം  നൂറ്റാണ്ടിലെ യൂറോപ്യൻ വിദ്യാർത്ഥികൾ ആ സമീക്ഷാ സമ്പ്രദായം സ്വീകരിച്ചു.   തത്വദർശനത്തിന് യവനന്മാർ അനുസരിച്ചിരുന്ന സമീക്ഷാപദ്ധതിയുടെ മുഖ്യമായ രണ്ടംഗങ്ങളാണ് സൂക്ഷ്മ നിരീക്ഷണവും (പ്രത്യക്ഷം), അനുമാന (യുക്തി) വിചാരവും.  നവീന യൂറോപ്യൻ ശാസ്ത്രജ്ഞന്മാർ ‘സയൻസ്’ എന്നറിയപ്പെടുന്ന ഭൌതിക വിജ്ഞാനശാഖകളെ വികസിപ്പിക്കാൻ ആ പ്രമാണക്രിയകളെ പ്രയോജനപ്പെടുത്തി.  അതിന്റെ ഫലമാണ് യൂറോപ്പിൽ അത്ഭുതപൂർവ്വമായി വികാസം പ്രാപിച്ച വർത്തമാനകാലത്തെ ഭൌതികപരിഷ്ക്കാരം.  യൂറോപ്യന്മാർ അവരുടെ വിജ്ഞാനത്തിനുപയോഗിച്ച ആ പ്രമാണ പരീക്ഷാപദ്ധതി, നമ്മുടെ പുരാണേതിഹാസ സാഹിത്യത്തെ സമീക്ഷ ചെയ്യുന്നതിൽ  പ്രയോജനപ്പെടുത്താവുന്നതാണ്.  നമ്മുടെ വൈദിക വിജ്ഞാനശാഖയിലെ  സുക്ഷ്മത്വം ദർശിക്കാൻ  ഈ സമ്പ്രദായം  പ്രയോജനപ്പെടുത്തുകതന്നെ വേണം.   എന്നാൽ ആ പ്രയോജനം അന്ധമായ  പാശ്ചാത്യാനുകരണമാവരുത്.  ഭാരതത്തിന്റെ ദേശീയ സ്വഭാവത്തിന് യോജിച്ച വിധം ധീരവും സ്വതന്ത്രവുമായിരിക്കണം. നമ്മുടെ സമീക്ഷണം.


(അവലംഭം: ‘ആർഷനാദം‘  ദാർശനിക മാസിക.)

Monday, August 15, 2011

ഹിന്ദുവും ഇന്ത്യയും

‘ഹിന്ദുഎന്ന പദം അറബികൾ സിന്ധുനദീതടം ആക്രമിച്ചപ്പോൾ നൽകിയ പേരാണ്അറബിഭാഷാ നിഘണ്ടുവിൽകാട്ടുകള്ളൻഎന്നാണ്  ആ പദത്തിന് നൽകിയിട്ടുള്ള അർത്ഥം.   അറബികൾഹിന്ദുഎന്നാക്കിയത് അറബിഭാഷാശാസ്ത്രപ്രകാരമാണ്.   ‘ഇൻഡ്യ’  ഇംഗ്ലീഷുകാരന്റെ നാമകരണസംസ്കാരത്തിൽ നിന്നും  കിട്ടിയതാണ് നമ്മുടെ സ്റ്റാമ്പിലും കറൻസിനോട്ടിലും ഇംഗ്ലീഷിൽഇൻഡ്യഎന്നാണ്   അച്ചടിക്കുന്നത്ഹിന്ദിയിൽഭാരത്എന്നുംഹിന്ദുവിന്  ബർബരൻഎന്ന  അർത്ഥവും അറബിയിൽ കൊടുത്തിട്ടുണ്ട്അതിൽ നിന്നുമാണ്  ബാർബറസ് ‘  ഉണ്ടായിട്ടുള്ളത്.   ഭാരതത്തിൽ നിന്നുള്ള ശാസ്ത്രഗ്രന്ഥങ്ങൾ എല്ലാം പണ്ടുകാലത്ത്  അറബിയിലേയ്ക്ക് തർജ്ജമ ചെയ്തിരുന്നുഅതെല്ലാം   അറബികളുടെ കണ്ടുപിടുത്തമായി യൂറോപ്പുവരെ എത്തിക്കാൻ  ഇസ്ലാമിക സാമ്രാജ്യത്വത്തിന് കഴിഞ്ഞുഇംഗ്ലീഷുകാർ  ഇൻഡ്യ കണ്ടെത്തുന്നത് ഈ വഴിയിലൂടെയാണ്.  അടിമകളെ വിളിച്ചിരുന്ന ‘ഇൻഡീസ്’ എന്ന പദത്തിൽ നിന്നും ‘ഇൻഡ്യൻ’ എന്ന പദം ഭാരതീയനു നൽകി.   ‘ഇൻഡ്യഎന്ന പദത്തിന് ഓക്സ്ഫോർഡ് ഡിക്ഷണറിയിൽകുറ്റവാളിഎന്ന അർത്ഥം പോലും ഉണ്ടായിസ്വാതന്ത്ര്യം കിട്ടി ഷഷ്ടിപൂർത്തി ആഘോഷിച്ചിട്ടും ഇന്നും ഭാരതീയന്റെ നോട്ടുകൾ, നാണയങ്ങൾ, മുദ്രപത്രങ്ങൾ, ഭരണഘടന എന്നിവയിൽ എന്ത് ഭാരതീയതയാണുള്ളത്ഭാരതത്തിലെ 60% നഗരങ്ങളുടെ പേരും ഇംഗ്ലീഷുകാർ നൽകിയതുതന്നെ ഇന്നും നാം കൊണ്ടു നടക്കുന്നു.  80% റോഡുകളും  നൽക്കവലകളും  ഇന്നും ഇംഗ്ലീഷ് പ്രഭുക്കന്മാരുടെ പേരിലാണ്.   കാലാപാനിയിലെ ദുഷ്ടനായ  ജയിൽ ഭരണാധികാരിയുടെ പേരിലാണ് ഇന്നും ആൻഡമാനിലെ തുറമുഖം, - ‘പോർട്ട് ബ്ലെയർ’. 

(ഇപ്പോൾ ചില സ്ഥലനാമ മാറ്റങ്ങൾ കണ്ടുതുടങ്ങുന്നത്  ആശ്വാസകരമാണ്.) 

