Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Saturday, February 11, 2012

ശ്രീപദ്മനാഭന്റെ സ്വത്തും ദേവഹിതവും ഭാരത ചരിത്രവും.

2012 ഫെബ്രുവരി 20ന് ശ്രീപദ്മനാഭന്റെ സ്വത്തുക്കളുടെ വിലനിശ്ചയിക്കുന്ന ശാസ്ത്രീയ പരീക്ഷണങ്ങൾ നടക്കാൻ പോവുകയാണ്. 2011 ജുലയ് ലക്കം ആർഷനാദം വൈദിക-ദാർശനിക മാസികയിൽ വന്ന ഒരു ലേഖനം ഇവിടെ പോസ്റ്റു ചെയ്യുന്നു.

(If you are not able to enlarge the scanned file, please  right click on the sheet and open with a new tab or new window.)










Wednesday, January 4, 2012

ഭഗവദ്‌ഗീത തീവ്രവാദഗ്രന്ഥമോ ?


(തിയതി : 27-12-2011)
റഷ്യയിലെ സൈബീരിയയിലുള്ള  കോടതിയിൽ  ‘ഭഗവദ്ഗീത’  നിരോധിക്കണം എന്നു പറഞ്ഞ് ഓർത്തഡോക്സ് സഭ കൊടുത്ത  കേസിൽ ബുധനാഴ്ച (28-12-2011) വിധി പറയും  എന്ന് വാർത്തയുണ്ടായിരുന്നു കേസ് കോടതിയിൽ വന്നപ്പോഴും ഈ വാർത്ത കണ്ടിരുന്നുഅന്ന് അതിന്റെ കാരണം പറഞ്ഞത്, “ഭഗവദ്ഗീത മറ്റു മതങ്ങളെ ഇകഴ്ത്തി  പറയുന്നു, അന്യോന്യം സ്പര്‍ദ്ധ വളര്‍ത്തുന്നുഎന്നൊക്കെയാണ്ഇപ്പോൾ കേൾക്കുന്നു; ഭഗവദ്ഗീത  ഒരു തീവ്രവാദഗ്രന്ഥമാണെന്ന്. ഇക്കാര്യത്തിൽ ഇന്ത്യയ്ക്കുള്ള ആശങ്ക  വിദേശകാര്യമന്ത്രി  എസ്. എം. കൃഷ്ണ  റഷ്യന്‍ അംബാസിഡറെ അറിയിച്ചിരുന്നു.   ആർക്കും എന്തും ആരോപിക്കാംപക്ഷെ അതിന്റെ  വിശദീകരണം  നൽകാൻ അത്  ആരോപിക്കുന്നവർക്ക് ബാധ്യതയുണ്ട്.  

(തിയതി : 28-12-2011)
റഷ്യയിൽ ഭഗവദ്‌ഗീത നിരോധിക്കണമെന്ന  ഓര്‍ത്തഡോക്സ്  സഭയുടെ ആവശ്യം സൈബീരിയന്‍ കോടതി തള്ളി എന്ന്  വാര്‍ത്ത വന്നു. 


