Wednesday, February 9, 2011

ജ്യോതിഷം - ആചാരവും ആരോഗ്യവും


[“ജ്യോതിഷത്തിന്റെ സാമൂഹിക പ്രസക്തി” എന്ന പോസ്റ്റിന്റെ തുടർച്ച]
 ഇന്ന് നമ്മൾ കാണുന്ന ജ്യോതിഷം  വൈദിക ജ്യോതിഷത്തിന്റെയും  വരത്തന്മാരുടെ  ഫലിതജ്യോതിഷത്തിന്റെയും ഒരു സങ്കലനമാണ്.    പക്ഷെ  ഈ കൂടിച്ചേരൽ  ഫലിതജ്യോതിഷത്തിന്   മറ്റുള്ള രാജ്യങ്ങളെക്കാൾ ഭാരതത്തിൽ വളരാനുള്ള സാധ്യത ഉണ്ടായി എന്ന്‌  നിസ്സംശയം പറയാംഎന്തെല്ലാം ചൂഷണങ്ങൾ ഉണ്ടെങ്കിലും  ജ്യോതിഷത്തിന്റെ ചില സാമൂഹികമായ ഗുണങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ലപണ്ടുകാലത്തെ സാമൂഹിക ജീവിതത്തിൽ വിശ്വാസങ്ങളുടെയും വിജ്ഞാനങ്ങളുടെയും സിരാകേന്ദ്രങ്ങളായിരുന്നു ക്ഷേത്രങ്ങൾ.   കേരളീയരുടെ ഇടയിൽ  മാത്രമല്ലഭാരതത്തിൽ ഒട്ടുക്കും പല ഔഷധസസ്യങ്ങളും മതവിശ്വാസങ്ങളോടും ആചാരങ്ങളോടും ബന്ധപ്പെട്ട് ആദരിക്കപ്പെടുന്നു.   അത്   നിത്യജീവിതത്തിൽ  ശീലിക്കുന്നവർക്ക്   ആരോഗ്യവും  രോഗപ്രതിരോധവും  വർദ്ധിപ്പിക്കുന്നുഉദാഹരണത്തിന് : ചന്ദനം, തുളസി, ദശപുഷ്പം, കൂവളം, തെച്ചി തുടങ്ങിയവ ഉപയോഗിക്കുന്നത്  ആചാരങ്ങളുടെയും  ദിനചര്യകളുടെയും ഭാഗമാണ്.

 വീടിനുചുറ്റും സുലഭമായി ലഭിക്കുന്ന ചെടികൾ ഉപയോഗിച്ചുള്ള   ഗൃഹവൈദ്യം  ആരെയും പരിചയപ്പെടുത്തേണ്ടതില്ലല്ലോ.   ‘കോൾഡ്’       (നാടൻ ഭാഷയിൽ പറയുന്ന നീരിളക്കം ) സുഖപ്പെടണമെങ്കിൽ, ആധുനിക മരുന്നുകൾ കഴിച്ചാലും ഇല്ലെങ്കിലും 7 ദിവസം വേണംവീട്ടിൽ ഉണ്ടാക്കുന്ന  ഹെർബൽ റ്റീ’ (ചുക്കു കാപ്പി എന്നു മലയാളത്തിൽരണ്ടു ദിവസം കഴിച്ചാൽ  ഏതു കോൾഡും മാറിക്കിട്ടും.

 വേദാംഗങ്ങളിലെ ചക്ഷുസായ ജ്യോതിഷവും  ഉപവേദങ്ങളിലെ  ആയുർവ്വേദവും  സാധാരണ ജനങ്ങളുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നുഅതുകൊണ്ടു തന്നെ  ജനങ്ങളുടെ ആരോഗ്യപരവും സാമൂഹികവുമായ വളർച്ചയിൽ  ഈ രണ്ടു ശാസ്ത്രശാഖകളും ഒരുപോലെ പ്രാധാന്യമർഹിക്കുന്നുണ്ട്.   പണ്ടുകാലത്തെ നാട്ടുവൈദ്യന്മാർ ജ്യോതിഷത്തിലും പ്രാഗത്ഭ്യം  നേടിയവരായിരുന്നുപക്ഷെ അത് ഇന്നു കാണുന്ന ഫലപ്രവചനത്തിനുവേണ്ടിയായിരുന്നില്ല.   ഋതുക്കളെക്കുറിച്ചും  സൂര്യചന്ദ്രരാശികളെക്കുറിച്ചും അവയ്ക്ക്  സസ്യലതാതികളിലുള്ള   സ്വാധീനവും അതുമൂലമുണ്ടാകുന്ന ഗുണദോഷങ്ങൾ മനസ്സിലാക്കാനും ആയിരുന്നു ജ്യോതിശാസ്ത്രം   ഉപയോഗപ്പെടുത്തിയിരുന്നത്.   പ്രകൃതിയുടെ തന്നെ ഭാഗമായ മനുഷ്യശരീരത്തിലെ ത്രിദോഷങ്ങൾക്ക് ഒരേ ഔഷധം തന്നെ കാലദേശങ്ങൾക്കനുസരിച്ച് ഫലവ്യത്യാസങ്ങൾ  ഉണ്ടാക്കുന്നതിനെക്കുറിച്ച് നിരീക്ഷിക്കുന്നതിനും പൌരാ‍ണിക ജ്യോതിഷം ഒരു ശാസ്ത്രമായിത്തന്നെ നിലനിന്നിരുന്നു.

ഔഷധസസ്യങ്ങളെക്കുറിച്ചുള്ള  ആദ്യ വിവരണം നമുക്ക് ലഭ്യമാകുന്നത്‌ ഋഗ്വേദത്തിലാണ്.  107 തരം ഔഷധ സസ്യങ്ങളെക്കുറിച്ച്  ഇതിൽ പരാമർശിക്കുന്നുണ്ട്‌അഥർവ്വവേദത്തിൽ 289 ഇനം ഔഷധ സസ്യങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നുആയുർവ്വേദ സംഹിതകളായ ചരക-ശുശ്രുത-അഷ്ടാംഗഹൃദയങ്ങളിലായി 750- ഓളം ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങൾ ഉണ്ട്‌.


ജ്യോതിശാസ്ത്രപ്രകാരം  ഓരോ ജന്മനക്ഷത്രത്തിനും ഓരോ വൃക്ഷമുണ്ട്ഓരോ നക്ഷത്രക്കാരും അവരവരുടെ വൃക്ഷങ്ങൾ നട്ടുപരിപാലിക്കുന്നത്‌ ഐശ്വര്യപ്രദമാണെന്നു കരുതുന്നു.

നക്ഷത്രങ്ങളും  അവയുടെ മൃഗം പക്ഷി വൃക്ഷം എന്നിവയും തഴെ കൊടുത്തിരിക്കുന്നു.


