Tuesday, April 24, 2012

അക്ഷയതൃതീയ എന്ന വിശ്വാസാഭാസം:



അക്ഷയതൃതീയയെക്കുറിച്ച് വളരെ ആവേശത്തോടെ കേട്ടുതുടങ്ങിയിട്ട് പത്തു വർഷത്തിൽ കൂടുതൽ ആയിട്ടില്ല. അന്ധവിശ്വാസത്തിന്റെ അടിമകളാകുന്നത് സത്യദർശനമില്ലാത്ത സ്വാർത്ഥമോഹികളായ ജനങ്ങളാണ്. ആധുനിക മനുഷ്യന്റെ ആർത്തിയുടെ സ്പന്ദനം അറിയുന്ന സ്വർണ്ണവ്യാപാരിയാണ് അക്ഷയതൃതീയയുടെ മാസ്മരികശക്തിയെ ആദ്യം വ്യവസായവൽക്കരിച്ചത്.

അക്ഷയതൃതീയ ദിവസം സ്വർണ്ണം വാങ്ങിയാൽ ഐശ്വര്യം വരുമെന്നാണ് സ്വർണ്ണവ്യാപാരികളുടെ വാഗ്ദാനം. ഇത് ഏത് ശാസ്ത്രമനുസരിച്ചാണ് എന്നു ചോദിക്കാൻ പോലും ആർക്കും സമയമില്ല. അത് ചോദിക്കാൻ നിന്നാൽ സ്വർണ്ണം വങ്ങി ഐശ്വര്യം നേടാൻ ബുക്കു ചെയ്ത മുൻഗണന നഷ്ടപ്പെട്ടാലോ? ഹേ ജനങ്ങളെ, നിങ്ങൾ എന്നാണ് ഇത്തരം മൂഢവിശ്വാസങ്ങളിൽ നിന്നും മുക്തി നേടുന്നത്?

സ്വർണ്ണം ലക്ഷ്മീ പ്രതീകമാണ്; ഐശ്വര്യസ്വരൂപമാണ്. ആയതിനാൽ സ്വർണ്ണവും മറ്റു വസ്തുക്കളും ദാനം കൊടുക്കുന്നത് പുണ്യപ്രവൃത്തിയായി കണക്കാക്കുന്നു. പക്ഷെ ഒരു പ്രത്യേക ദിവസം സ്വർണ്ണം വാങ്ങുന്നത് പുണ്യപ്രവൃത്തിയാകുന്നത് ഏത് വകുപ്പിൽ പെടുത്തിയാണെന്ന് മനസ്സിലാകുന്നില്ല. കൊടുക്കുന്നത് പുണ്യം, വാങ്ങുന്നത് സ്വാർത്ഥം. അക്ഷയമായ എന്തു ഫലമാണ് ഈ സ്വർണ്ണം വാങ്ങുന്നതിലൂടെ ലഭിക്കുന്നത് എന്ന് ചിന്തിച്ചാൽ ഈ ആഭാസാചാരത്തിന്റെ പിന്നാലെ ആരും പോവുകയില്ല. നമ്മുടെ ആചാരങ്ങൾ എത്രകണ്ട് അധപ്പതിച്ചിരിക്കുന്നു എന്നോർക്കുമ്പോൾ അതിയായ ദുഃഖം തോന്നുന്നു.

അക്ഷയതൃതീയ വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയയാണ്. ഈ ദിവസം സൂര്യൻ അതിന്റെ പൂർണ്ണപ്രഭയിൽ നിൽക്കുന്നു. ജ്യോതിഷ കണക്കിൽ ചന്ദ്രനും അതിന്റെ ഏറ്റവും ഉത്തമമായ സ്ഥാനത്താണ് നിൽക്കുന്നത്. ഈ ദിവസം ജപഹോമ പിതൃ തർപ്പണത്തിനു പറ്റിയ ദിവസമാണ്. ഈ ദിവസത്തിൽ ചെയ്യുന്ന ദാനധർമ്മങ്ങൾക്ക് ശാശ്വതമായ ഫലസിദ്ധിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. സത്യ യുഗത്തിലെ പ്രഥമ ദിവസമായിരുന്നു അക്ഷയ തൃതീയ. ബലരാമന്റെ ജന്മദിനമായും പരശുരാമന്റെ ജന്മദിനമായും വിശ്വസിച്ചു പോരുന്നു. വിശേഷമായ കാര്യങ്ങൾ ആരംഭിക്കാൻ ഏറ്റവും നല്ല ദിവസമായി അക്ഷയതൃതീയയെ കാണുന്നു.