ചരിത്രം വളച്ചൊടിക്കുന്നതിൽ ഭാരതീയരായ നാം ശബ്ദം ഉയർത്താറില്ല എന്നതിന്റെ ഉത്തമോദാഹരണമാണ്  1947-ൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ഇൻഡ്യൻ ഇൻഡിപെൻഡൻസ് ആക്ട്. (പുതിയ വിശേഷങ്ങൾക്ക് ഈ പോസ്റ്റും കാണുക.)  അതുപ്രകാരം ഇൻഡ്യയും പാക്കിസ്ഥാനും രണ്ടു വ്യത്യസ്ഥ രാജ്യങ്ങളാണ്ഡോമനിയൻ സ്റ്റാറ്റസ് മാത്രമുള്ളതും സ്വതന്ത്രാധികാരങ്ങളില്ലാത്തതുമായ രണ്ടു ഭൂവിഭാഗങ്ങൾ - കോമൺവെൽത്ത് രാജ്യംഅതിനാൽ  പാക്കിസ്ഥാൻ ഭാരതത്തിന്റെ ഭാഗമായിരുന്നില്ലെന്നുംഎന്നാൽ  ഇൻഡ്യയും പാക്കിസ്ഥാനും  ബ്രിട്ടീഷ് ഭരണത്തിന്റെ ഭാഗമായിരുന്നു   എന്ന ചരിത്രരേഖ നിലനിൽക്കുകയും ചെയ്യും
നമ്മുടെ ഭരണഘടന ഇന്നും 80% വിദേശനിയമങ്ങളെയാണ് പിൻതുടരുന്നത്. പോലീസ്, നീതിന്യായവകുപ്പ്, വിദ്യഭ്യാസം, കര-നാവിക-വ്യോമസേന, നിയമനിർമാണസഭ നടപടികൾ, വില്പന-വരുമാന-കടത്ത് നികുതികൾ, വിദേശനയങ്ങൾ തുടങ്ങിയവയെല്ലാം  വൈദേശികരീതികളെ അവലംഭിച്ചാണ് പ്രവർത്തിക്കുന്നത്പോലീസ്   ജനങ്ങളുടെ സംരക്ഷകരാകണം എന്നു പറയുന്നതല്ലാതെ  ‘ഇടിവണ്ടിഎന്ന വിശേഷണം ഇല്ലാതാക്കാൻ നമുക്ക്  കഴിഞ്ഞിട്ടില്ലസ്വാതന്ത്ര്യസമരത്തെ അടിച്ചൊതുക്കാനായി  ബ്രിട്ടീഷ് സർക്കാർ  പ്രത്യേകമായി  ഉണ്ടാക്കിയ  ‘ഇടിവണ്ടിസംസ്കാരം തന്നെയാണ് ഇന്നും നമ്മുടെ പോലീസിന്റെ  കയ്യിലുള്ളത്.    ചരിത്രത്തിൽ  സത്യത്തെക്കാൾ കൂടുതൽ അസത്യങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്രേഖപ്പെടുത്താതെപോയ സത്യങ്ങളാണ് അവയെക്കാൾ അധികംവളച്ചൊടിക്കപ്പെട്ട സത്യങ്ങളാണ്     നമ്മുടെ  ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി നാം ഇന്ന് പിന്തുടരുന്നതും വിമർശിക്കുന്നതും.
ഭാരതത്തിന്റെ പുരാവൃത്തം  കാലാനുക്രമികമായ സൂക്ഷ്മതയില്ലാതെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്ജനതയെ അടക്കി ഭരിക്കാൻ വഴി നോക്കുന്ന ഇംഗ്ലീഷുകാരാണ് നമ്മുടെ രാജ്യചരിത്രം എഴുതിയിട്ടുള്ളത്അവരെഴുതിയ ചരിത്രഗ്രന്ഥങ്ങൾ നമ്മുടെ മനോവീര്യം കെടുത്താനുള്ളതാണ്നമ്മുടെ അധഃപതനം മാത്രമാണ്  അതിൽ ചിത്രീകരിക്കപ്പെടുന്നത്നമ്മുടെ ധർമ്മനിഷ്ഠയെക്കുറിച്ചോ  തത്ത്വജ്ഞാനത്തെപ്പറ്റിയോ സദാചാരമര്യാദകളെ സംബന്ധിച്ചോ   ഒന്നും അറിവില്ലാത്ത പരദേശികൾക്ക് നമ്മുടെ രാഷ്ട്രചരിത്രമെഴുതാൻ എങ്ങനെ  കഴിയുംപലതരത്തിലുള്ള തെറ്റിദ്ധാരണകളും യുക്ത്യാഭാസങ്ങളും അബദ്ധനിഗമനങ്ങളും  അവയിൽ സ്വാഭാവികമായും കടന്നുകൂടിയിട്ടുണ്ട്. എങ്കിലും നമ്മുടെ പുരാതനചരിത്രത്തിൽ ഗവേഷണം നടത്തേണ്ടതിന്റെ ആവശ്യവും പ്രസ്ക്തിയും അതിനുള്ള വഴിയും യൂറോപ്യന്മാർ ഇതിലൂടെ  കാണിച്ചു തന്നിട്ടുണ്ട്അതുകൊണ്ട്ധീരവും സ്വതന്ത്രവുമായ ഒരു വിജ്ഞാനസരണി ആവിഷ്കരിക്കുകയാണ്  നാം ഇനി ചെയ്യേണ്ടത്വിസ്മൃതിയിലാണ്ട് നഷ്ടപ്രായമായിക്കിടക്കുന്ന നമ്മുടെ അമൂല്യചരിത്രസമ്പത്തിനെ സമുദ്ധരിക്കാനായി  ഒരു പുതിയ തലമുറയെ സൃഷ്ടിച്ചെടുക്കണംഅനേക ശതാബ്ദകാലത്തെ വൈദേശികാധിപത്യത്തിന്റെ ഫലമായി വീര്യവും പൌരുഷവും കെട്ട്, സ്വന്തം വ്യക്തിമഹത്ത്വവും  വംശപാരമ്പര്യവും മറന്ന് അജ്ഞതയിലും ദാരിദ്ര്യത്തിലും ആണ്ടുകിടക്കുന്ന  ഭാരതീയ ജനത  ഇനിയെങ്കിലും ഉണർന്നെഴുന്നേൽക്കേണ്ടതാണ്.

“ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത”
(ഉണരൂ, എഴുന്നേൽക്കൂ, ലക്ഷ്യപ്രാപ്തിവരെ സോത്സാഹം പ്രയത്നിച്ചു മുന്നേറൂ.)

Tuesday, March 22, 2011

മനുഷ്യനറിയാത്തത് മൃഗങ്ങൾക്കറിയാം.

2004ൽ  ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ സുനാമിക്കുശേഷം ഒരു വാർത്ത വന്നിരുന്നു. എന്തെന്നാൽ, സുനാമി ബാധിതപ്രദേശങ്ങളിൽ കെട്ടിയിടാത്ത വീട്ടുമൃഗങ്ങളൊന്നും അപകടത്തിൽ പെട്ടിരുന്നില്ല എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നുവത്രെ! അതൊരു ഹൈന്ദവ (എൻ. ഗോപാലകൃഷ്ണൻ) ഉഢായിപ്പായി പ്രചരിച്ചിരുന്നതുകൊണ്ട്, കാര്യമായെടുത്തിരുന്നില്ല. പക്ഷെ കാര്യങ്ങളുടെ കിടപ്പ് ശരിയായിരുന്നു എന്ന് ഇതാ പുതിയൊരു വാർത്ത വന്നിരിക്കുന്നു. ശാത്രജ്ഞന്മാർ ഇപ്പൊ പറയുന്നത് ഈ സുനാമി കണ്ടുപിടിക്കാനുള്ള സുനാപ്പികളെക്കാളും നല്ലത് എല്ലാവരും വീട്ടിൽ കോഴി, പൂച്ച, പട്ടി, പശു എന്നിവയെ വളർത്തുകയാണ് ലാഭകരം എന്നാണ്. ചുരുങ്ങിയപക്ഷം തടിയെങ്കിലും രക്ഷപ്പെടും.