ഈ ആധുനിക ലോകത്തിലെ  പ്രബലമായ  സെമിറ്റിക് മതങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന ഒരു  കാലഘട്ടത്തിലാണ്‌ ഭഗവദ്‌ഗീതയുടെ ഉത്ഭവം എന്ന് അനുമാനിക്കപ്പെടുന്നു.  അദ്ധ്യാത്മിക ജ്ഞാനത്തിന്റെ  അവസാനവാക്ക് എന്നു വിശേഷിപ്പിക്കാവുന്ന അദ്ദ്വൈതദര്‍ശനത്തിനെക്കാൾ  അല്പമായ   ദ്വൈതദര്‍ശനവും സ്വഗ്ഗപ്രാപ്തി എന്ന അപ്രാപ്യമായ  വാഗ്ദാനങ്ങളും  പ്രചരിപ്പിച്ച്  ജനങ്ങളെ  ഇനിയും ചൂഷണം ചെയ്യും എന്ന്  ഗീതാചാര്യന്‌  അറിയാമായിരുന്നു.  വേദങ്ങൾ  ഈശ്വരീയമാണെങ്കിലും  പുരോഹിതവര്‍ഗ്ഗം വേദങ്ങളെ  അവരുടെ  ഭൌതിക സുഖങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു കർമ്മ മാര്‍ഗ്ഗമാക്കിയതിനാൽ,  ഇപ്പോഴുള്ളതും  ഇനി വരാനിരിക്കുന്നതുമായ വേദങ്ങളിലെ   ഫലം ഇല്ലാത്ത പുഷ്പിത വാഗ്ദാനങ്ങൾ   ഉപേക്ഷിക്കാൻ തന്നെ  ഭഗവാൻ ഗീതയിലൂടെ  സൂചിപ്പിക്കുന്നുണ്ട്. 
ഭഗവദ്ഗീത മറ്റുമതവിശ്വാസങ്ങളെക്കുറിച്ചും സെമിറ്റിക് മതങ്ങൾ മറ്റു മതവിശ്വാസങ്ങളെക്കുറിച്ചും എന്താണ് പറഞ്ഞിട്ടുള്ളത് എന്നു നോക്കാം.  
------------------------------------------------------------------------------------
ദൈവം ഏകനാണെന്നതാണ് ബൈബിളിന്റെ അദ്ധ്യാപനം : -  “യഹോവയായ ഞാൻ നിന്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാവരുത്‌ “ (പുറപ്പാട് 20:01,02) -  “ഞാൻ  ഞാൻ മാത്രമെയുള്ളൂ ; ഞാനല്ലാതെ ദൈവമില്ല” (ആവർത്തന പുസ്തകം 32:39) -  “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നെ ദൈവം; എന്നെപ്പോലെ ഒരുത്തനുമില്ല
(യശയ്യാവ് 46:9) -  “യഹോവ ഏകൻ തന്നെ” (ആവർത്തന പുസ്തകം 6:4) – “നമ്മുടെ ദൈവമായ കർത്താവാണ് ഏക കർത്താവ്‌“ (മാർക്കോസ് 12:29) -    “നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമെ ആരാധിക്കാവൂ” (മത്തായി 4:10)  -  ദൈവം എകൻ എന്ന് നീ വിശ്വസിക്കുന്നുവോ, കൊള്ളാം” (യക്കോബ്  2:19) 
 ---------------------------------------------------------------------------------
 (സൂറ 10 – യൂനുസ്വക്രതയില്ലാത്തവനായിക്കൊണ്ട് നിന്റെ മുഖം മതത്തിന് നേരെയാക്കി നിർത്തണമെന്നും, നീ ബഹുദൈവവിശ്വാസികളിൽ പെട്ടവനായിരിക്കരുതെന്നും ഞാൻ കല്പിക്കപ്പെട്ടിരിക്കുന്നു. (105).  അള്ളാഹുവിനു പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാർത്ഥിക്കരുത്‌;  അപ്രകാരം ചെയ്യുന്നപക്ഷം നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും. (106). -  (സൂറ 13 – അൽ റാദ്അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാർത്ഥനഅവന്നു പുറമെ ആരോടെല്ലാം അവർ പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവർക്ക് യാതൊരു ഉത്തരവും നൽകുന്നതല്ല.   വായിൽ വെള്ളം തനിയെ വന്നെത്താൻ വേണ്ടി തന്റെ  ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവർഅത്  (വെള്ളം) വായിൽ വന്നെത്തുകയില്ലല്ലൊസത്യനിഷേധികളുടെ പ്രാർത്ഥന നഷ്ടത്തിൽ തന്നെയാകുന്നു. (14).   (സുറ 16 – അൽ നഹൽനിങ്ങളുടെ ദൈവം ഏകദൈവമത്രെഎന്നാൽ പരലോകത്തിൽ വിശ്വസിക്കാത്തവരാകട്ടെ, അവരുടെ ഹൃദയങ്ങൾ നിഷേധ സ്വഭാവമുള്ളവയത്രെഅവർ അഹങ്കാരികളുമാകുന്നു. (22).  -  (സൂറ 39 – അസ് സുമർ)  (നബിയേ,) പറയുകനീ അല്പകാലം  നിന്റെ ഈ സത്യനിഷേധവും കൊണ്ട് സുഖിച്ചു കൊള്ളുകയാലും  നീ തീർച്ചയായും നരകാവകാശികളുടെ കൂട്ടത്തിലാകുന്നു. (8).  അവർക്ക് അവരുടെ മുകൾ ഭാഗത്ത് തിയ്യിന്റെ തട്ടുകളുണ്ട്.   അവരുടെ കീഴ്ഭാഗത്തുമുണ്ട്  തട്ടുകൾഅതിനെപ്പറ്റിയാകുന്നു അള്ളാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്ആകയാൽ എന്റെ ദാസന്മാരെ, നിങ്ങൾ എന്നെ സൂക്ഷിക്കുവിൻ. (16).   ദുർമൂർത്തിയെ, അതിനെ ആരാധിക്കുന്നത് വർജ്ജിക്കുകയും  അള്ളാഹുവിലേക്ക് വിനയത്തോടെ മടങ്ങുകയും ചെയ്തവരാരോ അവർക്കാണ് സന്തോഷവാർത്തഅതിനാൽ എന്റെ ദാസന്മാർക്ക് നീ സന്തോഷവാർത്ത അറിയിക്കുകഅതായത്, വാക്ക് ശ്രദ്ധിച്ചു കേൾക്കുകയും അതിൽ എറ്റവും നല്ലത് പിൻപറ്റുകയും ചെയ്യുന്നവർക്കാകുന്നു  അള്ളാഹു മാർഗ്ഗദർശനം നൽകിയിട്ടുള്ളത്അവർ തന്നെയാകുന്നു ബുദ്ധിമാന്മാർ. (18).  അപ്പോൾ വല്ലവന്റെ കാര്യത്തിലും ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കിലും സഹായിക്കാനാകുമോ അവനെ നിനക്ക്അപ്പോൾ നരകത്തിലുള്ളവനെ നിനക്ക് രക്ഷപ്പെടുത്താനാകുമോ? (19).   
-----------------------------------------------------------------------  
അർജ്ജുന! ഏതൊരു ഭക്തന്മാർ ശ്രദ്ധയോടുകൂടിയവരായി അന്യദേവതകളെ ആരാധിക്കുന്നുവോ അവരും വിധിപ്രകാരമല്ലാതെ എന്നെത്തന്നെ ആരാധിക്കുന്നു.“ (.ഗീ. 9:23) [ഏതു ദേവതയെ ആരാധിച്ചാലും, അത് ചെന്നെത്തുന്നത്  പരമാത്മസത്യത്തിൽ  തന്നെയാണെന്നു പറയാൻ ദൈവത്തിനും  കുറച്ചു ധൈര്യം വേണം.]  -   ആത്മാവിനെക്കൊണ്ട് ആത്മാവിനെ ഉദ്ധരിക്കണം.  ആത്മാവിനെ ക്ഷീണിപ്പിക്കരുത്.  എന്തുകൊണ്ടെന്നാൽ ആത്മാവുതന്നെ ആത്മാവിന്റെ ബന്ധുവാകുന്നു.  ആത്മാവുതന്നെ ആത്മാവിന്റെ ശത്രുവും ആകുന്നു.“  (.ഗീ. 6:5) [ഓരോരുത്തരുടെയും പ്രവർത്തിയുടെ  പ്രേരണ അവരവരുടെ മനസ്സുതന്നെയാണ്അതുകൊണ്ട് ജീവിതത്തിലെ ഏതു പ്രവർത്തിയും  ചെയ്യുന്നതിന്റെ ഉത്തരവാദിത്തം  അവനവനിൽ തന്നെയാണ്അതിന് യാതൊരു  ദൈവത്തിനെയും  കൂട്ടുപിടിക്കേണ്ടതില്ല എന്ന് ഗീത വ്യക്തമാക്കുന്നു.]  -   എന്നാൽ ഇപ്രകാരം രഹസ്യത്തിലും രഹസ്യമായ ജ്ഞാനം നിനക്കുവേണ്ടി പറയപ്പെട്ടു.  ഇതിനെയൊട്ടും ബാക്കിവെയ്ക്കാതെ വിമർശനം ചെയ്തിട്ട് എപ്രകാരം നീ ആഗ്രഹിക്കുന്നു,   അപ്രകാരം നീ ചെയ്താലും.“ (.ഗീ. 18:63)  [മനുഷ്യന് വേണ്ടത്  സ്വാതന്ത്ര്യവും നിർഭയത്വവുമാണ്ലോകത്ത് ഒരു മതഗ്രന്ഥത്തിലും  ഈശ്വരൻ നിരുപാധികമായ സ്വാതന്ത്ര്യം തന്റെ സൃഷ്ടിക്ക് ഇപ്രകാരം നൽകിയിരിക്കുന്നതായി നമുക്ക് വായിക്കുവാൻ കഴിയില്ലശാസ്ത്രസത്യം പൂർണ്ണമായി ബോദ്ധ്യം വന്ന ഒരുവന്  ശാസ്ത്രത്തിന്റെ നിയമത്തിൽ നിന്നുകൊണ്ടുമാത്രമെ വിമർശിക്കാനും കഴിയുകയുള്ളൂ  എന്നത് ലോകസത്യമാണ്.] 
“യദാ തേ മോഹകലിലം ബുദ്ധിർവ്യതിതരിഷ്യതി
തദാ ഗന്താസി നിർവ്വേദം ശ്രോതവ്യസ്യ ശ്രുതസ്യ ച“. (.ഗീ. 2:52)            