നല്ല ദിവസവും ചീത്ത ദിവസവും ആധുനിക ജ്യോതിഷികളുടെ ഉദരപൂരണത്തിനുള്ള കണ്ടെത്തലുകളാണ്. ഈശ്വരകൃതമായ വേദങ്ങളിൽ പറയുന്നതാകട്ടെ എല്ലാ മുഹൂർത്തവും ശുഭം തന്നെയെന്നാണ്. ആത്മകാരകനായ സൂര്യനിൽ നിന്നും ജനിച്ചതാണ് സംവത്സരം. അതിനാൽ എല്ലാ എല്ലാ സംവത്സരവും ശുഭമാകുന്നു. ഋതുക്കൾ വിഷ്ണുരൂപിയായ സംവത്സരത്തിന്റെ അംഗമാണ്. അതിനാൽ അത് ഗുണവതിയും സുന്ദരിയും മനോഹാരിണിയുമാണ്. അതിനാൽ തന്നെ അത് ശുഭകാരിണിമാത്രമാണ്. പ്രകാശവും അന്ധകാരവും ശുഭസൂചകങ്ങൾതന്നെ, അതിനാൽ രണ്ട് അയനങ്ങളും ശുഭകാരിയാണ്. രണ്ടു പക്ഷങ്ങൾ ശുഭമാണ്. എല്ലാ മാസങ്ങളും ശുഭമാണ്. എല്ലാ ദിവസങ്ങളും ശുഭമാണ്. എന്തിന് അഹോരാത്രത്തെ മുപ്പതായി പകുത്താൽ കിട്ടുന്ന എല്ലാ മുഹൂർത്തങ്ങളും ശുഭമാണ്. വേദങ്ങളിൽ പറയപ്പെടുന്ന നക്ഷത്രങ്ങളിൽ ഒന്നുപോലും അശുഭനക്ഷത്രമല്ല. എല്ലാം ശുഭ നക്ഷത്രം തന്നെ. ദേവഗൃഹം താരകം എന്നിങ്ങനെയാണവയെ വിളിക്കുന്നത്. എന്നാൽ നവീന ജ്യോതിഷത്തിൽ ശുഭനക്ഷത്രങ്ങൾക്കൊപ്പം അശുഭനക്ഷത്രവും ഉണ്ട്. ദക്ഷിണയുടെ വലുപ്പത്തിനനുസരിച്ച് നക്ഷത്രങ്ങൾ ശുഭാശുഭങ്ങളായി മാറുന്നു. നവീന ജ്യോതിഷത്തിൽ ഉപയോഗിക്കുന്ന രാശികളെല്ലാം തന്നെ വിദേശികളുടെതാണ്. വാരമെന്ന ആഴ്ച വിദേശികളുടെതാണ്. എന്തിന് ഹോര എന്ന പദം സംസ്കൃത നിഘണ്ഡുവിൽ തന്നെ ഇല്ലാത്ത പദമാണ്.