1
അശ്വതി
കുതിര
പുള്ള്
കാഞ്ഞിരം
2
ഭരണി
ആന
നെല്ലി
3
കാർത്തിക
ആട്
അത്തി
4
രോഹിണി
നല്പാമ്പ്
ഞാവൽ
5
മകയിര്യം
പാമ്പ്
കരിങ്ങാലി
6
തിരുവാതിര
ശ്വാവ്
ചെമ്പോത്ത്
കരിമരം
7
പുണർതം
പൂചച
മുള
8
പൂയം
ആട്
അരയാൽ
9
ആയില്യം
കരിമ്പൂച്ച
നാരകം
10
മകം
എലി
പേരാൽ
11
പൂരം
ചുണ്ടെലി
പ്ലാശ്
12
ഉത്രം
ഒട്ടകം
കാകൻ
ഇത്തി
13
അത്തം
പോത്ത്
അമ്പഴം
14
ചിത്തിര
ആൾപ്പുലി
കൂവളം
15
ചോതി
പോത്ത്
നീർമരുത്
16
വിശാഖം
സിംഹം
വയ്യംകൈത
17
അനിഴം
മാൻ
ഇലഞ്ഞി
18
തൃക്കേട്ട
കേഴമാൻ
കോഴി
വെട്ടി
19
മൂലം
ശ്വാവ്
പൈൻ
20
പൂരാടം
കുരങ്ങ്
വഞ്ചി
21
ഉത്രാടം
കാള
പ്ലാവ്
22
തിരുവോണം
കുരങ്ങ്
എരിക്ക്
23
അവിട്ടം
നല്ലാള്
മയിൽ
വഹ്നി
24
ചതയം
കുതിര
കടമ്പ്
25
പൂരോരുട്ടാതി
നരൻ
തേന്മാവ്
26
ഉതൃട്ടാതി
പശു
കരിമ്പന
27
രേവതി
ആന
ഇരിപ്പ


മുകളിൽ കൊടുത്തിരിക്കുന്ന ജന്മനാളുകളെ സ്വാധീനിക്കുന്ന  വൃക്ഷം, പക്ഷി, മൃഗങ്ങളിൽ ഓരോ നാളുകൾക്കും പറഞ്ഞിരിക്കുന്ന വൃക്ഷത്തെ സംരക്ഷിക്കുകയും  പക്ഷിമൃഗാദികളെ  കൊല്ലാതിരിക്കുകയും ചെയ്യുന്നത് ആ വ്യക്തിക്ക്  നന്മകൾ പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.  (ഇതിൽ പറഞ്ഞിരിക്കുന്ന മൃഗങ്ങളുടെ കൂട്ടത്തിൽ - നല്പാമ്പ്, ആൾപുലി, നല്ലാള്, നരൻ - എന്നിവ  എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല.  കൂടുതൽ അറിയാവുന്നവർ  വിശദമാക്കുമല്ലൊ.)  നന്മകൾ ലഭിക്കും എന്നത് ഒരു അന്ധവിശ്വാസമായി കണക്കാക്കിയാൽ തന്നെയും ഈ വിശ്വാസത്തിൽ വളരുന്ന ഒരു സമൂഹത്തിൽ ഈ പറയുന്ന ജനുസുകളിൽ പെട്ട -വൃക്ഷ-പക്ഷിമൃഗാദികൾ ഉന്മൂലനാശം സംഭവിക്കാതെ ലോകത്ത് നിലനിൽക്കാനെങ്കിലും ഈ ആചാരം വഴിയൊരുക്കുന്നുണ്ടെങ്കിൽ  ഈ  അന്ധവിശ്വാസത്തെ  നിലനിർത്തേണ്ടതാണ്. ഇവിടെ  27 വൃക്ഷങ്ങളും 21 മൃഗങ്ങളും 5 പക്ഷികളും മാത്രമാണ് നക്ഷത്രങ്ങളുടെ  കീഴിൽ വരുന്നത്ആ കാര്യത്തിൽ എനിക്ക് അല്പം പ്രതിഷേധമുണ്ട്ഓരോ നക്ഷത്രത്തിനും പ്രത്യേകം പ്രത്യേകം  പക്ഷിമൃഗാദികൾ (27 എണ്ണം വീതം)   വേണമായിരുന്നുഅങ്ങിനെ  അത്രയും ജീവികൾക്ക്‌ ഒരു അന്ധവിശ്വാസത്തിന്റെ ലേബലിലാണെങ്കിൽ‌പ്പോലും ഈ ലോകത്ത്  മനുഷ്യന്റെ ആഹാരമാകാതെ ജീവിക്കാൻ അവസരം ലഭിക്കുമായിരുന്നു
     കഴിഞ്ഞവർഷാന്ത ഒഴിവുദിനങ്ങളിൽ നാട്ടിൽ വെച്ച്  ചികിത്സയുമായി ബന്ധപ്പെട്ട് ഒരു  ആയുർവ്വേദ ഡോക്ടർ പറഞ്ഞത്  അല്പം കൌതുകമുണർത്തി.  ഓരോ അസുഖങ്ങൾക്കുമുള്ള   മരുന്നുകൾ ഉല്പാദിപ്പിക്കാൻ (ആയുർവ്വേദവും  ആധുനിക മരുന്നുകളുംതിരഞ്ഞെടുക്കുന്ന  സസ്യങ്ങൾ  പ്രതിനിധീകരിക്കുന്ന    നാളുകളിൽ ജനിച്ച വ്യക്തികൾക്ക്  ആ മരുന്നുകൾ  പ്രയോഗിക്കേണ്ടിവരുന്ന രോഗങ്ങൾ വരാനുള്ള സാധ്യതകൾ   തള്ളിക്കളയാനാവില്ല  എന്നാണ്,  ചില പരീക്ഷണങ്ങളിൽ നിന്നും  കണ്ടെത്തിയിട്ടുള്ളത്നാളുകളെ  മാത്രം അടിസ്ഥാനപ്പെടുത്തിയല്ല  ഒരു വ്യക്തിക്ക്  രോഗം വരാനുള്ള സാധ്യതകൾ  നിർണ്ണയിക്കുന്നത്ആ വ്യക്തി ജനിക്കുമ്പോഴുള്ള  ഗ്രഹനിലയും  സ്വാധീനിക്കുന്നുണ്ട്ഇവിടെ  നാളുകൾ  മാത്രം അടിസ്ഥാനപ്പെടുത്തിയാണ് വൃക്ഷങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളത് എന്നതുകൊണ്ടാവണം അത്തരത്തിലുള്ള  ഒരു  പഠനം നടന്നത്.




   
ചില ചെടികളും ആ ചെടികളുടെ  ശാസ്ത്രനാമവും അതിൽ നിന്നെടുക്കുന്ന മരുന്നുകളും   രോഗവും  എഴുതിവെച്ചത്  ശ്രദ്ധിക്കുക. ഈ ചെടികൾ ഓരോന്നും തിരഞ്ഞെടുത്തിട്ടുള്ളത് യാദൃശ്ചികമായല്ല.  ശാസ്ത്രീയമായ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും  അടിസ്ഥാനത്തിൽ തന്നെയാണെന്ന്  ഊഹിക്കാം.
      (തുടരും)                  (ശേഷം ഇവിടെ തുടരുന്നു.)                             