ശ്രുതസ്യ ചശ്രോതവ്യസ്യ  =  കേട്ടതും  കേൾക്കപ്പെടേണ്ടതും - വേദമാണ്.      വേദം ത്രിഗുണാത്മകമാണ്.   അതിനെ ഉപേക്ഷിച്ചിട്ട്  ഗുണാതീതനായാൽ മാത്രമെ ബ്രഹ്മസാക്ഷാത്കാരം അനുഭവിക്കാൻ സാധിക്കുകയുള്ളൂ.   ഓരോ മതമുണ്ടാകുമ്പോഴും അതിലെല്ലാം കർമ്മത്തിനായുള്ള അനുശാസനവും ഉണ്ടാകാറുണ്ട്ഭാരതീയരുടെ വൈദിക  കര്‍മ്മങ്ങൾ   ‍സ്വർഗ്ഗപ്രാപ്തി  ലക്ഷ്യമായിക്കരുതിയെങ്കിൽ, ഗീതയ്ക്കു ശേഷം ഉണ്ടായിട്ടുള്ള ക്രിസ്തുമതത്തിന്റെ പഴയതും പുതിയതുമായ വേദപുസ്തകങ്ങൾ പറുദീസയെ പുണ്യകർമ്മങ്ങൾക്കൊണ്ട് നേടാവുന്ന സ്വർഗ്ഗരാജ്യമായി കരുതുന്നുയഥാർത്ഥത്തിൽ പഴയ നിയമത്തിലെ പറുദീസയല്ല യേശുക്രിസ്തു അദ്ധ്യാത്മജീവിതത്തിന്റെ അന്തിമലക്ഷ്യമായി കരുതിയത്ദൈവരാജ്യവും പറുദീസയും ഒന്നല്ലമോക്ഷവും സ്വർഗ്ഗവും തമ്മിലുള്ള വ്യത്യാസവും ഇതു തന്നെഭാരതീയന്റെ മോക്ഷംദേഹവിയോഗത്തിനുശേഷമുള്ള  അറിയപ്പെടാത്ത ഒരു  സങ്കല്പത്തിലെ  ജീവിതമല്ലജീവിച്ചിരിക്കുമ്പോൾ തന്നെ മോഹങ്ങളാൽ ഉണ്ടായിത്തീരുന്ന ദുഃഖത്തിൽ നിന്നും  നിവൃത്തിയുണ്ടാകുമ്പോൾ ലഭിക്കുന്ന  പരമാനന്ദപ്രാപ്തിയാണ് മോക്ഷംമരണാനന്തരം  കിട്ടുന്ന മോക്ഷംകൊണ്ട് ആർക്ക് എന്ത്  ആനന്ദമാണ് അനുഭവിക്കാനാവുകസ്വർഗ്ഗപ്രാപ്തിക്കായി അഥവാ വിഷയഭോഗങ്ങൾക്കായി കർമ്മപരിപാടികൾ നിർദ്ദേശിക്കുന്ന വേദങ്ങൾ വീണ്ടും വീണ്ടുമുണ്ടാകാംശാസ്ത്രസത്യം മനസ്സിലാകാതിരിക്കാൻ മാത്രം പ്രജ്ഞാമൌഢ്യം  സംഭവിക്കാത്തവർക്ക്  ചിന്തിക്കാം.  