മുഹൂർത്തം നോക്കുന്നതിനെ പരിഹസിച്ചുകൊണ്ട് ഗുരുദേവന്റെ ഒരു സംഭവം ഓർമ്മ വരുന്നു. കൊല്ലവർഷം 1083 കുംഭം ഒന്നാം തിയതി തലശ്ശേരിയിൽ ജഗന്നാഥക്ഷേത്രത്തിന്റെ പ്രതിഷ്ഠ കഴിഞ്ഞയുടൻ അവിടെയുണ്ടായിരുന്ന ഒരു വേദപണ്ഡിതൻ ഗുരുവിനോടു ചോദിച്ചു; “ഏതു മുഹൂർത്തത്തിലാണ് ഈ പ്രതിഷ്ഠ നടത്തിയത്”? മുഹൂർത്തം നോക്കിക്കൊള്ളാൻ ഗുരു മറുപടി കൊടുത്തു. “പ്രതിഷ്ഠ കഴിഞ്ഞാണോ മുഹൂർത്തം നോക്കുന്നത് “ എന്ന് പണ്ഡിതൻ. “മുഹൂർത്തം നോക്കിയല്ലല്ലൊ ജനനം. ജനനം നടന്നിരിക്കുന്നു. ഇനി മുഹൂർത്തവും രാശികളും നോക്കിക്കോളൂ.” ജനന-മരണങ്ങളെപ്പോലെ അത്രയും നിസ്സാരമാണ് മുഹൂർത്തവും എന്ന് ഗുരു നമുക്ക് കാണിച്ചു തരുന്നു.

വൈദേശിക മതങ്ങളാൽ മാനസികമായി മതം മാറ്റം നടത്തിയവരാണ് ഹിന്ദുക്കൾ എന്നു അറിയപ്പെടുന്ന നമ്മളെല്ലാം. അല്ലയോ അജ്ഞരായ ഹിന്ദുമത വിശ്വാസികളേ, നിങ്ങൾക്ക് നിങ്ങളുടെ മതവിശ്വാസത്തെപ്പോലും ശരിയായ വിധത്തിൽ ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. നമ്മൾ നമ്മുടെ സ്വത്ത്വം മനസ്സിലാക്കാത്തിടത്തോളം കാലം നമ്മൾ അജ്ഞതയിലും അപഹർഷതാബോധത്തിലും ഒരിക്കലും മോചനമില്ലാതെ ആണ്ടുകിടക്കും.



Thursday, April 19, 2012

For Hindus in Kerala it's now or never - Dr C.I. Issac October, 2004


http://www.saveindia.com/for_hindus_in_kerala_it.htm

A powerful field that can control society is Education. At present, the education sector in Kerala is under the control of minorities, who are politically influential and economically sound through the remittances made by Non-Resident Keralites (NRKs).

While minorities run 3340 schools in the state, the entire Hindu jatis are in possession of just 194 schools. Muslim and Christian communities manage 223 arts and science colleges whereas all Hindu jatis together manage only 42 colleges (vide ‘Matrubhumi’ daily, September 28, 2002). Out of the 433 professional colleges, only 86 are government-owned, 89 are Hindu-managed while 258 are managed by the minorities (G.K. Suresh Babu, Kesari Annual, 2004).

Though all minorities are permitted to impart religious education in their institutions, this right is denied to Hindu institutions. Moreover, Hindu students in minority institutions are forced to study moral science, which infuse anti-Hindu sentiments in them. This is the best known Kerala model of secularist-democratic paradigm.


Why does it happen so? No doubt, the reason is that Hindus are economically and politically a marginalized group in Kerala. If the lessons in history of ancient civilizations were destroyed by Semitic religions’ invasion, the situation is not very different for Hindus in Kerala. A major share of the state exchequer is spent on education. The last 48 years reveal that only one Hindu minister handled the portfolio of education and that, too for a period of four years and three months. Otherwise, for the rest of the period, this portfolio has been handled by ministers belonging to only minority communities.

The minority ministers, who managed the portfolio of education, helped only the minority community managements in an out-of the way manner. Lending a helping hand to minority institutions was similar for both, the Right and the Left coalitions. Both coalitions still follow minority appeasement as their de facto policy. This will result in an alarming situation.

Of the state’s 199,000 schoolteachers, the Hindu share (inclusive of SCs/STs) is just 38 percent. According to the 1997 statistics, Kerala had 14200 college teachers of whom 76 percent belonged to minority communities (G. K. Suresh Babu). All these statistics show of an unorganized, demographically ever-shrinking Hindu community of Kerala.