ജ്യോതിഷത്തിന്റെ സാമൂഹിക പ്രസക്തി:

[“ജ്യോതിഷ ഉഢായിപ്പുകൾ വീണ്ടും” എന്ന പോസ്റ്റിന്റെ തുടർച്ച]

വാനനിരീക്ഷണശാസ്ത്രം ഗ്രീക്കിലും ഈജിപ്തിലും ആരംഭിക്കുന്നതിനും എത്രയോ മുമ്പേ ഭാരതത്തിൽ ആരംഭിച്ചു എന്ന് ചില വിദേശീയരെങ്കിലും പറയുന്നുണ്ട്. പക്ഷെ ഉമേഷ്ജി പറയുന്നത്, “ജ്യോതിശാസ്ത്രത്തെ സംബന്ധിച്ചു ലഭ്യമായ ഏറ്റവും പഴയ രേഖകൾ മൊസപ്പൊട്ടേമിയൻ സംസ്കാരത്തിന്റേതാണ് “ എന്നാണ്. ചിലപ്പോൾ ആയിരിക്കാം. പക്ഷെ ഇന്നു നാം കാണുന്ന ഫലിതജ്യോതിഷത്തിന്റെ അവകാശം പാശ്ചാത്യർക്കുള്ളതാണ് എന്നതിൽ തർക്കമൊന്നുമില്ല. ഭാരതത്തിലെ പൌരാണികഗ്രന്ഥങ്ങളുടെ മൂപ്പിളമ പ്രശ്നം തീർപ്പു കല്പിക്കാൻ കഴിയാത്ത ഒരു പ്രഹേളികയാണ്. എല്ലാ ശാസ്ത്രങ്ങളുടെയും മൂലം വേദങ്ങളാണ്‌ എന്ന അടിസ്ഥാന സിദ്ധാന്തമാണ് ഭാരതത്തിലെ ആസ്തിക വിദ്വാന്മാർ അംഗീകരിച്ചിട്ടുള്ളത്‌. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നീ ആറു ശാസ്ത്രവിഭാഗങ്ങളാണ് (വേദാംഗങ്ങൾ) ഭാരതീയർ ലോകത്തിന് നൽകിയത്‌. എല്ലാ വിദ്യയുടെയും വിദ്യകൊണ്ട് അറിയപ്പെടുന്ന പദാർത്ഥങ്ങളുടെയും ആദിമൂലം സർവ്വേശ്വരനാകുന്നു എന്നതാണ് സനാതനമായ വിശ്വാസം.

ഗ്രീക്കുകാർ ഭാരതത്തിൽ കാലുകുത്തിയതിനുശേഷമാണ് ‘ഫലിതജ്യോതിഷം’ ഭാരതത്തിൽ പ്രചരിച്ചത്. അതിനുള്ള തെളിവുകളും ലഭ്യമാണ്. ഭാരതത്തിൽ ജ്യോതിശാസ്ത്രം വികസിച്ചിരുന്നില്ലെന്നും അത് ബാബിലോണിയയിലെ കാലഗണനാ സമ്പ്രദായം ആയിരുന്നെന്നും ഉള്ള പ്രസ്താവനയോട്‌ പൂർണ്ണമായി യോജിക്കാൻ കഴിയുന്നില്ല. പ്രാചീനകാലം മുതൽ വിദേശികൾ ഭാരതത്തിൽ വന്ന് ശാസ്ത്രപഠനം നടത്തിപ്പോന്നിരുന്നു. അന്ന് ഭാരത്തിലുണ്ടായിരുന്ന ജ്യോതിശാസ്ത്രം, അങ്കഗണിതത്തിന്റെയും ബീജഗണിതത്തിന്റെയും ത്രികോണമിതിയുടെയും അടിസ്ഥാനത്തിലുള്ള ഗണിതശാസ്ത്രമായിരുന്നു. ഈ ഗണിതശാസ്ത്രം കൊണ്ട് വിവിധ ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും നിശ്ചിതമായ ദൂരം, ഗതി, സ്ഥാനം എന്നിവയെപ്പറ്റി കൃത്യമായ വിവരങ്ങളും ശേഖരിച്ചിരുന്നു. അതെല്ലാം യജ്ഞയാഗാദി കർമ്മങ്ങൾക്കുപരി ലൌകികവ്യവഹാരങ്ങൾക്കായിരുന്നു കൂടുതലും ഉപയോഗപ്പെട്ടിരുന്നത്. കാലം ദേശം എന്നിവയെപ്പറ്റി കൃത്യതയാർന്ന അറിവ്, ഋതുക്കൾക്ക് അനുസരിച്ച്‌ കൃഷിചെയ്യുവാനുള്ള നിർദ്ദേശങ്ങൾ, മനുഷ്യശരീരത്തിന്റെ വളർച്ച, പുഷ്ടി, ജനനം, ഋതുപരിപാലന രീതികൾ എന്നിവക്കായുള്ള അറിവ്‌, പരദേശത്തേക്ക് യാത്രചെയ്യുന്നവർക്ക് സമയം സ്ഥലം കാലാവസ്ഥ എന്നിവയെക്കുറിച്ചുള്ള അറിവ്, വൃക്ഷങ്ങളുടെ ദിക്കുകൾ, ഗൃഹനിർമ്മാണത്തിന്റെ കാലവും ദേശവും സംബന്ധിച്ച അറിവ്, ഔഷധികളുടെ നിർമ്മാണത്തിനുവേണ്ടിയുള്ള കാലദേശഋതുവ്യത്യാസങ്ങളെക്കുറിച്ചുള്ള അറിവ് എല്ലാം പൌരാണിക വൈദിക ജ്യോതിശാസ്ത്രത്തിൽ നിന്നും സ്വീകരിച്ചിരുന്നു. ഇന്ന് കാണുന്ന ജ്യോതിഷത്തിന് ഈ പറഞ്ഞ ജ്യോതിശാസ്ത്രവുമായി ഒരു ബന്ധവുമില്ല. ഫലിതജ്യോതിഷം വൈദികജ്യോതിഷവുമായി കൂട്ടിക്കെട്ടിയത്, അതിന്റെ വിപണനസാധ്യതകൾ മനസ്സിലാക്കിയ ആധുനികനാണെന്നു പറയുന്നതായിരിക്കും കൂടുതൽ ശരി.