പക്ഷിമൃഗങ്ങൾക്ക് “ആറാം ഇന്ദ്രിയം“ (6th sense) ഉണ്ടെന്നാണ് ഇപ്പൊ അവരെല്ലാം പറയുന്നത്. ദൈവത്തിന്റെ വിശേഷസൃഷ്ടിയായ മനുഷ്യന് ഈ ആറാം ഇന്ദ്രിയം ഉണ്ടോ ? കണ്ണിൽ കാണുന്നതു മാത്രം വിശ്വിസിക്കേണ്ടി വരുമ്പോൾ അഞ്ചിൽ കൂടുതൽ ഇന്ദ്രിയങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നതെങ്ങിനെ? ഉണ്ടെന്നു പറയുന്നത് ‘വിശ്വാസി ‘ ആണെങ്കിൽ ഉഢായിപ്പും, ശാസ്ത്രജ്ഞനാണെങ്കിൽ പരമസത്യവും എന്നതാണോ ലോകനീതി. എന്തായാലും ഇങ്ങനെയൊരു ‘പ്രതിസന്ധി’യിലാണ് ശാസ്ത്രം കയ്യിലൊതുക്കി എന്ന് അഹങ്കരിക്കുന്ന മനുഷ്യലോകം. ഇത്രയും എഴുതാൻ കാരണം; ഇന്ന് വായിച്ച ഒരു പത്രവാർത്തയാണ്. ഇതിൽ എനിക്ക് കൂടുതലൊന്നും പറയാനില്ല. സ്കാൻ ചെയ്ത വാർത്ത വായിച്ച്, എന്നെ വലയ്ക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കല്ലെ എന്നൊരപേക്ഷയുണ്ട്, എല്ലാവരോടും.




ഭൂമികുലുക്കം, സുനാമി എന്നി വിഷയങ്ങളിൽ മനുഷ്യന്റെ ആറാം ഇന്ദ്രിയം പ്രതികരിക്കുമോ?   വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്. അവിടെയും ഈ ‘പ്രതിസന്ധി’ ഉണ്ടാകും. പഴയ ഒരു വാർത്താശകലം കൂടി വായിക്കൂ.       
                                                                                                   



Wednesday, March 2, 2011

ഭൂമിയുടെ വില എത്ര ???

ഭൂമിയുടെ വില 3,000 ട്രില്യൺ പൌണ്ട്. ‘നീലൻ‘ ഇവിടെ ഇല്ലാതെ പോയത് അവരുടെ ഭാഗ്യം. മംഗലശ്ശേരി നീലകണ്ഠൻ ഉണ്ടായിരുന്നെങ്കിൽ ‘നീ എന്റെ സ്ഥലത്തിന് വില പറയാനായോടാ’ എന്ന് ചോദിക്കാൻ ഒരാളെങ്കിലും ഉണ്ടാകുമായിരുന്നു.


ഇന്നലത്തെ (01-03-2011) പത്രത്തിൽ കണ്ട ഒരു വാർത്തയാണ് ഇവിടെ സ്കാൻ ചെയ്ത് കൊടുത്തിരിക്കുന്നത്. ഇത് എൻ. ഗോപാലകൃഷ്ണൻ പറയുന്ന മാതിരിയുള്ള ഉഢായിപ്പൊന്നുമല്ല. കൃത്യമായി സയന്റിഫിക്കായി തെളിയിച്ച ശാസ്ത്രജ്ഞന്മാരുടെ കണക്കുകളാണ്. ഇത് വായിച്ചപ്പോൾ നമ്മടെ ശ്രീഹരിയുടെ (cALviN) Singularity യിലെ ഒരു പോസ്റ്റാണ് ഓർമ്മ വന്നത്. അദ്ദേഹം അതിൽ പ്രപഞ്ചത്തിലെ എല്ലാ ആറ്റങ്ങളെയും തൂക്കിനോക്കി അളന്നുനോക്കി കൃത്യമായ കണക്ക് അവതരിപ്പിച്ചിരുന്നു. പ്ലാനറ്റുകൾക്ക് വില നിശ്ചയിച്ചവരുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ ശ്രീഹരി വെറും പാവം. ഇത്രക്കൊന്നും ആലോചിച്ചിട്ടുണ്ടാവില്ല. പരിമിതികളില്ലാത്ത അന്ധവിശ്വാസികളോട് എന്ത് പറഞ്ഞാലും വിശ്വസിച്ചോളും എന്നാണല്ലോ ശാസ്ത്രവിധി.

ശ്രീഹരിയുടെ ഭാഷയിൽ പറഞ്ഞാൽ:

"The difference between genius and stupidity is that genius has its limits."

മനുഷ്യനും വിവിധശാസ്ത്രങ്ങള്ക്കും പരിമിതികള്‍ ഇല്ലേ? തീര്ച്ചചയായും ഉണ്ട്. ഒരുപാട് ഉണ്ട്. പക്ഷെ പരിമിതികള്‍ ഉണ്ടെന്നും പറഞ്ഞ് കൈയും കെട്ടി നോക്കി നില്ക്കാന്‍ കഴിയുമോ? ഇല്ല.

ജീനിയസിനു പരിധികളുണ്ട്. വിഡ്ഢിത്തങ്ങൾക്കാകട്ടെ  പരിധികളില്ല താനും.


ജീനിയസ് തന്റെ പരിമിതികളെ മറികടക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. അതില്‍ മിക്കപ്പോഴും വിജയിക്കുകയും ചെയ്യും.


(മനുഷ്യന്റെ വിഡ്ഢിത്തരങ്ങൾക്കാകട്ടെ  യാതൊരു പരിധിയുമില്ല. ശാസ്ത്രം എത്ര തന്നെ വളര്ന്നു് വികസിച്ചാലും അന്ധവിശ്വാസങ്ങളില്‍ കുരുങ്ങിക്കിടക്കാനാണ് അവന്റെ "തലവിധി")

വിഢികൾക്ക് (വിശ്വസിക്കുന്നതിന്) പരിധികളില്ലെന്ന സിദ്ധാന്തം ഉള്ളതുകൊണ്ട്;  ഇത് വിശ്വസിച്ചാൽ അക്കൂട്ടത്തിൽ പെടുമോ,  വിശ്വസിച്ചില്ലെങ്കിൽ ശാസ്ത്രജ്ഞനാവുമോ എന്ന സംശയത്തിലാണ് ഞാനിപ്പോൾ.

Wednesday, February 23, 2011

ജ്യോതിശാസ്ത്രം വേദങ്ങളിൽ

[“ഗുരുവായൂരും മുഹൂർത്തവും” എന്ന പോസ്റ്റിന്റെ തുടർച്ച....]                   -----------------------------------                                                                  
അയ്യായിരം  കൊല്ലം മുമ്പ്   കലിയുഗാരംഭത്തോടെ  ഭാരതം അതിന്റെ അധഃപതനയാത്ര ആരംഭിച്ചുഅറിവ് അന്യാധീനമാവുകയും   അറിവിന്റെ ലോകം വികലമായിത്തുടങ്ങുകയും ചെയ്തുആദ്യം അത് രണ്ടായി പിളർന്നുകർമ്മകാണ്ഡവും, ജ്ഞാനകാണ്ഡവും.   ഒന്ന് മറ്റൊന്നിനെക്കാൾ മഹത്വമാർന്നത്  എന്ന രീതിയിലുള്ള കലഹംതുടർന്ന് അന്യോന്യം  നിഷേധമായി മാറിഈ രണ്ടു വിജ്ഞാനശാഖകളെയും  സമന്വയിപ്പിക്കാൻ,  മഹാഭാരതത്തിൽ യോഗേശ്വരനായ ശ്രീകൃഷ്ണനിലൂടെ  വ്യാസൻ  ശ്രമിക്കുന്നുണ്ട്.   പക്ഷെ മഹാഭാരതയുദ്ധത്തിനുശേഷം,   വർണ്ണസങ്കരം സംസ്കാരത്തെ  ക്ഷയിപ്പിക്കും എന്ന  അർജ്ജുനന്റെ  ഭീതി സത്യമായി ഭവിച്ചുവേദനഷ്ടം അവതാരംകൊണ്ട് ഇല്ലാതാക്കാം എന്ന കണ്ടുപിടുത്തം  പുരാണരചയിതാക്കളുടെ പകൽക്കിനാവായിരുന്നു.   ഇന്നത്തെ  പുരാണകഥകളിൽ വിഷ്ണുവിന് വേദം  വീണ്ടെടുക്കേണ്ടി വന്നതും  ആ ക്ലിഷ്ടസന്ധിയിലാണ്.
മനുഷ്യശരീരത്തിലെ അംഗങ്ങളുമായുള്ള താരതമ്യത്തിൽ ഋഷി കല്പശാസ്ത്രത്തെ കൈകളായും ജ്യോതിഷത്തെ കണ്ണുകളായും (പാണിനി) പറഞ്ഞിരിക്കുന്നു(ഹസ്തൈ കല്പോ f ഥ പഠ്യതേ ... )     (…ജ്യോതിഷാമയനം ചക്ഷുഃ )