In health care also, the minorities have an upper hand. The Hindu community owns just ten hospitals against 928 belonging to the minorities (‘Matrubhumi’).

Similarly, the Hindu share in the industry, agriculture and commerce is 28, 24 and 28 percent, respectively. At the same time, the Muslim share is 30, 23 and 40 percent and Christian share is 35, 40 and 36 percent, respectively (‘Matrubhumi’). I think, like the Hindus of Kerala, no other community in the world is marginalized as much. In several sectors, Hindus lag behind but in the case of suicides, they are leaders. Kerala’s suicidal rate is above the national average; it is 30.5 for every one lakh population. A recent NGO study reveals that 92 percent suicides were committed by Hindus. 6.5 percent by Christians and 1.5 percent by Muslims. Insolvency is the main reason for the mass suicides in Kerala.

The Kerala government’s allotment of new self-financing professional colleges has come as a rude shock to the marginalized Hindus of Kerala. Due to the economic backwardness of the Hindus, it is difficult to compete with the minority communities for starting professional colleges. The result will be that those socially and economically backwards in the Hindu society will be kicked out of competition. In medical education field alone, the Hindus will lose 250 seats every year. The Hindus coming in the purview of reservation will lose 3800 engineering seats and 100 MBBS seats every year. After two decades, in the SC/ST section alone, there will be a shortage of 74000 engineers and 2000 doctors at the present rate.

Education and economic progress are closely linked with Kerala life. Therefore, any imbalance arising in the educational field will be reflected a hundred times in the economic scenario. In the near future, because of educational backwardness alone, Hindus will be forced to live on the periphery of society.

In the democratic process, votes are decisive factors. No doubt, the numerically ever-shrinking Hindus will lose relevance in the political structure of Kerala in the near future. Since Independence, for every decade, the Hindu population in Kerala has been falling at the rate of more than 1 percent. If this trend continues, within three decades, Hindus will lose their majority statues in the state. At present, technically the Hindus are the majority community. But the minority religious groups have a clear sway over the political, economic and educational fields of Kerala. It is no wonder that Hindus of Kerala, who are destined to be minority in the near future, will be thrown out of all fields of socio-economic activities. This will be a great tragedy for Hindus.

In 1947, Muslims in India were a minority community. They were 24 percent. But even that marginal strength of the Muslims led to the division of India. Today, Nagaland and Mizoram have turned into Christian-majority states. In these states, discontent and insurgency, along with divisive tendencies, have surfaced. To a large section of the Christian brethren, the Hindus have become an indigestive element in the northeast. If so, what will be the history of Kerala Hindus after three decades?

(By Dr C.I. Issac, Head of the PG Department of History, CMS College, Kottayam, Kerala.)

Saturday, February 11, 2012

ശ്രീപദ്മനാഭന്റെ സ്വത്തും ദേവഹിതവും ഭാരത ചരിത്രവും.

2012 ഫെബ്രുവരി 20ന് ശ്രീപദ്മനാഭന്റെ സ്വത്തുക്കളുടെ വിലനിശ്ചയിക്കുന്ന ശാസ്ത്രീയ പരീക്ഷണങ്ങൾ നടക്കാൻ പോവുകയാണ്. 2011 ജുലയ് ലക്കം ആർഷനാദം വൈദിക-ദാർശനിക മാസികയിൽ വന്ന ഒരു ലേഖനം ഇവിടെ പോസ്റ്റു ചെയ്യുന്നു.

(If you are not able to enlarge the scanned file, please  right click on the sheet and open with a new tab or new window.)










Wednesday, January 4, 2012

ഭഗവദ്‌ഗീത തീവ്രവാദഗ്രന്ഥമോ ?