ഏത് ശാസ്ത്രവും പ്രയോഗത്തിലെത്തുമ്പോഴാണ് അത് പൂർണ്ണമാകുന്നത്‌. പ്രയോഗത്തിലാണ് ധർമ്മാധർമ്മങ്ങൾ നിശ്ചയിക്കുന്നതും. ധർമ്മഭൂമിയിൽ ധർമ്മം പ്രയത്നംകൊണ്ട് ലഭിക്കുന്നതും അധർമ്മം യത്നിക്കാതെ ലഭിക്കുന്നതുമാണ്. അധർമ്മത്തിന് നിലനിൽക്കാൻ ധർമ്മവ്യവസ്ഥയോടൊപ്പം അധർമ്മവ്യവസ്ഥയും ആവശ്യമാണ്. ആധുനികശാസ്ത്രലോകത്തിന്റെ കണ്ടുപിടുത്തങ്ങളും ഈ വ്യവസ്ഥക്ക് വിധേയമാണ്. ലോകത്തെമുഴുവൻ നിരവധി തവണ സംഹരിക്കാൻ ശേഷിയുള്ള ബോംബറിവുകൾ (ബുഷിന്റെ ഭാഷയിൽ പറയുകയാണെങ്കിൽ “the weapons of mass destruction”) ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയപ്രശ്നമാണ്.  ഇത് ഇറാക്കിൽ മാത്രം  ഒതുക്കി നിർത്താവുന്ന പ്രശ്നമല്ല.     അണുബോംബ് നിർമ്മിക്കാൻ ഉപയോഗിച്ചതിലധികം ബുദ്ധി പ്രയോഗിച്ചാൽ മാത്രമെ അത് അധർമ്മികളുടെ കൈകളിൽ എത്താതിരിക്കൂ. ഒരു വിമാനം നിർമ്മിക്കാൻ ഉപയോഗിച്ചതിലും എത്രയോ കുറവ് അറിവ് മതി അത് തകർത്തുകളയാൻ. ഈ വിഷയങ്ങൾ എങ്ങനെ ജ്യോതിഷവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാവും എല്ലാവരും ചിന്തിക്കുന്നത്. അധർമ്മത്തിന്റെ നിലനില്പ് ധർമ്മത്തിനെ ചൂഷണം ചെയ്തുകൊണ്ടാണ്. ധർമ്മിഷ്ഠന്റെ അറിവും സാമഗ്രികളുമാണ് അധർമ്മി സ്വായത്തമാക്കുന്നത്. . ലോകത്തിലെ ഏത് അധർമ്മിയും ധർമ്മിഷ്ഠന്റെ പ്രവർത്തനരാഹിത്യത്തെയും ദോഷങ്ങളെയും ചൂണ്ടിക്കാട്ടിക്കൊണ്ടാവും ആദ്യം രംഗത്തെത്തുക. ഭാരതത്തിലെ പ്രാചീനജ്യോതിശാസ്ത്രവും ഇന്ന്‌ ഈ അധർമ്മികളുടെ കൈകളിലാണ്. നവീനജ്യോതിഷം എന്ന ‘ഫലിതജ്യോതിഷം’ നിലനിൽക്കുന്നത്‌ തന്ത്രയന്ത്രപൂജകളിലാണ്. അതിനുവേണ്ട രഹസ്യ കൂട്ടുകെട്ടുകൾ ജ്യോത്സ്യനും മന്ത്രവാദിയും തമ്മിൽ ഉണ്ടായിരിക്കും.

(തുടരും)
[ശേഷം ഇവിടെ തുടരുന്നു]

ജ്യോതിഷ ഉഢായിപ്പുകൾ വീണ്ടും.

-----------------------------------------------------------------
‘ഇയാൾ നിരീശ്വരവാദിയാണോ’ ? എന്ന എന്റെ പോസ്റ്റിനുശേഷം ശ്രീ.എൻ.ഗോപാലകൃഷ്ണൻ എന്ന സർവ്വജ്ഞന് ചൊവ്വദോഷം പിടിപെട്ടു.  അതിനിടയിൽ   ഞാൻ  എന്തെങ്കിലും  എഴുതി ശനിപിടിക്കണ്ട എന്നു കരുതി.  ഉമേഷ്ജിയുടെ  ‘ജ്യോതിഷവും ശാസ്ത്രവും‘ എന്ന പോസ്റ്റ് വായിച്ചപ്പോൾ ഉണ്ടായ ചില സംശയങ്ങളുടെ ചുവട് പിടിച്ച്  ‘ജ്യോതിഷ ഫലപ്രവചനവും ആധുനിക ശാസ്ത്രവും’  തമ്മിലുള്ള ഒരു  ചർച്ച തന്നെ ഉദ്ദേശിച്ചതായിരുന്നു.  ജ്യോതിഷത്തിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും വിശദീകരണം കൊടുക്കേണ്ടി വന്നാൽ എന്നെ  സഹായിക്കാൻ ജ്യോതിഷത്തിൽ ചില പരീക്ഷണനിരീക്ഷണങ്ങൾ നടത്തുന്ന എന്റെ സുഹൃത്ത് സമ്മതിച്ചിരുന്നതുമാണ്.  പക്ഷെ ഞങ്ങൾ ഒരു അഭിമുഖത്തിന്റെ തയ്യാറെടുപ്പുകൾക്കുവേണ്ടി  നേരിൽ സംസാരിക്കാൻ തീരുമാനിച്ചിരുന്നതിന്റെ തലേന്നാൾ (23-08-2010 തിരുവോണ ദിവസം) രാത്രി അദ്ദേഹം ഹൃദയാഘാതത്താൽ  മരണപ്പെട്ടു.  അതുകൊണ്ട് അദ്ദേഹത്തിന്റെ ഉപദേശങ്ങളില്ലാത്ത ഒരു കുറിപ്പ് മാത്രമായിരിക്കും ഈ ലേഖനം.  ഈ ലേഖനം അദ്ദേഹത്തന്റെ ഓർമ്മക്കുമുമ്പിൽ സമർപ്പിക്കുന്നു.

ജ്യോതിശാസ്ത്രത്തിന്റെ ചരിത്രം,  ഗ്രന്ഥകർത്താക്കൾ, അവരുടെ  പ്രവചങ്ങൾ  എല്ലാം  വിശദീകരിക്കാൻ പലരും ഈ ബൂലോകത്തുണ്ട്.    ശാസ്ത്രീയമല്ലാത്ത  ജ്യോതിഷ പ്രവചനംകൊണ്ട്  നമുക്ക് ലഭിക്കാവുന്ന ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു എന്റെ ഉദ്ദേശം.  ഇനി അത്തരം ഒരു സാഹസത്തിനു  എന്നെക്കൊണ്ട് കഴിയില്ല.  ജ്യോതിഷത്തെക്കുറിച്ച് ഒരു  ലേഖനം എഴുതണം എന്നു മനസ്സിൽ തോന്നിയപ്പോൾ അത് വ്യക്തമാക്കിത്തരാൻ ഒരു സഹായി ഉണ്ടെന്ന അഹങ്കാരം ഉണ്ടായിരുന്നു.  എന്റെ ബ്ലോഗിലൂടെ ജനങ്ങളെ അറിയിക്കാൻ  ഞാൻ ആഗ്രഹിച്ച എന്റെ സുഹൃത്തിന്റെ  ജ്യോതിഷ പരീക്ഷണങ്ങൾ വിശദീകരിക്കാനാവാതെ അദ്ദേഹത്തോടൊപ്പം മണ്ണടിഞ്ഞുപോയി.

   ആദ്യമെ പറയട്ടെ,  ഞാൻ ജ്യോതിഷം പഠിച്ച ഒരാളല്ല.  പല ജ്യോതിഷ പ്രവചനങ്ങളുടേയും   തട്ടിപ്പും  അതോടൊപ്പംതന്നെ ചില ഗുണങ്ങളും  നേരിട്ടറിയാൻ അവസരമുണ്ടായതിൽ നിന്നും  ജ്യോതിഷത്തെ  വെറും തട്ടിപ്പിനു മാത്രമല്ലാതെ ജനങ്ങൾക്ക് ഉപകാരപ്രദമായും രൂപപ്പെടുത്തിയെടുക്കാം എന്ന് മനസ്സിലാക്കിയിട്ടുണ്ട്.  അതുകൊണ്ട് എന്റെ സുഹൃത്തിന്റെ  രീതിയെ   ഞാൻ ‘പ്രാക്റ്റിക്കൽ അസ്ട്രോളജി ‘ എന്നാണ് വിളിക്കാറുള്ളത്. 