ജ്യോതിശാസ്ത്രവും കല്പശാസ്ത്രവും വേദാംഗമാണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല.   ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലൊരിടത്തും ജ്യോതിഷം വിഷയമാകുന്നില്ല.   ആധുനിക  ഉദരപൂരണജ്യോതിഷികൾ  ഈ ശാസ്ത്രങ്ങളെ സംയോജിപ്പിച്ച്  ഒരു പുഷ്പാലംകൃതസിംഹാസനത്തിൽ  പ്രതിഷ്ഠിച്ചിരിക്കുന്ന ഒന്നാണ് ഭാവിപ്രവചനജ്യോതിഷം’ഈ ജ്യോതിഷത്തിന് വൈദികജ്യോതിഷവുമായി പുലബന്ധം പോലുമില്ലയാഗയജ്ഞാദികളിൽ വൈദിക ജ്യോതിശാസ്ത്രം കാലനിർണ്ണയത്തിന് ഉപയോഗിക്കാറുണ്ടായിരുന്നുഅതാകട്ടെ നക്ഷത്രവും  തീയതിയും മാസവും ഋതുവും സംവത്സരവും കണക്കാക്കുന്നതിന് സഹായകമാകുന്ന കാലാന്തരശാസ്ത്രസംബന്ധിയാണ്.                                                                                                                                                                                         
ജ്യോതിഷവിദ്യയുടെ  ജനനി വേദമാണ്.   വേദം എന്നാൽ ഋക്ക്, യജുസ്സ്, സാമം, അഥർവം എന്നി മന്ത്രസംഹിതകൾതന്നെഋഗ്വേദാരംഭത്തിൽതന്നെ ഒന്നാം മണ്ഡലത്തിൽ 164-ആം സൂക്തം അറിയപ്പെടുന്നത് അസ്യമാവീയം എന്നാണ്അസ്യമാവീയത്തിൽ കാണുന്ന സൂര്യദേവനും പുരാണങ്ങളിൽ കാണുന്ന സൂര്യദേവനും സമാനതകളുണ്ട്, ഒപ്പം സംസ്കാരഭേദവുമുണ്ട്.

വേദം പറയുന്നു : അല്ലയോ സൂര്യദേവാ അങ്ങയുടെ  രഥചക്രത്തിൽ പന്ത്രണ്ട് ആരക്കാലുകൾ കാണുന്നുആ രഥചക്രം നിരന്തരം ചലിച്ചുകൊണ്ടേയിരിക്കുന്നുഅത് ജീർണ്ണതയോ മരണമോ വരിക്കുന്നില്ലമറിച്ച് അമൃതാത്മാക്കളായി 720 പുത്രന്മാരെ ജനിപ്പിക്കുന്നു.  (ചാന്ദ്രവർഷത്തിലെ 360 ദിനവും 360 രാത്രിയും.)   ഈ വേദമന്ത്രമാണ് സൂര്യദേവന് പന്ത്രണ്ട് പത്നിമാരിൽ  720 പുത്രന്മാരെ സൃഷ്ടിച്ചു നൽകാൻ പൌരാണികരെ പ്രേരിപ്പിച്ചത്.

ഋഗ്വേദത്തിലെ അസ്യമാവീയത്തിനു പുറമെ, യജുർവേദത്തിലെ 17, 18  അദ്ധ്യായങ്ങൾ, സാമവേദത്തിലെ  ഉത്തരാർച്ചികത്തിലെ 6-ആം അദ്ധ്യായംഅഥർവത്തിലെ 19-ആം കാണ്ഡത്തിലെ  7, 8  സൂക്തങ്ങൾ എന്നിവ  ജ്യോതിഷ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്ഈ വേദമന്ത്രങ്ങളിൽ 27 നക്ഷത്രങ്ങളെപ്പറ്റിയും പറയുന്നുണ്ട്ജ്യോതിഷത്തെ കാലവിധാനശാസ്ത്രം എന്നും ഋഷിമാർ വിളിച്ചിരുന്നുഇന്ന് നമുക്ക് ലഭിക്കുന്ന ജ്യോതിഷഗ്രന്ഥങ്ങളിൽ ഏറ്റവും പ്രാചീനമെന്നു പണ്ഡിതന്മാർ പറയുന്നത്, ‘ലഗധ മുനി’യാൽ രചിക്കപ്പെട്ട വേദാംഗജ്യോതിഷമെന്ന 60 ശ്ലോകങ്ങളുള്ള വളരെ ചെറിയ ഒരു ഗ്രന്ഥമാണ്അതിൽ  ഇങ്ങനെ പറയുന്നു: “യഥാ ശിഖാമയൂരാണാം നാഗാനാം‌‌ മണയോ യഥാതദ് വദ് വേദാംഗശാസ്ത്രാണാം ഗണിതം മൂർധിനിസ്ഥിതമ്”.  (മയിലുകളുടെ സൌന്ദര്യശോഭ എങ്ങനെയാണോ അവയുടെ ശിഖ വർദ്ധിപ്പിക്കുന്നത്, നാഗങ്ങളുടെ ഫണം എങ്ങനെ അവയെ സൌന്ദര്യമുള്ളതാക്കുന്നുവോ അതുപോലെ വേദാംഗശാസ്ത്രങ്ങളിൽ ഗണിതം സുശോഭിതമായി നിലകൊള്ളുന്നു.)  ഋഗ്വേദത്തിൽ 12 മാസങ്ങളെപറ്റി പറയുന്ന മന്ത്രത്തിൽ തന്നെ 13-ആമനായി അധിമാസത്തെയും പരാമർശിക്കുന്നുണ്ട്സ്പഷ്ടമായി  ഈ പരാമർശം ചാന്ദ്രമാസകലാന്തരവും, സൌരവർഷകാലാന്തരവും പ്രകടമാക്കുന്നതാണ്യജുർവേദത്തിൽഅംഹസസ്പതിഎന്ന് ഈ  13 കാരനെ വിളിക്കുന്നുഋതുക്കളെ ശരിയായി ഗണിച്ച് കണ്ടുപിടിക്കുവാൻ അധിമാസകണക്കിനേ സാധിക്കു എന്നു തൈത്തരീയ സംഹിതയിലും പറയുന്നു