 

Wednesday, December 28, 2011

നമ്മുടെ ദേശീയഗാ‍നത്തിന്റെ നൂറാം വാർഷികം


നമ്മുടെ  ദേശീയഗാനം  കൂട്ടത്തോടെ ആദ്യമായി പാടിയതിന്റെ നൂറാം വാർഷികമായിരുന്നു ഇന്നലെ എന്ന വിശേഷം  F.M.  റേഡിയോയിലൂടെ കേട്ടപ്പോഴാണ് അറിഞ്ഞത്.  വിക്കിയിൽ ഇക്കാര്യംസൂചിപ്പിച്ചിട്ടുണ്ട്.   കാര്യമായ എന്തെങ്കിലും  ആഘോഷം ഈ വിഷയത്തിൽ ഉണ്ടായോ എന്ന്  പത്രങ്ങളിലെല്ലാം പരതി നോക്കി.  ആരും ഈ വിവരം അറിഞ്ഞ മട്ടുപോലുമില്ല.  ദോഷം പറയരുതല്ലൊ. ദീപികയിൽ   ഒരു വാർത്ത കണ്ടു. 

കാലത്ത്  ടി.വി. യിലെ വാർത്താ ശകലങ്ങളും ശ്രദ്ധിച്ചു.   ഏതെങ്കിലും ഭരണസിരാകേന്ദ്രങ്ങളിലെ  അനുസ്മരണം കേൾക്കാമെന്നു പ്രതീക്ഷിച്ചു.  എന്തോ  ഞാൻ കാണാതെ പോയതാണോ.  അങ്ങനെയൊന്നും സംഭവിക്കാതിരുന്നതാണോ എന്നറിയില്ല.   എന്തായാലും  ഭാരതീയർക്ക് ദേശീയഗാനത്തിനെക്കുറിച്ചോർക്കാനൊന്നും ഇപ്പോൾ സമയം  കിട്ടുന്നില്ല.  മന്ത്രിസഭയിലാണെങ്കിൽ  എങ്ങനെ ഹസാരയെ അട്ടിമറിക്കാം.   ലോൿപാൽ   ബില്ലിൽ നിന്ന്   മന്ത്രി പുങ്കവന്മാരെയും ഉദ്ദ്യോഗസ്ഥവൃന്ദത്തെയും  എങ്ങനെ രക്ഷപ്പെടുത്താം എന്നുള്ള  ചർച്ച തീർന്നിട്ടുവേണ്ടെ ഇത്തരം അപ്രധാന വിഷയങ്ങളെക്കുറിച്ച് ആലോചിക്കാൻ.  കേരളത്തിലാണെങ്കിൽ ഇപ്പോൾ മുല്ലയും പെരിയോറും മാത്രമെ  ചർച്ച ചെയ്യുന്നുള്ളൂ. 
നമ്മുടെ ദേശീയഗാനത്തിന് എന്തേ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത് എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ.  പലരെയും പ്രീണിപ്പിക്കാനായി  നെഹറു   തുടങ്ങിവെച്ച   രീതികൾ ഇന്നും കുടുബക്കാർ  കൊണ്ടു നടക്കുന്നുണ്ട് എന്നതിൽ നമുക്കാശ്വസിക്കാം.   