(തിയതി : 27-12-2011)
റഷ്യയിലെ സൈബീരിയയിലുള്ള  കോടതിയിൽ  ‘ഭഗവദ്ഗീത’  നിരോധിക്കണം എന്നു പറഞ്ഞ് ഓർത്തഡോക്സ് സഭ കൊടുത്ത  കേസിൽ ബുധനാഴ്ച (28-12-2011) വിധി പറയും  എന്ന് വാർത്തയുണ്ടായിരുന്നു കേസ് കോടതിയിൽ വന്നപ്പോഴും ഈ വാർത്ത കണ്ടിരുന്നുഅന്ന് അതിന്റെ കാരണം പറഞ്ഞത്, “ഭഗവദ്ഗീത മറ്റു മതങ്ങളെ ഇകഴ്ത്തി  പറയുന്നു, അന്യോന്യം സ്പര്‍ദ്ധ വളര്‍ത്തുന്നുഎന്നൊക്കെയാണ്ഇപ്പോൾ കേൾക്കുന്നു; ഭഗവദ്ഗീത  ഒരു തീവ്രവാദഗ്രന്ഥമാണെന്ന്. ഇക്കാര്യത്തിൽ ഇന്ത്യയ്ക്കുള്ള ആശങ്ക  വിദേശകാര്യമന്ത്രി  എസ്. എം. കൃഷ്ണ  റഷ്യന്‍ അംബാസിഡറെ അറിയിച്ചിരുന്നു.   ആർക്കും എന്തും ആരോപിക്കാംപക്ഷെ അതിന്റെ  വിശദീകരണം  നൽകാൻ അത്  ആരോപിക്കുന്നവർക്ക് ബാധ്യതയുണ്ട്.  

(തിയതി : 28-12-2011)
റഷ്യയിൽ ഭഗവദ്‌ഗീത നിരോധിക്കണമെന്ന  ഓര്‍ത്തഡോക്സ്  സഭയുടെ ആവശ്യം സൈബീരിയന്‍ കോടതി തള്ളി എന്ന്  വാര്‍ത്ത വന്നു. 