( ഇതിനു മുമ്പ് ജ്യോതിഷത്തെക്കുറിച്ച് എഴുതിയ പോസ്റ്റിന്റെ  തുടർച്ചയായി  ഇത് വായിക്കാം.)

ശ്രീ. എൻ. ഗോപാലകൃഷ്ണന്റെ  ഒരു പ്രഭാഷണത്തിലെ എനിക്ക് യോജിക്കാൻ കഴിയാതിരുന്ന ഒരു കാര്യം തന്നെയാവട്ടെ ആദ്യം.  അദ്ദേഹത്തെ ഒരാൾ ഫോണിൽ വിളിക്കുന്നു, തുടർന്ന് ഒരു ചോദ്യം.  “ഒരു ജാതകം നോക്കി ആ വ്യക്തി ജീവിച്ചിരിക്കുന്നുണ്ടോ എന്ന് അറിയാൻ കഴിയുമോ” എന്നായിരുന്നു ചോദ്യം.   അതിന് അദ്ദേഹം കൊടുത്ത മറുപടി;  “ഇപ്പോൾ മൊബൈൽ ഫോൺ എല്ലാവരുടെയും കയ്യിൽ ഉണ്ടല്ലോ,  ഒന്നു വിളിച്ചു ചോദിച്ചാൽ പോരെ “ എന്നായിരുന്നു.  ഇത് ജ്യോതിഷത്തെ  തമാശിക്കാൻ വേണ്ടിയുള്ള ചോദ്യമായതുകൊണ്ട്, ഉത്തരം അതിനനുസരിച്ചു തന്നെയായി.  പക്ഷെ,  ജ്യോതിഷത്തിൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി  അതിന്റെ  വ്യക്തത മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാൾക്ക്   ഈ ചോദ്യവും പ്രസക്തമാണ്.  ജനനം,  വിദ്യഭ്യാസം, വിവാഹം, സന്താനലബ്ധി, രോഗം   തുടങ്ങിയ മനുഷ്യന്റെ ജീവിതത്തിലെ      പ്രധാന സംഭവങ്ങളെക്കുറിച്ച് പ്രവചിക്കുമ്പോൾ പലരുടെയും ജീവിതത്തിലെ അത്തരത്തിലുള്ള പ്രധാന സംഭവങ്ങൾ താരത‌മ്യം ചെയ്താൽ ഏറക്കുറെ ശരിയായ നിഗമനത്തിലെത്താൻ സാധിക്കും.  ഇത്തരത്തിലുള്ള ഒരു പഠനത്തിന് ആരും ശ്രമിക്കാത്തതുകൊണ്ടാണ്  ഫലപ്രവചനങ്ങൾക്ക് ഇന്ന്  വിശ്വാസ്യത കുറഞ്ഞു വരുന്നത്.



ശ്രീ. എൻ.ഗോപാലകൃഷ്ണന്റെ പ്രഭാഷണത്തിലെ രണ്ടാമത്തെ  വിയോജിപ്പ് :
ഗണിത – ജ്യോതിശാസ്ത്ര വിഷയങ്ങളിൽ പരിചയമുള്ള റിട്ടയേർഡ് ആയ ചില പ്രൊഫസർമാർ സാമ്പത്തിക നേട്ടത്തിനുവേണ്ടിയല്ലാതെ  ജ്യോതിഷം കൈകാര്യം ചെയ്യുന്നുണ്ടെന്നും;   അവരുടെ പ്രവചനങ്ങൾ ശരിയാവുന്നുണ്ട് എന്നുള്ള അദ്ദേഹത്തിന്റെ  പ്രസ്ഥാവന,  അത്തരം ആളുകൾക്ക് പ്രചാരണം നടത്തുകയും  പ്രൊഫസർമാരല്ലാത്ത  സാദാ  ജ്യോത്സ്യന്മാരുടെ    പ്രവചനങ്ങളെ തീരെ  അവഹേളിക്കലുമാണ്.   ജ്യോതിഷത്തോടുള്ള നമ്മുടെ സമീപനം പോലെയയിരിക്കും ഒരു ജ്യോത്സ്യന് നമ്മളെ ചൂഷണം ചെയ്യാനുള്ള  സൌകര്യം ഒരുക്കിക്കൊടുക്കുന്നത്‌.  ഭഗവദ്‌ഗീതാ പഠനവും, ജ്യോതിഷത്തെക്കുറിച്ചുള്ള ചെറിയ ധാരണയുമുണ്ടെങ്കിൽ  ആ വ്യക്തിയെ പേടിപ്പിച്ച്  ചൂഷണം ചെയ്യാൻ ഒരു ജ്യോത്സ്യനും കഴിയില്ല എന്നാണ് എന്റെ വിശ്വാസം. 

ജ്യോതിഷ ഗ്രന്ഥങ്ങൾ പഠിച്ചതുകൊണ്ട്  ഫലപ്രവചനത്തിന്  ഒരാൾ യോഗ്യനാണോ ?   അതുകൊണ്ടു മാത്രം ഒരാൾക്ക്  പ്രവചനത്തിൽ  കേമനാവാൻ കഴിയില്ല എന്നാണ് എന്റെ അനുഭവം.   ആ യോഗം ജന്മനാൽ ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രമെ  ഉപാസനയിലൂടെയും ധ്യാനത്തിലൂടെയും  അതിനെ വികസിപ്പിച്ചെടുക്കാൻ സാധിക്കുകയുള്ളൂ.  
ഉദാഹരണത്തിന് നമുക്ക് ഉമേഷ്ജിയുടെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ചാർട്ട് തന്നെ നോക്കാം. (PDF - 39-ആം  പേജ്)