വേദങ്ങളിലെ  മാസങ്ങളുടെ പേരുകൾ എങ്ങിനെയായിരുന്നു എന്നു നോക്കാം.
                    ഋതുക്കൾ
വേദങ്ങളിലെ മാസങ്ങൾ
ശകവർഷ  മാസങ്ങൾ
ക്രിസ്ത്വബ്ദ  മാസങ്ങൾ
1)വസന്തം
മധു - മാധവ
ചൈത്രം - വൈശാഖം
ഏപ്രിൽ - മെയ്
2)ഗ്രീഷ്മം
ശുക്ര - ശുചി
ജ്യേഷ്ഠം - ആഷാഢം
ജൂൺ - ജൂലൈ
3)വർഷം
നഭസ് - നഭസ്യ
ശ്രാവണ - ഭദ്രപദ
ആഗസ്റ്റ്സെപ്തംബർ
4)ശരത്
ഇഷഊർജ്
ആശ്വിനകാർതിക
ഒക്ടോബർ - നവംബർ
5)ഹേമന്തം
സഹസ് - സഹസ്യ
ആഗ്രഹായണ - പൌഷ
ഡിസംബർ - ജനവരി
6)ശിശിരം
തപസ് - തപസ്യ
മാഘഫൽഗുന
ഫിബ്രവരിമാർച്ച്

മാസങ്ങളുടെ പേരുകളിൽ തന്നെ ഈ മാറ്റം പ്രകടമാകുമ്പോൾ വൈദികജ്യോതിശാസ്ത്രം എത്രമാത്രം മാറ്റങ്ങൾക്ക്  വിധേയമായിട്ടുണ്ടായിരിക്കും  എന്നു ചിന്തിക്കാവുന്നതേയുള്ളൂ.   വൈദികജ്യോതിഷത്തിന്  ഏതെല്ലാം രീതിയിൽ  അപഭ്രംശം സംഭവിച്ചിട്ടുണ്ട് എന്ന്  പരിശോധിക്കുന്നതാണ്  എല്ലാം ഉഢായിപ്പാണെന്ന്  കണ്ണടച്ച് വിശ്വസിക്കുന്നതിനേക്കാൾ അഭികാമ്യം  എന്നു തോന്നുന്നു.

ജ്യോതിശാസ്ത്രത്തിന്റെ പേരിൽ ലോകം മുഴുവൻ അറിയപ്പെട്ടിരുന്ന നാടായിരുന്നു ഭാരതംഎത്രയോ മഹാരഥന്മാർ  ഇവിടെ വന്ന് ശാസ്ത്രപഠനം നടത്തിപ്പോയിരിക്കുന്നു.   ശാസ്ത്രങ്ങളിലെ മയൂരശിഖയായിരുന്ന ഗണിതശാസ്ത്രത്തിന്റെ  സമ്പന്നതയായിരുന്നു അതിനു കാരണമായിരുന്നത്.    ഭാരതം എല്ലാംകൊണ്ടും സമ്പന്നമാണെന്ന  വിദേശികളുടെ  അഭിപ്രായമായിരിക്കണം  യവനസാമ്രാജ്യത്തിന്റെ കിഴക്കൻ അതിർത്തി   നിശ്ചയിക്കുന്നതിന്   അലക്സാണ്ടർ  ഭാരതത്തിലേക്ക് പടനയിച്ചത്

ബി.സി. 500 നു മുമ്പ് സൈറസും ദാരിയൂസും  ഭാരതത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശം ആക്രമിച്ചെങ്കിലും  അവർക്ക്  ഭാരതത്തിൽ ആധിപത്യം  സ്ഥാപിക്കാൻ കഴിഞ്ഞില്ലപക്ഷെ അത് അലക്സാണ്ടറുടെ   അധിനിവേശം എളുപ്പമാക്കി.  മഹാഭാരതയുദ്ധത്തിനുശേഷം സംഭവിച്ച സാംസ്കാരിക അധഃപതനം   യുദ്ധതന്ത്രങ്ങളിൽ പോലും  വലിയ  മാറ്റം സൃഷ്ടിച്ചുആനയും കുതിരയും  ആരാധനയുടെ ബിംബങ്ങളായപ്പോൾ  യുദ്ധക്കളത്തിൽ നിന്നും അവ യാഗശാലയിലേക്ക് പ്രവേശിച്ചുഇക്കാരണത്താൽ  യുദ്ധത്തിനുപയോഗിച്ച ആനകളെ വിരട്ടിയോടിക്കാൻ കഴിഞ്ഞതാണ് അലക്സാണ്ടർക്ക് (326 ബി.സി.) പൌരവനെ പരാജയപ്പെടുത്താൻ കഴിഞ്ഞത്അലക്സാണ്ടർപോലും ഭയപ്പെട്ടിരുന്ന നന്ദരാജവംശം  പൌരവന്റെ പരാജയം ആസ്വദിക്കാൻ നിഷ്ക്രിയതയിലൂടെ  രാജ്യത്തിനെ വിദേശിക്കടിമയാക്കുകയായിരുന്നുനന്ദരാജവംശത്തിന്റെ ജാരസന്തതികൾ ഇന്നും  ഭാരതഹൃദയത്തെ വേദനിപ്പിക്കുന്നുണ്ട്.  

അലക്സാണ്ടറുടെ അധിനിവേശം  ഭൂപ്രദേശത്തെ മാത്രമല്ല കീഴ്പ്പെടുത്തിയത്.   സാംസ്ക്കാരത്തെയും  മാറ്റിമറിക്കാൻ അവർക്കു കഴിഞ്ഞുഅലക്സാണ്ടർക്കുശേഷം  യവനജ്യോതിഷം  കാശിവരെയെത്തി വൈദികജ്യോതിഷത്തെയും ആക്രമിച്ചു കീഴ്പ്പെടുത്തി. (കാശിയാണ്  അന്നും ഇന്നും ജ്യോതിഷ പണ്ഡിതന്മാരുടെ  കേന്ദ്രം.) യവനനുശേഷം ഹൂണന്മാരും, മംഗോളിയരും, മുഗളന്മാരും, പോർച്ചുഗീസുകാരും, ഡച്ചുകാരും, ഫ്രഞ്ചുകാരും, ബ്രിട്ടിഷുകാരും ഭാരതത്തെ കീഴ്പ്പെടുത്തി അധികാരം സ്ഥാപിച്ചു.   1947ൽ ബ്രിട്ടീഷുകാർ ഭാരതം വിടുമ്പോൾ ജീവനില്ലാത്ത വെട്ടിമുറിക്കപ്പെട്ട ഭാരതത്തിന് നഷ്ടമായത് 33 ശതമാനം ഭൂപ്രദേശം മാത്രമല്ല, സാംസ്കാരിക പൈതൃകം കൂടിയാണ്.
(തുടരും.)

Wednesday, February 16, 2011

ഗുരുവായൂരും മുഹൂർത്തവും


[ജ്യോതിശാസ്ത്രം - ഹോളിവുഡും പൌരാണികവും എന്ന പോസ്റ്റിന്റെ തുടർച്ച]                                    -------------------------------
ആധുനിക  ജ്യോതിഷവും  ഫലപ്രവചനങ്ങളും  അതിനോടനുബന്ധിച്ചുള്ള പരിഹാരക്രിയകളും  ഭക്തിപ്രസ്ഥാനക്കാരുടെ മോക്ഷപ്രാപ്തിമാർഗ്ഗങ്ങളും നിലനിൽക്കുന്നത്  കലിയുഗത്തെ അശുഭയുഗമാക്കി ചിത്രീകരിച്ചുകൊണ്ടാണ്.  അതിന്  പുരാണങ്ങളും അവയിലെ മോക്ഷമാർഗ്ഗ കഥകളും ഇന്ന് അധർമ്മികൾക്ക്  ഉദരപൂരണത്തിന്റെ  സുരക്ഷിതമാർഗ്ഗമായിത്തീർന്നിരിക്കുന്നു.  ആധുനിക ഭൌതികലോകത്തിന്റെ  കണ്ടുപിടുത്തങ്ങളായ ദൃശ്യമാധ്യമങ്ങൾ ഈ ചൂഷണത്തിന്  വേണ്ട  എല്ലാ സൌകര്യങ്ങളും  (സീരിയലുകളായും, ടെലിബ്രാൻഡ് കച്ചവടമായും) നിർലോഭമായി   ചെയ്തുകൊടുക്കുന്നുമുണ്ട്. 