ഈ ആധുനിക ലോകത്തിലെ  പ്രബലമായ  സെമിറ്റിക് മതങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന ഒരു  കാലഘട്ടത്തിലാണ്‌ ഭഗവദ്‌ഗീതയുടെ ഉത്ഭവം എന്ന് അനുമാനിക്കപ്പെടുന്നു.  അദ്ധ്യാത്മിക ജ്ഞാനത്തിന്റെ  അവസാനവാക്ക് എന്നു വിശേഷിപ്പിക്കാവുന്ന അദ്ദ്വൈതദര്‍ശനത്തിനെക്കാൾ  അല്പമായ   ദ്വൈതദര്‍ശനവും സ്വഗ്ഗപ്രാപ്തി എന്ന അപ്രാപ്യമായ  വാഗ്ദാനങ്ങളും  പ്രചരിപ്പിച്ച്  ജനങ്ങളെ  ഇനിയും ചൂഷണം ചെയ്യും എന്ന്  ഗീതാചാര്യന്‌  അറിയാമായിരുന്നു.  വേദങ്ങൾ  ഈശ്വരീയമാണെങ്കിലും  പുരോഹിതവര്‍ഗ്ഗം വേദങ്ങളെ  അവരുടെ  ഭൌതിക സുഖങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു കർമ്മ മാര്‍ഗ്ഗമാക്കിയതിനാൽ,  ഇപ്പോഴുള്ളതും  ഇനി വരാനിരിക്കുന്നതുമായ വേദങ്ങളിലെ   ഫലം ഇല്ലാത്ത പുഷ്പിത വാഗ്ദാനങ്ങൾ   ഉപേക്ഷിക്കാൻ തന്നെ  ഭഗവാൻ ഗീതയിലൂടെ  സൂചിപ്പിക്കുന്നുണ്ട്. 
ഭഗവദ്ഗീത മറ്റുമതവിശ്വാസങ്ങളെക്കുറിച്ചും സെമിറ്റിക് മതങ്ങൾ മറ്റു മതവിശ്വാസങ്ങളെക്കുറിച്ചും എന്താണ് പറഞ്ഞിട്ടുള്ളത് എന്നു നോക്കാം.  
------------------------------------------------------------------------------------
ദൈവം ഏകനാണെന്നതാണ് ബൈബിളിന്റെ അദ്ധ്യാപനം : -  “യഹോവയായ ഞാൻ നിന്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാവരുത്‌ “ (പുറപ്പാട് 20:01,02) -  “ഞാൻ  ഞാൻ മാത്രമെയുള്ളൂ ; ഞാനല്ലാതെ ദൈവമില്ല” (ആവർത്തന പുസ്തകം 32:39) -  “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നെ ദൈവം; എന്നെപ്പോലെ ഒരുത്തനുമില്ല
(യശയ്യാവ് 46:9) -  “യഹോവ ഏകൻ തന്നെ” (ആവർത്തന പുസ്തകം 6:4) – “നമ്മുടെ ദൈവമായ കർത്താവാണ് ഏക കർത്താവ്‌“ (മാർക്കോസ് 12:29) -    “നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമെ ആരാധിക്കാവൂ” (മത്തായി 4:10)  -  ദൈവം എകൻ എന്ന് നീ വിശ്വസിക്കുന്നുവോ, കൊള്ളാം” (യക്കോബ്  2:19) 
 ---------------------------------------------------------------------------------
 (സൂറ 10 – യൂനുസ്വക്രതയില്ലാത്തവനായിക്കൊണ്ട് നിന്റെ മുഖം മതത്തിന് നേരെയാക്കി നിർത്തണമെന്നും, നീ ബഹുദൈവവിശ്വാസികളിൽ പെട്ടവനായിരിക്കരുതെന്നും ഞാൻ കല്പിക്കപ്പെട്ടിരിക്കുന്നു. (105).  അള്ളാഹുവിനു പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാർത്ഥിക്കരുത്‌;  അപ്രകാരം ചെയ്യുന്നപക്ഷം നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും. (106). -  (സൂറ 13 – അൽ റാദ്അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാർത്ഥനഅവന്നു പുറമെ ആരോടെല്ലാം അവർ പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവർക്ക് യാതൊരു ഉത്തരവും നൽകുന്നതല്ല.   വായിൽ വെള്ളം തനിയെ വന്നെത്താൻ വേണ്ടി തന്റെ  ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവർഅത്  (വെള്ളം) വായിൽ വന്നെത്തുകയില്ലല്ലൊസത്യനിഷേധികളുടെ പ്രാർത്ഥന നഷ്ടത്തിൽ തന്നെയാകുന്നു. (14).   (സുറ 16 – അൽ നഹൽനിങ്ങളുടെ ദൈവം ഏകദൈവമത്രെഎന്നാൽ പരലോകത്തിൽ വിശ്വസിക്കാത്തവരാകട്ടെ, അവരുടെ ഹൃദയങ്ങൾ നിഷേധ സ്വഭാവമുള്ളവയത്രെഅവർ അഹങ്കാരികളുമാകുന്നു. (22).  -  (സൂറ 39 – അസ് സുമർ)  (നബിയേ,) പറയുകനീ അല്പകാലം  നിന്റെ ഈ സത്യനിഷേധവും കൊണ്ട് സുഖിച്ചു കൊള്ളുകയാലും  നീ തീർച്ചയായും നരകാവകാശികളുടെ കൂട്ടത്തിലാകുന്നു. (8).  അവർക്ക് അവരുടെ മുകൾ ഭാഗത്ത് തിയ്യിന്റെ തട്ടുകളുണ്ട്.   അവരുടെ കീഴ്ഭാഗത്തുമുണ്ട്  തട്ടുകൾഅതിനെപ്പറ്റിയാകുന്നു അള്ളാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്ആകയാൽ എന്റെ ദാസന്മാരെ, നിങ്ങൾ എന്നെ സൂക്ഷിക്കുവിൻ. (16).   ദുർമൂർത്തിയെ, അതിനെ ആരാധിക്കുന്നത് വർജ്ജിക്കുകയും  അള്ളാഹുവിലേക്ക് വിനയത്തോടെ മടങ്ങുകയും ചെയ്തവരാരോ അവർക്കാണ് സന്തോഷവാർത്തഅതിനാൽ എന്റെ ദാസന്മാർക്ക് നീ സന്തോഷവാർത്ത അറിയിക്കുകഅതായത്, വാക്ക് ശ്രദ്ധിച്ചു കേൾക്കുകയും അതിൽ എറ്റവും നല്ലത് പിൻപറ്റുകയും ചെയ്യുന്നവർക്കാകുന്നു  അള്ളാഹു മാർഗ്ഗദർശനം നൽകിയിട്ടുള്ളത്അവർ തന്നെയാകുന്നു ബുദ്ധിമാന്മാർ. (18).  അപ്പോൾ വല്ലവന്റെ കാര്യത്തിലും ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കിലും സഹായിക്കാനാകുമോ അവനെ നിനക്ക്അപ്പോൾ നരകത്തിലുള്ളവനെ നിനക്ക് രക്ഷപ്പെടുത്താനാകുമോ? (19).   
-----------------------------------------------------------------------  
അർജ്ജുന! ഏതൊരു ഭക്തന്മാർ ശ്രദ്ധയോടുകൂടിയവരായി അന്യദേവതകളെ ആരാധിക്കുന്നുവോ അവരും വിധിപ്രകാരമല്ലാതെ എന്നെത്തന്നെ ആരാധിക്കുന്നു.“ (.ഗീ. 9:23) [ഏതു ദേവതയെ ആരാധിച്ചാലും, അത് ചെന്നെത്തുന്നത്  പരമാത്മസത്യത്തിൽ  തന്നെയാണെന്നു പറയാൻ ദൈവത്തിനും  കുറച്ചു ധൈര്യം വേണം.]  -   ആത്മാവിനെക്കൊണ്ട് ആത്മാവിനെ ഉദ്ധരിക്കണം.  ആത്മാവിനെ ക്ഷീണിപ്പിക്കരുത്.  എന്തുകൊണ്ടെന്നാൽ ആത്മാവുതന്നെ ആത്മാവിന്റെ ബന്ധുവാകുന്നു.  ആത്മാവുതന്നെ ആത്മാവിന്റെ ശത്രുവും ആകുന്നു.“  (.ഗീ. 6:5) [ഓരോരുത്തരുടെയും പ്രവർത്തിയുടെ  പ്രേരണ അവരവരുടെ മനസ്സുതന്നെയാണ്അതുകൊണ്ട് ജീവിതത്തിലെ ഏതു പ്രവർത്തിയും  ചെയ്യുന്നതിന്റെ ഉത്തരവാദിത്തം  അവനവനിൽ തന്നെയാണ്അതിന് യാതൊരു  ദൈവത്തിനെയും  കൂട്ടുപിടിക്കേണ്ടതില്ല എന്ന് ഗീത വ്യക്തമാക്കുന്നു.]  -   എന്നാൽ ഇപ്രകാരം രഹസ്യത്തിലും രഹസ്യമായ ജ്ഞാനം നിനക്കുവേണ്ടി പറയപ്പെട്ടു.  ഇതിനെയൊട്ടും ബാക്കിവെയ്ക്കാതെ വിമർശനം ചെയ്തിട്ട് എപ്രകാരം നീ ആഗ്രഹിക്കുന്നു,   അപ്രകാരം നീ ചെയ്താലും.“ (.ഗീ. 18:63)  [മനുഷ്യന് വേണ്ടത്  സ്വാതന്ത്ര്യവും നിർഭയത്വവുമാണ്ലോകത്ത് ഒരു മതഗ്രന്ഥത്തിലും  ഈശ്വരൻ നിരുപാധികമായ സ്വാതന്ത്ര്യം തന്റെ സൃഷ്ടിക്ക് ഇപ്രകാരം നൽകിയിരിക്കുന്നതായി നമുക്ക് വായിക്കുവാൻ കഴിയില്ലശാസ്ത്രസത്യം പൂർണ്ണമായി ബോദ്ധ്യം വന്ന ഒരുവന്  ശാസ്ത്രത്തിന്റെ നിയമത്തിൽ നിന്നുകൊണ്ടുമാത്രമെ വിമർശിക്കാനും കഴിയുകയുള്ളൂ  എന്നത് ലോകസത്യമാണ്.] 
“യദാ തേ മോഹകലിലം ബുദ്ധിർവ്യതിതരിഷ്യതി
തദാ ഗന്താസി നിർവ്വേദം ശ്രോതവ്യസ്യ ശ്രുതസ്യ ച“. (.ഗീ. 2:52)            