ഗ്രഹസ്ഥിതി
ഗോപാലകൃഷ്ണ
വരാഹമിഹിര
മന്ത്രേശ്വര
ലഗ്നത്തിൽ ചൊവ്വ
Energetic
ശരീരത്തിൽ മുറിവുണ്ടാകും.
അവയവങ്ങളിൽ മുറിവു്, ക്രൂരൻ, അല്പായുസ്സു്, സാഹസികൻ
രണ്ടിൽ ചൊവ്വ
കൊള്ളിവാക്കുകൾ മാത്രമേ പറയൂ.
ചീത്ത ആഹാരം
വിരൂപൻ, വിദ്യയും ധനവും ഇല്ലാത്തവൻ, ചീത്ത ആളുകളെ ആശ്രയിക്കൽ.
മൂന്നിൽ ചൊവ്വ
റെസ്റ്റ് ഇല്ലാത്ത ചേട്ടനും അനിയനും. പ്രശ്നമുണ്ടാക്കുന്ന അയൽക്കാർ.
ബുദ്ധിയും പരാക്രമവും ഉള്ളവൻ
നല്ല സ്വഭാവവും ധനവും ശൗര്യവും തോല്പിക്കാൻ പറ്റാത്തവനും സുഖിമാനും അനുജന്മാരില്ലാത്തവനും
നാലിൽ ചൊവ്വ
അമ്മ തീപ്പൊരിയായിരിക്കും.
സുഖമില്ലാത്തവനും മനസ്സു വിഷമിച്ചവനും
കൂട്ടുകാർ, അമ്മ, ഭൂമി, സുഖം, വീടു്, വാഹനം ഇവ ഇല്ലാത്തവൻ
അഞ്ചിൽ ചൊവ്വ
അതു പോലെയുള്ള ഒരു മകൻ ഉണ്ടായിരിക്കും.
പുത്രനില്ലാത്തവനും ദരിദ്രനും
സുഖമില്ലാത്തവൻ, മക്കളില്ലാത്തവൻ, എല്ലാം അനർത്ഥമാകുന്നവൻ, പിശുക്കൻ, ധൈര്യം കുറഞ്ഞവൻ
ആറിൽ ചൊവ്വ
കള്ളത്തരം ചെയ്യും
ബലവാൻ, ശത്രുക്കളെ ജയിക്കുന്നവൻ
കാമകലാവിദഗ്ദ്ധൻ, ഐശ്വര്യം, കീർത്തി, ശത്രുക്കളെ ജയിക്കുന്ന രാജാവു്.
ഏഴിൽ ചൊവ്വ
ഭാര്യയും ഭർത്താവും പോക്കാണു്.
സ്ത്രീകളിൽ നിന്നു് അപമാനം
രോഗി, ഭാര്യയെ നഷ്ടപ്പെട്ടവൻ, തെണ്ടി നടക്കുന്നവൻ
എട്ടിൽ ചൊവ്വ
ബ്ലഡ് ഊസ് ചെയ്തു മരിക്കും. ആക്സിഡന്റ് ഡെത്ത്.
സന്താനം കുറവു്, കാഴ്ചക്കുറവു്
അംഗവൈകല്യം, ദാരിദ്ര്യം, അല്പായുസ്സു്, ആളുകളിൽ നിന്നു നിന്ദ.
ലഗ്നത്തിൽ ബുധൻ
എല്ലാവരോടും ബിസിനസ് ടേംസിലേ സംസാരിക്കൂ.
പണ്ഡിതൻ
ദീർഘായുസ്സുള്ളവൻ, മധുരമായും സമർത്ഥമായും സംസാരിക്കുന്നവൻ, എല്ലാ ശാസ്ത്രവും പഠിച്ചവൻ.
പത്തിൽ ബുധൻ
ബി. കോം. പഠിക്കും.
സൂര്യൻ പത്തിൽ നിൽക്കുന്ന ഫലം തന്നെ. അതായതു്, പ്രശസ്തനും (ശ്രുതി പഠിച്ചവൻ എന്നും അർത്ഥം പറയാം) ശൂരനും.
വലിയ സം‌രംഭങ്ങൾ തുടങ്ങൽ, അറിവു്, വളരെ സുഖം, സത്കർമ്മം, സത്യം ഇവ ഉണ്ടാവും.
രണ്ടിൽ വ്യാഴം
എപ്പോഴും ഉപദേശിക്കും.
നന്നായി സംസാരിക്കും.
വാഗ്മി, ഭക്ഷണത്തെപ്പറ്റി നന്നായി അറിയുന്നവൻ, സുമുഖൻ, ധനവാനും സമർത്ഥനും
ലഗ്നത്തിൽ ശുക്രൻ
സ്ത്രൈണഭാവം
കാമശാസ്ത്രത്തിൽ സമർത്ഥനും സുഖിയും.
ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരം, സന്തോഷവും ദീർഘായുസ്സും.
രണ്ടിൽ ശുക്രൻ
സ്ത്രൈണഭാവം (ജഗതിയെയും ജയറാമിനെയും ഉദാഹരണം പറഞ്ഞു)
സുന്ദരമായി സംസാരിക്കുന്നവൻ
കവിത്വവും ധനവും.
ലഗ്നത്തിൽ ശനി
മടി, slow, systematic, അടുക്കും ചിട്ടയും.
ലഗ്നം തുലാം, ധനു, മകരം, കുംഭം, മീനം ആയാൽ രാജാവിനു തുല്യനും, ഗ്രാമം, പട്ടണം തുടങ്ങിയവയുടെ അധിപനും, വിദ്വാനും സുന്ദരനും ആയിരിക്കും. അല്ലെങ്കിൽ (ലഗ്നം മറ്റു് എഴു രാശികളിൽ ആണെങ്കിൽ) ദരിദ്രനും, രോഗിയും, കാമവിവശനും, വൃത്തികെട്ടവനും, ചെറുപ്പത്തിൽ രോഗമുള്ളവനും, അവ്യക്തമായി സംസാരിക്കുന്നവനും ആയിരിക്കും.
ലഗ്നം തുലാം, മകരം, കുംഭം ഇവയിലൊന്നായാൽ രാജാവിനു തുല്യനും ഗ്രാമവും പട്ടണവും ഭരിക്കുന്നവനും ആയിരിക്കും. അല്ലെങ്കിൽ ദുഃഖമുള്ളവനും ബാല്യത്തിൽ തൊട്ടേ ദരിദ്രനും മലിനനും അലസനും ആയിരിക്കും.
രണ്ടിൽ ശനി
പതുക്കെയേ എന്തും ചെയ്യൂ (വാജ്പേയി ഉദാഹരണം)
രണ്ടിൽ സൂര്യൻ നിന്നാലുള്ള ഫലം തന്നെ. അതായതു്, വലിയ ധനവാനാണെങ്കിലും അതിന്റെ ഒരു ഭാഗം രാജാവു് അപഹരിച്ചവനും, മുഖത്തു രോഗമുള്ളവനും ആയിരിക്കും.
വിരൂപൻ, ധനമില്ലാത്തവൻ, അന്യായം ചെയ്യുന്നവൻ, പ്രായമാകുമ്പോൾ വിദേശവാസം, വാഹനങ്ങളും ധനവും ആഡംബരങ്ങളും ഉണ്ടാവും.
എട്ടിൽ ശനി
കട്ടിലിൽ ഒരുപാടു കിടക്കും.
(ആദിത്യൻ 8-ലുള്ള ഫലം തന്നെ) സന്താനം കുറവു്, കാഴ്ചക്കുറവു്
വൃത്തികെട്ടവൻ, ദരിദ്രൻ, ക്രൂരൻ, സുഹൃത്തുക്കൾ മാനിക്കാത്തവൻ.