എല്ലാ രാഷ്ട്രങ്ങളും  അതിന്റെ പ്രതീകങ്ങളെയും ചിഹ്നങ്ങളെയും അവരുടെ സംസ്കാരത്തിൽ നിന്നും  സ്വാംശീകരിക്കുകയാണ് പതിവ്‌.  വോട്ടിനിട്ട് തിരഞ്ഞെടുക്കേണ്ട ഗതികേട് ഉണ്ടാവാറില്ലരാഷ്ട്രം അതിന്റെ പ്രതീകങ്ങളെ വോട്ടിനിട്ട് തിരഞ്ഞെടുത്താൽ സംഭവിക്കുന്ന ഒട്ടേറെ ദോഷങ്ങളുണ്ട്പ്രതീകങ്ങൾ സ്വയം ഇടം കണ്ടെത്തേണ്ടവയാണ്നമുക്ക് ഒരു ദേശീയഗാനമുണ്ട്ഒരു ദേശീയഗീതവുമുണ്ട്രണ്ടും നമുക്ക് ഭരണഘടനാപരമായി വന്ദ്യമാവേണ്ടവതന്നെഎന്നാൽ എല്ലാവർക്കും  ഇത് വന്ദ്യമാണോചില സ്ഥാപനങ്ങൾ ദേശീയഗാനവും ദേശീയഗീതവും  ചൊല്ലരുത് എന്നു നിഷ്കർഷിക്കുന്നത്  ഭരണഘടനാപരമായി അതിനെ  നിന്ദിക്കുന്നതിനു തുല്യമാണ്.
നമ്മുടെ ദേശീയഗാനം  ടാഗോറിന്റെ ഗീതാജ്ഞലിയിൽ നിന്നല്ല നാം തിരഞ്ഞെടുത്തത്ടാഗോർ രാഷ്ട്രത്തിനുവേണ്ടി ഒരു ദേശീയഗാനം എഴുതിയിട്ടില്ലജോർജ്ജ് അഞ്ചാമന്റെ സ്വീകരണത്തിനുവേണ്ടി എഴുതിയ, അധിനായകൻ എന്ന പുല്ലിംഗപ്രയോഗത്തോടുകൂടിയ  ‘ജനഗണമനഎന്നു തുടങ്ങുന്ന ഗാനത്തിൽ നിന്നുള്ള ഭാഗമാണ് നമ്മുടെ  ദേശീയഗാനമായിത്തീർന്നത്.   ഫാദർ സ്റ്റേറ്റും മദർസ്റ്റേറ്റും  പാശ്ചാത്യ സങ്കല്പമാണ്നമുക്ക്  നാടും മാടും നദിയും സ്ത്രീയാണ്, അമ്മയാണ്.  ടാഗോർ അധിനായക ശബ്ദം ഉപയോഗിച്ചത്  ജോർജ്ജ്   അഞ്ചാമനുവേണ്ടിയാണ് എന്നത് ചർച്ചയാകുന്നതും ഇവിടെയാണ്.    ബങ്കിം ചന്ദ്രചാറ്റർജി  എഴുതിയ  ‘ആനന്ദമഠ്എന്ന നോവലിൽ നിന്നുമാണ്  ‘വന്ദേമാതരംഎന്ന നമ്മുടെ ദേശീയഗീതം എടുത്തത്.   ഇവിടെ തിരഞ്ഞെടുത്ത ദേശീയഗാനവും ദേശീയഗീതവും ഭാരതത്തെ സംബന്ധിച്ച് തികച്ചും നവീനമാണ്.    പൌരാണികമായതിനെയെല്ലാം  തിരസ്കരിച്ച്  തികച്ചും നവീനമായതിനെ തിരഞ്ഞെടുത്തതായിരിക്കുമോ  തർക്കത്തിന്  കാരണമായിത്തീർന്നത് ?
ഒരുപക്ഷെ മാനവകുലത്തിന് ഭാരതഋഷിപരമ്പര നൽകിയ ആദ്യ ദേശീയഗീതത്തെ മറന്നു എന്നതാവാം ഈ വിവാദത്തിനു കാരണംഎന്തായാലും ഋഷിപ്രോക്തമായ രാഷ്ട്രഗാനവും ഗീതവും എന്ന് നമ്മുടെ ഇടയിൽ യാതൊരു തർക്കവും കൂടാതെ സ്വയം ഇടം നേടുന്നുവോ അതുവരെ നാം സ്വത്വബോധമുള്ളവരെന്നോ ചരിത്രബോധമുള്ളവരെന്നോ പറയുന്നതിൽ അർത്ഥമില്ല.