കലിയുഗത്തെക്കുറിച്ച് എന്താണ് വേദങ്ങളിൽ പറഞ്ഞിട്ടുള്ളത് എന്നു നോക്കാം.  യുഗം’  എന്നാൽ രാജാവെന്നാണ് അർത്ഥം.  അതിനാൽ ഏതു യുഗത്തിലും ശുഭത്വത്തെയും അശുഭത്വത്തെയും പ്രദാനം ചെയ്യുന്നത് രാജാവിന്റെയും പ്രജകളുടെയും ആചാരഗുണങ്ങളാണ്.  ആത്മകാരകനായ സൂര്യനിൽ നിന്നും ജനിച്ചതാണ് സംവത്സരം.  അതിനാൽ എല്ലാ സംവത്സരവും ശുഭമാകുന്നു.  ഋതുക്കൾ വിഷ്ണുരൂപിയായ സംവത്സരത്തിന്റെ അംഗമാണ്.  അതിനാൽതന്നെ അത് ശുഭകാരിണിമാത്രമാണ്.  പ്രകാശവും അന്ധകാരവും ശുഭസൂചകങ്ങൾതന്നെ.  അതിനാൽ രണ്ട് അയനങ്ങളും ശുഭകാരിയാണ്.  രണ്ടു പക്ഷങ്ങളും ശുഭമാണ്.  എല്ലാ മാസങ്ങളും ശുഭമാണ്.  എല്ലാ ദിവസങ്ങളും ശുഭമാണ്.  എന്തിന് അഹോരാത്രത്തെ മുപ്പതായി പകുത്താൽ കിട്ടുന്ന എല്ലാ മുഹൂർത്തങ്ങളും ശുഭമാണ്. (തൈത്തരീയബ്രാഹ്മണം)

ഇത് പറഞ്ഞ വൈദികജ്യോതിഷികളുടെ പിന്മുറക്കാരാണോ നമ്മൾ.   വേദങ്ങളിൽ പറയപ്പെടുന്ന നക്ഷത്രങ്ങളിൽ ഒന്നുപോലും  അശുഭനക്ഷത്രമല്ല.   എല്ലാം ശുഭനക്ഷത്രം തന്നെ.  ഈ നക്ഷത്രങ്ങളെ  താരകം ദേവഗൃഹം എന്നിങ്ങനെയാണ്  അറിയപ്പെട്ടിരുന്നത്.  എന്നാൽ  നവീനജ്യോതിഷത്തിൽ ശുഭനക്ഷത്രങ്ങൾക്കൊപ്പം അശുഭനക്ഷത്രവും ഉണ്ട്.  ദക്ഷിണയുടെ  വലുപ്പത്തിനനുസരിച്ച് നക്ഷത്രങ്ങൾ ശുഭാശുഭങ്ങളായി മാറുന്നു.  മുഹൂർത്തത്തിന്റെ കാര്യമാണെങ്കിൽ  പറയാതിരിക്കുകയാണ് നല്ലത്.  കാരണം, ഏത് ഗണിതപ്രകാരം കണക്ക് കൂട്ടിയാലും പൂർണ്ണമായും നല്ല ഒരു മുഹൂർത്തം കണ്ടെത്താനാവില്ല. 

മുഹൂർത്തം നോക്കുന്നതിനെ പരിഹസിച്ചുകൊണ്ട് ഗുരുദേവന്റെ  ഒരു സംഭവം ഓർമ്മ വരുന്നു. കൊല്ലവർഷം 1083  കുംഭം ഒന്നാം തിയതി തലശ്ശേരിയിൽ ജഗന്നാഥക്ഷേത്രത്തിന്റെ പ്രതിഷ്ഠ  കഴിഞ്ഞയുടൻ അവിടെയുണ്ടായിരുന്ന ഒരു വേദപണ്ഡിതൻ ഗുരുവിനോടു ചോദിച്ചു; “ഏതു മുഹൂർത്തത്തിലാണ് ഈ പ്രതിഷ്ഠ നടത്തിയത്”?   മുഹൂർത്തം നോക്കിക്കൊള്ളാൻ ഗുരു  മറുപടി കൊടുത്തു.  പ്രതിഷ്ഠ കഴിഞ്ഞാണോ മുഹൂർത്തം നോക്കുന്നത്എന്ന് പണ്ഡിതൻ. “മുഹൂർത്തം നോക്കിയല്ലല്ലൊ ജനനം.  ജനനം നടന്നിരിക്കുന്നു.  ഇനി മുഹൂർത്തവും രാശികളും നോക്കിക്കോളൂ.”   ജനന-മരണങ്ങളെപ്പോലെ അത്രയും നിസ്സാരമാണ് മുഹൂർത്തവും എന്ന്  ഗുരു നമുക്ക്  കാണിച്ചു തരുന്നു. 

ഭൌതികജീവിതത്തിന്റെ തിരക്കിനിടയിലും വിവാഹം ഞായറാഴ്ചയിലെ ശുഭമുഹൂർത്തത്തിൽ തന്നെ വേണം എന്നത് നിർബ്ബന്ധമാണ്.  ജ്യോത്സ്യൻ എങ്ങനെ നോക്കിയാലും  മുഹൂർത്തം ശരിയാവില്ല.  അപ്പോൾ പ്രതിവിധി വന്നു.  ചടങ്ങ് ഗുരുവായൂരിൽ വെച്ച്  നടത്തിയാൽ മുഹൂർത്തം നോക്കണ്ട.  ഇതിൽ  ദേവസ്വത്തിന് ലഭിക്കുന്നത് വിവാഹത്തിന്റെ ഒരു  വഴിപാട്  ശീട്ടും   പൂജാരിക്കു കൊടുക്കുന്ന ദക്ഷിണയും.  പക്ഷെ  ഗുരുവായൂരിൽ വലവിരിച്ചിട്ടുള്ള  സർവ്വമതസ്ഥരുടെയും  ഹോട്ടലുകൾക്കും  കല്ല്യാണമണ്ഡപങ്ങൾക്കും ഒഴിവില്ല.   ഡോക്ടറും സ്കാൻ സെന്ററും തമ്മിലുള്ള  ഇടപാടുപോലത്തന്നെയാണ്, ജ്യോത്സ്യനും  ഈ കച്ചവടശൃഘലയും പ്രവർത്തിക്കുന്നത്  എന്നു തോന്നും ഈ ഗുരുവായൂരിനെ ഒഴിവുകാണുന്നത് ശ്രദ്ധിച്ചാൽ.   എന്നു മുതലാണ് ഗുരുവായൂരിൽ  മാത്രം   മുഹൂർത്തം  നോക്കണ്ട എന്ന  ശാസ്ത്രം കണ്ടെത്തിയത്  എന്ന്  അറിയില്ല.