ശ്രുതസ്യ ചശ്രോതവ്യസ്യ  =  കേട്ടതും  കേൾക്കപ്പെടേണ്ടതും - വേദമാണ്.      വേദം ത്രിഗുണാത്മകമാണ്.   അതിനെ ഉപേക്ഷിച്ചിട്ട്  ഗുണാതീതനായാൽ മാത്രമെ ബ്രഹ്മസാക്ഷാത്കാരം അനുഭവിക്കാൻ സാധിക്കുകയുള്ളൂ.   ഓരോ മതമുണ്ടാകുമ്പോഴും അതിലെല്ലാം കർമ്മത്തിനായുള്ള അനുശാസനവും ഉണ്ടാകാറുണ്ട്ഭാരതീയരുടെ വൈദിക  കര്‍മ്മങ്ങൾ   ‍സ്വർഗ്ഗപ്രാപ്തി  ലക്ഷ്യമായിക്കരുതിയെങ്കിൽ, ഗീതയ്ക്കു ശേഷം ഉണ്ടായിട്ടുള്ള ക്രിസ്തുമതത്തിന്റെ പഴയതും പുതിയതുമായ വേദപുസ്തകങ്ങൾ പറുദീസയെ പുണ്യകർമ്മങ്ങൾക്കൊണ്ട് നേടാവുന്ന സ്വർഗ്ഗരാജ്യമായി കരുതുന്നുയഥാർത്ഥത്തിൽ പഴയ നിയമത്തിലെ പറുദീസയല്ല യേശുക്രിസ്തു അദ്ധ്യാത്മജീവിതത്തിന്റെ അന്തിമലക്ഷ്യമായി കരുതിയത്ദൈവരാജ്യവും പറുദീസയും ഒന്നല്ലമോക്ഷവും സ്വർഗ്ഗവും തമ്മിലുള്ള വ്യത്യാസവും ഇതു തന്നെഭാരതീയന്റെ മോക്ഷംദേഹവിയോഗത്തിനുശേഷമുള്ള  അറിയപ്പെടാത്ത ഒരു  സങ്കല്പത്തിലെ  ജീവിതമല്ലജീവിച്ചിരിക്കുമ്പോൾ തന്നെ മോഹങ്ങളാൽ ഉണ്ടായിത്തീരുന്ന ദുഃഖത്തിൽ നിന്നും  നിവൃത്തിയുണ്ടാകുമ്പോൾ ലഭിക്കുന്ന  പരമാനന്ദപ്രാപ്തിയാണ് മോക്ഷംമരണാനന്തരം  കിട്ടുന്ന മോക്ഷംകൊണ്ട് ആർക്ക് എന്ത്  ആനന്ദമാണ് അനുഭവിക്കാനാവുകസ്വർഗ്ഗപ്രാപ്തിക്കായി അഥവാ വിഷയഭോഗങ്ങൾക്കായി കർമ്മപരിപാടികൾ നിർദ്ദേശിക്കുന്ന വേദങ്ങൾ വീണ്ടും വീണ്ടുമുണ്ടാകാംശാസ്ത്രസത്യം മനസ്സിലാകാതിരിക്കാൻ മാത്രം പ്രജ്ഞാമൌഢ്യം  സംഭവിക്കാത്തവർക്ക്  ചിന്തിക്കാം.