നമ്മുക്ക് ഒരു  വൈദിക രാഷ്ട്രഗീതം  ഉണ്ടായിരുന്നു. (യജൂർവേദം 22:22)

ഓം... ആ ബ്രഹ്മൻ ബ്രാഹ്മണോ ബ്രഹ്മവർചസീ ജായതാമാ രാഷ്ട്രേ രാജന്യഃ    ശൂര f ഇഷവ്യോ f  തിവ്യാധീ മഹാരഥോ ജായതാം ദോഗ്‌ധ്രീ   ധേനുർ‌ബോഢാനഡ്  വാനാശുഃ സപ്തിഃ പുരന്ധിര്യോഷാ ജിഷ്ണൂ രഥേഷ്ഠാഃ സഭേയോ യുവാസ്യ  യജമാനസ്യ വീരോ ജായതാം   നി കാമേ നികാമേ നഃ പർജന്യോ വർഷതു ഫലവത്യോ  നf ഓഷധയഃ പച്യന്താം  യോഗക്ഷേമോ നഃ  കല്പതാമ്.”
[ഹേ ഈശ്വരാ, ഞങ്ങളുടെ രാഷ്ട്രത്തിൽ ഭരണാധികാരികളായ ബ്രാഹ്മണർ ജ്ഞാനതേജസ്സിനാൽ പുർണ്ണരാകട്ടെപടയാളികളായ ക്ഷത്രിയർ ശൂരരും മഹാരഥികളും ഉത്തമശസ്ത്രങ്ങളുള്ളവരുമാകട്ടെനമ്മുടെ രാഷ്ട്രത്തിൽ ധനധാന്യഭണ്ഡാരങ്ങൾ നിറഞ്ഞുകവിയട്ടെജനങ്ങളും നാൽകാലികളും സമാധാനപ്രിയരും ആരോഗ്യമുള്ളവരുമാകട്ടെസ്ത്രീകൾ വിദുഷികളാവട്ടെഅധ്വാനിക്കുന്നവരുടെ മക്കൾ വിജിഗീഷുകളായി സഭകളിൽ  പ്രശോഭിക്കട്ടെകാലത്തിനനുസരിച്ച് വേണ്ടപ്പോൾ മഴ പെയ്യട്ടെവൃക്ഷലതാദികൾ ഫലപുഷ്പങ്ങളണിയട്ടെനമുക്ക് ശ്രേയസ്കരമായ യോഗക്ഷേമം നടപ്പിലാകട്ടെ.]