രസകരമായ വസ്തുത  എന്തെന്നാൽ, നവീന ജ്യോതിഷത്തിൽ ഉപയോഗിക്കുന്ന രാശികളെല്ലാം തന്നെ വിദേശികളുടെതാണ്.  വാരമെന്നആഴ്ചവിദേശികളുടെതാണ്.  എന്തിന്ഹോരഎന്ന പദം സംസ്കൃത നിഘണ്ടുവിൽ  ഇല്ലാത്ത  പദമാണെന്നാണ് പണ്ഡിതാഭിപ്രായം.  ഭാരതീയഗണിതം നക്ഷത്രങ്ങളെ  അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.  മറിച്ച് ഫലിതജ്യോതിഷം ഹോരയെയും.  

ആഴ്ചകൾ പ്രതിനിധീകരിക്കുന്ന   സപ്തഗ്രഹങ്ങളെ ഒരു കാല്പനിക ബിന്ദുവിൽ കോർത്തിണക്കിയാണ്  സ്ഥാനം നിശ്ചയിച്ചിട്ടുള്ളത്. പാശ്ചാത്യരുടെ  മതഗ്രന്ഥങ്ങളിലെ സൃഷ്ടിവാദത്തിനനുസരിച്ച്  ഏഴാമത്തെ ദിവസം സ്രഷ്ടാവിനും മനുഷ്യനും ക്ഷീണം തീർക്കാൻ ഒരു ഒഴിവുദിനം വേണമല്ലൊ. പാശ്ചാത്യരുടെ വരവോടെ  നമ്മൾക്കും   ഞായർ  വിശ്രമദിനമായി.     ഭാരതീയർ  മാസവും പക്കവും നക്ഷത്രവും ചേർത്താണ് ദിവസം തീരുമാനിച്ചിരുന്നത്.  നമുക്ക് ഇനി കാർത്തികയ്ക്ക് കാണാം, ഏകാദശിക്ക് കാണാം എന്നു പറഞ്ഞാൽ  സംശയത്തിനിടമില്ലാതെ  എല്ലാവർക്കും മനസ്സിലാകുമായിരുന്നു.  പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള വിനിമയങ്ങളിൽ ജ്യോതിഷത്തിന് ഒഴിച്ചുകൂടാനാവാത്ത പ്രാധാന്യമുണ്ടായിരുന്നു.    

വേദങ്ങളിൽ 12 മാസങ്ങളെക്കുറിച്ചുള്ള വർണ്ണനകളും, വൃത്തത്തിന്റെ 360 അംശങ്ങളും, 27 നക്ഷത്രങ്ങളും  അവയെക്കുറിച്ചുള്ള വർണ്ണനകളും കാണാം. പക്ഷെ ഹോരയെന്നോ വാരമെന്നോ രാശിയെന്നോ ഉള്ള പദം അവിടെ കാണാൻ സാധിക്കില്ല.  ഈ പദങ്ങളെല്ലാം വിദേശിയുടെ തന്നെയെന്നതിന്  വേറെ തെളിവുകളൊന്നും ആവശ്യമില്ല.

 ഭാരതീയർ ഒരിക്കലും അറിവ്  പുറത്തേതെന്നോ അകത്തേതെന്നോ തരം തിരിക്കാറില്ലായിരുന്നു.  പരകീയ അറിവിനെ അവഹേളിച്ചിരുന്നുമില്ല.  മറിച്ച് അന്ധകാരയുഗത്തിൽ വിദ്യ ലോപിച്ചപ്പോൾ ശരികളെയും തെറ്റുകളെയും  നാം കൂട്ടിച്ചേർത്തു.  പ്രാചീന ഋഷിപരമ്പര അറിവ് വേദമായിക്കണ്ട് അതിനെ ഉപാസിച്ചു.  വിദേശികൾക്ക് ആ പരമ്പര  അവരുടെ രാജ്യങ്ങളിൽ എന്നേ ലോപിച്ചു പോയിരുന്നു.  ഭാരതചരിത്രം എത്ര കീറിമുറിച്ച് പരിശോധിച്ചാലും ആക്രമണത്തിനു പോലും പ്രത്യാക്രമണം കണ്ടെത്താൻ ആർക്കും സാധിക്കാത്തതിനു കാരണവും അതാണ്.  എല്ലാ ആക്രമണങ്ങളും ഏറ്റുവാങ്ങിയ ലോകമാതാവാണ് നമ്മുടെ ഭാരതം.

(തുടരും)

Saturday, February 12, 2011

ജ്യോതിശാസ്ത്രം - ഹോളിവുഡും പൌരാണികവും.



[ജ്യോതിഷം – ആചാരവും ആരോഗ്യവും  എന്ന പോസ്റ്റിന്റെ  തുടർച്ച....]

 
ഭൌമശാസ്ത്രംഗോളശാസ്ത്രംജ്യോതിശാസ്ത്രംപ്രപഞ്ചശാസ്ത്രം എന്നിങ്ങനെ പല വിഭാഗങ്ങളായി വ്യാപിച്ചുകിടക്കുകയാണ് ഇന്ന് നമ്മുടെ  ലോകത്തെക്കുറിച്ചുള്ള അന്വേഷണം.  പണ്ട് ഇതെല്ലാം ഒരു കുടക്കീഴിലായിരുന്നു എന്നുമാത്രം.   ജീവനെക്കുറിച്ചുള്ള അന്വേഷണമാണ്  ഈ ഭൂമിയിൽ നിന്നും വിട്ട്  പ്രപഞ്ചത്തിലെ  എല്ലായിടത്തും  ഈ ശാസ്ത്രദൃഷ്ടി  ചെന്നെത്താൻ കാരണമായിത്തീർന്നത് എന്നുവേണം  ഊഹിക്കാൻ.  

സൂര്യനും ചന്ദ്രനുമാണ് ഭൂമിയിലെ ജീവിവർഗ്ഗം  നിലനിൽക്കാൻ  വേണ്ട  ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ സ്രോതസ്സ്അതുതന്നെയാവണം  ‘പ്രാചീനരായ’ ഋഷിവര്യന്മാരെ  സൂര്യൻചന്ദ്രൻനക്ഷത്രങ്ങൾ എന്നിവ എന്തു വസ്തുക്കളാണ് ;  അവ  ജീവജാലങ്ങളെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുണ്ട്,  അവയിൽ മനുഷ്യൻ തുടങ്ങിയ സൃഷ്ടിജാലങ്ങൾ ഉണ്ടോ  എന്നൊക്കെയുള്ള  അന്വേഷണത്തിന്  പ്രേരിപ്പിച്ചിട്ടുണ്ടാവുക.