മുകളിലത്തെ (ഉമേഷ്ജിയുടെ പോസ്റ്റിൽ നിന്നും ചൂണ്ടിയത്)  ചാർട്ടിൽ മൂന്ന്  ജ്യോതിഷ തട്ടിപ്പു വിദഗ്ദന്മാരുടെ  ഫലപ്രവചങ്ങൾ കൊടുത്തിട്ടുണ്ട്. 
ജ്യോതിഷ വിമർശനങ്ങൾ നടത്തുന്ന, ഇതെല്ലാം പഠിച്ചിട്ടുള്ള ആർക്കെങ്കിലും  ഏത് ഫലമാണ് ഇതിൽ തന്നെ പറയുന്ന ഗ്രഹനിലകളുള്ള ഒരാൾക്ക് സംഭവിക്കാൻ സാധ്യതയുള്ളത് എന്ന് കൃത്യമായി പറയാൻ കഴിയുമോ.  ഭാവിയിലുള്ള കാര്യങ്ങൾ പറഞ്ഞ്  ആരെയും പറ്റിക്കാം.  പക്ഷെ, ഭാവി ഒന്നും അറിയണ്ട.  ഇപ്പോൾ അനുഭവത്തിൽ കാണുന്ന കാര്യങ്ങൾ  പറയുന്നത്  ശരിയാണോ എന്ന്  പരിശോധിക്കുക.   അങ്ങിനെ   വർത്തമാന കാലത്തിലെ കാര്യങ്ങൾ പറയാൻ കഴിയുമെങ്കിൽ   ചില ഭാവി പ്രവചങ്ങളും ശരിയാവാനുള്ള സാധ്യത  തള്ളിക്കളയാനാവില്ല.
ബാബിലോണിയയിൽ നിന്നുമാണ് ജ്യോതിശാസ്ത്രം ഭാരതത്തിൽ പ്രചരിച്ചത് എന്നതിനോട് പൂർണ്ണമായി യോജിക്കാൻ കഴിയുന്നില്ല.  വേദങ്ങളിൽ  ജ്യോതിശാസ്ത്ര സംബന്ധിയായ നിരവധി കാര്യങ്ങൾ  പറയുന്നുണ്ട്.  പാശ്ചാത്യരുടെയും  വേദങ്ങളിലെയും  രീതികൾക്കുതന്നെ വ്യത്യാസമുണ്ട്.   പക്ഷെ ഒരു കാര്യം സത്യമാണ് വേദങ്ങളിൽ എവിടെയും ഫലിതജ്യോതിഷത്തെക്കുറിച്ച് പറയുന്നില്ല.  അതുകൊണ്ട്  ഫലിതജ്യോതിഷഭാഗം  ഭാരതത്തിലേക്ക് വന്നത്  ഗ്രീക്കുകാരിലൂടെയാവണം. അതിന്റെ തെളിവുകൾ  ലഭ്യവുമാണ്.
നമ്മുടെ നാട്ടിലെ ജ്യോത്സ്യന്മാരുടെ  ഗണിതരീതി തെറ്റാണെന്ന്  എന്നെ സഹായിക്കാമെന്നു പറഞ്ഞിരുന്ന ജ്യോത്സ്യൻ ( മരിച്ചുപോയ  സുഹൃത്ത് )   എപ്പോഴും പറയുമായിരുന്നു.  അത് ശരിയായിരുന്നെന്ന് ഇപ്പോൾ എനിക്കു മനസ്സിലാവുന്നുണ്ട്.

(ഈ വിഷയത്തിൽ സംശയങ്ങൾ നിരവധിയുണ്ട്,  അനുഭവങ്ങളും  ധാരാളമുണ്ട്. ജ്യോതിഷ സംബന്ധിയായ  സംശയങ്ങൾക്ക്  മറുപടി തരാൻ എനിക്കു കഴിയില്ല എന്നു മനസ്സിലാക്കുമല്ലൊ.)

Monday, November 1, 2010

Free will & Ultimate Free will

ജബ്ബാർ മാഷിന്റെ ‘ഖുർ‌ആനിൽ വൈരുദ്ധ്യങ്ങൾ ഇല്ല എന്നു മനസ്സിലായി‘ എന്ന സംവാദത്തിൽ Mr.Faizal ന്റെ വക കമന്റിലാണ് ഈ free will ന്റെ മീതെ ഒരു ultimate free will ഉം ഉള്ളതായി കണ്ടത്. Free will എന്നാൽ ഇച്ഛാശക്തി, സ്വേച്ഛ, സ്വയം നിർണ്ണയ സ്വാതന്ത്ര്യം എന്നിങ്ങനെയൊക്കെ അർത്ഥം കണ്ടെത്താം. ഈ ultimate free will എന്താണെന്ന് മനസ്സിലായില്ല. മനുഷ്യന്റെ സ്വയം നിർണ്ണയ സ്വാതന്ത്ര്യത്തിൽ പിന്നെയൊരു അവസാനത്തെ സ്വാതന്ത്ര്യം. ഇത് മനസ്സിലാക്കാനുള്ള ഭാഷാപരിജ്ഞാനം എനിക്കില്ലാത്തതിനാലാവാം. ചില മതവിജ്ഞാനങ്ങളിൽ ദൈവത്തിന്റെ ഇച്ഛപ്രകാരം ഉള്ള free will നെയായിരിക്കാം ultimate free will എന്നു പറയുന്നത്. അതാണ് Mr.Faizal ന്റെ വിശദീകരണത്തിൽ നിന്നും മനസ്സിലായത്.


Free will മനുഷ്യന് ഈശ്വരൻ നൽകിയിട്ടുള്ള നിരുപാധികമായ സ്വാതന്ത്ര്യമാണ്. എന്നാൽ എല്ലാ നിയമങ്ങളും ഈശ്വരന്റെതാണ്. ഒരാൾ കുന്നിൽ മുകളിൽ നിന്നും താഴോട്ട് ചാടുന്നത് അവന്റെ ഇച്ഛയാണ്. എന്നാൽ കാലൊടിയുന്നത് ഈശ്വരന്റെ നിയമത്താലാണ് ഈശ്വരന്റെ നിയമം എന്നു പറയുന്നത് പ്രാകൃതികമായ നിയമങ്ങളാണ്. പ്രകൃതിയിലെ എല്ലാ നിയമങ്ങളും ദൈവനിശ്ചയമാണെന്നു പറയാം. എന്നാൽ ഈ നിയമങ്ങളെ കണക്കിലെടുക്കാതെ മലയിടിയുന്നിടത്തുപോയി നിൽക്കുകയോ, വെള്ളത്തിൽ വീഴുകയോ, തീയിൽ വീഴുകയോ ചെയ്യുമ്പോഴുണ്ടാകുന്ന ദുരന്തം ഈശ്വരൻ കരുതിക്കൂട്ടി ഉണ്ടാക്കുന്നതല്ല. മലയിടിഞ്ഞുവീണാൽ അതിന്റെ അടിയിൽ പെട്ടുപോകുന്നതും, വെള്ളത്തിൽ വീണാൽ നീന്തൽ അറിയാത്തവർ ശ്വാസം മുട്ടി മരിക്കുന്നതും, അഗ്നിയിൽ വീണാൽ എരിഞ്ഞുപോകുന്നതും പ്രകൃതിയുടെ നിയമങ്ങളാണ്. . പലരും ഇത് മനസ്സിലാക്കുന്നില്ല. ഇത്  മനസ്സിലാക്കാതെയാവാം     മനുഷ്യൻ വരുത്തിക്കൂട്ടുന്നതായ തെറ്റുകൾക്ക് ദൈവത്തെ കുറ്റം പറയുന്നത്.