1969ൽ ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയെന്നും ഇല്ലെന്നും അവകാശപ്പെടുന്ന ശാസ്ത്രസമൂഹം അതുകഴിഞ്ഞ്  50 വർഷത്തിനുശേഷമാണ് ചന്ദ്രനിൽ വെള്ളമുണ്ടാകാം എന്നു സ്ഥിരീകരിച്ചത്.  പൌരാണിക ഉഢായിപ്പുകൾ എന്തൊക്കെയാണ്  ഇക്കാര്യത്തിൽ പറഞ്ഞുവെച്ചിട്ടുള്ളത് എന്ന് പരിശോധിക്കുന്നത് നല്ലതാണ്.  ജ്യോതിഷഗ്രന്ഥങ്ങളിൽ ചന്ദ്രനിൽ ജലാംശമുണ്ടെന്ന് ചിന്തിക്കാവുന്ന വരികളെക്കുറിച്ച്  ഒരു  ലേഖനം വന്നപ്പോൾ ഉണ്ടായ പുകിലുകൾ ഇവിടെ വായിക്കാം.   ഇവിടെ പറയുന്ന കാര്യങ്ങളെല്ലാം  കാവിപ്പടയുടെ  ‘എല്ലാം ഞമ്മടെ കിത്താബിലുണ്ട്‘ എന്ന അവകാശമായെങ്കിലും ഈ ബ്ലോഗിൽ കിടക്കട്ടെ.  അന്ധവിശ്വാസത്തിന്റെ കൂട്ടത്തിൽ ഇതും കൂടി

സൂര്യ-ചന്ദ്ര-നക്ഷത്ര ഗോളങ്ങളെയെല്ലാം ലോകങ്ങൾ എന്നാണ് പറയപ്പെടുന്നത്.  ഭൂമിയിലെ സകല ജീവജാലങ്ങളും ഉരുണ്ട ആകൃതിയിലുള്ളതാണ്  എന്നതിന് തെളിവ് ആവശ്യമില്ലല്ലൊ. (കേന്ദ്രത്തിൽ നിന്നുള്ള റേഡിയസ് തുല്യമല്ല എന്ന ആക്ഷേപം ഉന്നയിക്കില്ല എന്നു വിശ്വസിക്കട്ടെ.)  അതുപോലത്തന്നെ പ്രപഞ്ചത്തിലെ  സർവ്വവസ്തുക്കളും ഉരുണ്ടതോ, ചുരുങ്ങിയപക്ഷം വൃത്താകൃതിയിലുള്ളതോ  ആയിരിക്കും.  ബ്രഹ്മാണ്ഡവും  ഗോളാകൃതിതന്നെ

പ്രപഞ്ചത്തിലെ ഗോളങ്ങളിലെല്ലാം മനുഷ്യാദി ജീവികൾ  വസിക്കുന്നുണ്ട് എന്നാണ് ശതപഥബ്രാഹ്മണം  പറയുന്നത്.
ഏതേഷു ഹീദങ് സർവം വസു ഹിതമേതേ ഹിങ് സർവം വാസയന്തേ തദ്യാദി ദംങ് സർവം വാസയന്തേ തസ്മാ ദ്വസവ ഇതി”. 
പൃഥിവിജലംഅഗ്നിവായുആകാശംചന്ദ്രൻനക്ഷത്രംസൂര്യൻ എന്നിവയ്ക്ക് വസുക്കൾ എന്നു പേരു വന്നത് അവയിൽ എല്ലാ ചരാചരങ്ങളും വസിക്കുന്നതുകൊണ്ടും അവയെ അവ വസിപ്പിക്കുന്നതുകൊണ്ടും ആണ്.  എല്ലാറ്റിന്റെയും വാസഭൂമിയായതുകൊണ്ടാണ് അവയ്ക്ക് വസുക്കൾ എന്നു പേർ വന്നത്.  സുര്യനും ചന്ദ്രനും നക്ഷത്രങ്ങളും പൃഥിവിയെപോലെ വസുക്കളാണെങ്കിൽ അവയിലും  ജീവജാലങ്ങൾ ഉണ്ടെന്നു പറയുന്നതിൽ എന്തിനു ശങ്കിക്കണംഈശ്വരനിർമ്മിതമായ  ഈ ചെറിയ ഭൂലോകത്ത് മനുഷ്യാദി സൃഷ്ടിജാലങ്ങളാൽ നിറഞ്ഞിരിക്കെ മറ്റു ലോകങ്ങളെല്ലാം ശൂന്യങ്ങളായിരിക്കുമോ?   പ്രപഞ്ചസ്രഷ്ടാവായ ഈശ്വരൻ ഈ ഭൂമിയിലേക്കുമാത്രമായി സൃഷ്ടി നടത്തുന്നുണ്ടെന്നു വിശ്വസിക്കണോ?  മറ്റു ലോകലോകാന്തരങ്ങളിൽ മനുഷ്യാദി സൃഷ്ടികളില്ലെങ്കിൽ അവയുടെ പ്രയോജനമെന്താണ്?  അതിനാൽ സകല ലോകങ്ങളിലും മാനവാദി സൃഷ്ടികൾ ഉണ്ടാകാം.

  എന്നാൽ ആകൃതിഭേദം വരാം.  ഭൂമിയിൽ തന്നെ പല രാജ്യങ്ങളിലും  ആകൃതിയും നിറവും വ്യത്യസ്തങ്ങളാണ്.  ഭൂമിയിൽ മാത്രമാണോ ദൈവം ജീവികളെ സൃഷ്ടിച്ചിട്ടുള്ളത് എന്ന് ചില യുക്തിവാദികളെങ്കിലും ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്.  പക്ഷെ അത്  ഒരു തർക്കത്തിനുവേണ്ടിയാണ്.  മറ്റു ലോകങ്ങളിൽ ജീവികളുണ്ടോ എന്ന ചോദ്യത്തിന് മറുപടിയൊന്നും കയ്യിലുണ്ടാവാൻ സാധ്യതയില്ല.

സൃഷ്ടി  ലോകാന്തരങ്ങളിൽ മാത്രമല്ലഎല്ലാ കല്പങ്ങളിലും ഒരുപോലത്തന്നെയാണെന്ന് ഋഗ്വേദം സൂചിപ്പിക്കുന്നു.
 “സൂര്യാചന്ദ്രമസൌ ധാതാ യഥാ പൂർവമകല്പയത് ദിവം ച പൃതിവീംചാന്തരീക്ഷ മഥോ സ്വഃ”. 
സൂര്യൻചന്ദ്രൻആകാശം ഭൂമിഅന്തരീക്ഷംഅവയിലുള്ള സുഖങ്ങൾവിശിഷ്ടവസ്തുക്കൾ എന്നിവയെല്ലാം ധാതാവായ ഈശ്വരൻ മുൻകല്പങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നതുപോലെ തന്നെയാണ് ഈ കല്പത്തിലും സൃഷ്ടിച്ചിട്ടുള്ളത്.

ഇത് സാധാരണ എല്ലാവരും  കേൾക്കാറുള്ള  നവഗ്രഹസ്തോത്രത്തിലെ  ചൊവ്വ ഗ്രഹത്തെക്കുറിച്ചുള്ള (MARS) ഒരു ശ്ലോകമാണ്.
ധരണീ ഗർഭ സംഭൂതം
വിദ്യുത് കാന്തി സമപ്രഭം
കുമാരം ശക്തി ഹസ്തം തം
മംഗളം പ്രണമാമ്യഹം.”
ഇതിൽ എന്നെ ആകർഷിച്ചത്ഭൂമിയുടെ ഗർഭത്തിൽ നിന്നും ഉണ്ടായത്   എന്ന പ്രയോഗമാണ്.  പുത്രൻ എത്ര കുരുത്തംകെട്ടവനായാലും  സ്രഷ്ടാക്കളുടെ അല്പം ഗുണം കാണിക്കില്ലെ  എന്നൊരു സംശയം ബാക്കി നിൽക്കുന്നു.  (MARS നെക്കുറിച്ച് വന്ന ഒരു വാർത്ത)


ആധുനികശാസ്ത്രം ഇന്ന്
  UFO യെക്കുറിച്ചും അന്യഗ്രഹജീവികളെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുന്നു.  ശാസ്ത്രത്തിന്റെ അന്ധവിശ്വാസങ്ങൾ!!!!


(തുടരും...)                                                       (ശേഷം ഇവിടെ വായിക്കാം.....)