[നിങ്ങളില് ആര് ഇച്ഛിക്കുന്നുവോ അവര്‍ക്കു നേര്‍മാര്‍ഗം സ്വീകരിക്കാം , പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള് ഇച്ഛിക്കുകയില്ല ]

മനുഷ്യന് Free will കൊടുത്തിട്ടുള്ള ദൈവം ഇങ്ങനെയൊരു clause വെച്ചിട്ടുള്ളത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.

Wednesday, February 10, 2010

ഹൈ-ടെക് യുഗത്തിലെ “ഹൈക്കോടതി”

വെടി വഴിപാടിനു പകരം ശബ്ദം റെക്കോർഡ് ചെയ്ത് കേൾപ്പിച്ചാൽ മതി എന്ന് ഹൈക്കോടതി പറഞ്ഞതായി ഇന്നത്തെ പത്രവിശേഷത്തിൽ പറയുന്നതു കേട്ടു. (ന്യൂസ് ഇവിടെയും,  ഇവിടെയും ഉണ്ട്.)

എക്സ്പ്ലോസീവ് ആക്റ്റ് അനുസരിച്ച് ലൈസൻസില്ലാത്തവർ കരിമരുന്ന് കൈവശം വെക്കാൻ പാടില്ലെങ്കിൽ അത് തീരുമാനിക്കുകയാണ് കോടതിയുടെ കർത്തവ്യം.

നാനാമതസ്ഥർ പലതരം ആചാരങ്ങൾ കാലാകാലങ്ങളായി അനുഷ്ഠിച്ചുവരുന്ന നമ്മുടെ നാട്ടിൽ, “വെടിവഴിപാടിനു പകരം റെക്കോർഡ് ചെയ്ത ശബ്ദം കേൾപ്പിച്ചാൽ മതിയില്ലേ“ എന്ന അല്പം പരിഹാസം കലർ‌ന്ന ചോദ്യം ജുഡീഷ്യറിയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു.

ഇക്കാര്യം ചോദ്യം ചെയ്യാൻ ദേവസ്വം ബോർഡൊന്നും വരില്ല; അവർക്ക് അടുത്ത വർഷത്തെ വെട്ടിപ്പിനുള്ള ആസൂത്രണങ്ങൾക്ക് തന്നെ നേരം തികയുന്നില്ലല്ലോ.

5-ആം നൂറ്റാണ്ടിലാണ് ചൈനക്കാർ വെടിമരുന്ന് കണ്ടു പിടിച്ചത്. അത് ഇന്ത്യയിലേക്കെത്തിച്ചത് 13-ആം നൂറ്റാണ്ടിൽ മംഗോളിയരാണ്. പിന്നീട് മുഗളന്മാർ അധിനിവേശത്തിനായി ഉപയോഗിച്ചു. അൿബറിന്റെ കാലത്ത് റോക്കറ്റുകളും മൈനുകളും ഉപയോഗിച്ചിരുന്നതായി പറയുന്നു. യൂറോപ്യന്മാരുടെ കൈകളിൽ ഇത് എത്തിച്ചേർന്നപ്പോൾ അതിന് പുതിയ സംഹാരഭാവം ഉണ്ടായി. വ്യാവസായികമായി കരിമരുന്ന് ഉപയോഗം മനുഷ്യനെ കീഴടക്കുന്നതിനുള്ള എളുപ്പവഴിയായി പരിണമിച്ചു. ആധുനിക വ്യാവസായിക-രാഷ്ട്രീയ അധിനിവേശത്തിന് കരിമരുന്നിന്റെ സംഹാരശക്തി ഉപയോഗപ്പെടുത്തുക വഴി, ലോകത്ത് കോളനിവാഴ്ച ഉറപ്പിക്കാൻ യൂറോപ്യന്മാർക്ക് സാധിച്ചു.

മാർച്ച്‌പാസ്റ്റായാലും, ഓട്ടപ്പന്തയമായാലും, മനുഷ്യനെ സംഹരിക്കാനായിട്ടാണെങ്കിലും fire / start എന്ന ചൊല്ലിലാണ് തുടക്കം. കരിമരുന്നിനെ വ്യാപകമായി ആഘോഷങ്ങളിൽ ഉൾപ്പെടുത്തിത്തുടങ്ങിയപ്പോൾ സ്വാഭാവികമായും അത് ആചാരങ്ങളിലും കടന്നുകൂടിയിരിയ്ക്കാം. പൂജകളുടെ തുടക്കവും, ഉത്സവങ്ങളുടെ തുടക്കവും, പ്രാർത്ഥനയുടെ തുടക്കവും അങ്ങിനെ ഒരു വെടിയുടെ അകമ്പടിയോടെ ആയിത്തീർന്നു എന്നുവേണം കരുതാൻ. എന്ത് പറഞ്ഞാലും കേൾക്കാത്ത ദൈവങ്ങളുടെ കാത് തുറപ്പിക്കാൻ വെടിശബ്ദം കൊണ്ട് സാധിക്കും എന്ന് എതെങ്കിലും സരസൻ ഹാസ്യാത്മകമായി പറഞ്ഞിരിക്കാനും സാധ്യതയുണ്ട്. അല്ലാതെ പൂജാവിധികളിലോ ക്ഷേത്രസങ്കല്പങ്ങളിലോ ഈ വെടി എന്ന ആചാരത്തിന് ഒരു പ്രാധാന്യവും ഇല്ല.

എന്തായാലും 15-ആം നൂറ്റാണ്ടിനുശേഷം മാത്രമായിരിക്കും സംഹാരത്തിനുവേണ്ടി മാത്രം ഉപയോഗിച്ചിരുന്ന വെടി (മനഃ)സമാധാനത്തിനുവേണ്ടി അമ്പലങ്ങളിൽ വഴിപാടായി ഉപയോഗിക്കാൻ തുടങ്ങിയത് എന്ന് ഊഹിക്കാം. അതുകൊണ്ടു തന്നെ വെടി വഴിപാട് ഒരു പൌരാണിക ഭക്തിമാർഗ്ഗത്തിന്റെ ഭാഗമായിരുന്നിട്ടില്ല എന്നുവേണം കരുതാൻ.

ഇപ്പറഞ്ഞ കാര്യങ്ങളോ, ആചാരാനുഷ്ഠാനങ്ങളുടെ ഉൽഭവകാലങ്ങളെപ്പറ്റിയുള്ള അനുമാനങ്ങളോ ഒന്നും കോടതി നടത്തിയ പരാമർ‌ശത്തിലെ ശരികേടിനെ ഇല്ലാതാക്കുന്നില്ല. ഹൈക്കോടതിയുടെ ഈ പ്രസ്താവന ജുഡീഷ്യറിയുടെ ചട്ടക്കൂടിനു പുറത്താണെങ്കിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

Monday, October 19, 2009

എന്റെ മലമ്പുഴ യക്ഷീ......

ഇവിടെ ഇങ്ങനെ !!!!

ഇതിനെക്കുറിച്ച് Oct. 17 ന് ‘ഗൾഫ് ന്യൂസിൽ' വന്ന വാർത്ത.





അവിടെ അയൽപക്കത്ത് എന്താണെന്ന് നമുക്ക് പോയി നോക്കാം ???