Monday, November 7, 2011

അറിവും വിദ്യഭ്യാസവും


 അനേക ശതാബ്ദകാലത്തെ വൈദേശികാധിപത്യത്തിന്റെ ഫലമായി വീര്യവും പൌരുഷവും കെട്ട്, സ്വന്തം വ്യക്തിമഹത്ത്വവും  വംശപാരമ്പര്യവും മറന്ന് അജ്ഞതയിലും ദാരിദ്ര്യത്തിലും ആണ്ടുകിടക്കുന്ന  ഒരു ജനതയായിരുന്നു കഴിഞ്ഞ നൂറ്റാണ്ടുവരെ  ഭാരതത്തിൽ ഉണ്ടായിരുന്നത്ഭാരതത്തിലെ ജനകോടികളെ അജ്ഞതയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ആത്മവിസ്മൃതിയിൽ നിന്നും  സമുദ്ധരിക്കാനുള്ള ഒരേഒരു വഴി അവർക്ക് വിദ്യഭ്യാസം  നൽകുക എന്നതാണ്.    സാഹിത്യഭാഷയും ശാസ്ത്രജ്ഞാനവും മാത്രമല്ലപൌരുഷവും  കുലമഹിമയും  വംശ-ചരിത്രബോധവും  ഉണർന്ന്  തേജസ്വികളായി വളരാനുള്ള വിദ്യഭ്യാസമാണ്  അവർക്ക് നൽകേണ്ടത്ഒരു മനുഷ്യന് അല്ലെങ്കിൽ അടുത്ത തലമുറയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ  ദാനം എന്താണെന്നു ചോദിച്ചാൽപ്രാമാണികമായി പറയുന്ന ഉത്തരംവിദ്യാദാനംഎന്നാണ്പക്ഷെദാരിദ്ര്യത്തിലാണ്ടുകിടക്കുന്ന ഭാരതീയ ജനതയ്ക്ക്  വിദ്യാദാനത്തോടൊപ്പം  ജീവൻ നിലനിർത്താനുള്ള അന്നം കൂടി നൽകണം.   എങ്കിൽ മാത്രമെ ഭാവിഭാരതത്തിന്റെ അഭ്യുദയത്തിനുവേണ്ടി പ്രവർത്തിക്കാൻ കർത്തവ്യബദ്ധരായ  യുവജനതയെ വാർത്തെടുക്കാൻ കഴിയുകയുള്ളൂ.
വേദങ്ങളിലോമറ്റു ശ്രുതിഗ്രന്ഥങ്ങളിലോ  ആർക്കും വിദ്യ നിഷേധിച്ചിട്ടില്ല.   വിദ്യ നിഷേധിച്ചിരുന്നു എന്ന ആരോപണം  തന്നെ  മദ്ധ്യകാല ചരിത്രവുമായി  ബന്ധപ്പെട്ടതാണ്.  മാനവധർമ്മശാസ്ത്രമാണ്  മനു (ആദ്യ ചിന്തകൻ) എഴുതിയത്; നിയമമല്ല.  സ്വന്തം   താല്പര്യത്തിനനുസരിച്ചുള്ള നിയമങ്ങൾ ഉണ്ടാക്കിയത് പിന്നീടു വന്ന നാട്ടുരാജാക്കന്മാരാണ്.  ഒരു ഏകീകൃതമായ നിയമവ്യവസ്ഥ  ഉണ്ടാകാതിരുന്നതും അതുകൊണ്ടാണ്.   സ്മൃതിഗ്രന്ഥങ്ങളിൽ   തെറ്റിന് ശിക്ഷയുംകുറ്റകൃത്യങ്ങൾക്ക് ദണ്ഡനവും ആണ് വിധിച്ചിട്ടുള്ളത്ശിഷ്യനാണ് ശിക്ഷണം കൊടുക്കുന്നത്. തെറ്റ് തിരുത്താനുള്ള  നിർദ്ദേശങ്ങളും  ആചാരാനുഷ്ഠാനങ്ങളും ആണ്  പരിഹാരങ്ങൾദണ്ഡനവും ശിക്ഷയും തിരിച്ചറിയത്തവിധം  അറിവ് വികലമായതായിരിക്കണം  (വികലമാക്കിയതോ?)  പഞ്ചപുച്ഛമടക്കി എല്ലാം സഹിച്ച്   ജീവിക്കാനുള്ള  നിയോഗം ഭാരതജനത ഏറ്റുവാങ്ങിയത്.  ഭരണാധിപർ  സുഖലോലുപരും  അധർമ്മികളുമായിത്തീരുമ്പോൾ  ഉണ്ടാകുന്ന ആത്മഭയത്തിൽ നിന്നുമാണ്  ജനങ്ങളെ   ഭയപ്പെടുത്തി  ഭരിക്കേണ്ട  ഗതികേടിൽ ഒരു ഭരണാധികാരി  എത്തിച്ചേരുന്നത്അത് ചരിത്രം പരിശോധിച്ചാൽ വ്യക്തമാവുന്നതുമാണ്.     രാവണൻഹിരണ്യൻ, കംസൻ,  ദുര്യോധനൻ  തുടങ്ങിയ പുരാണേതിഹാസങ്ങളിലെ കഥാപാത്രങ്ങൾ മുതൽ  കഴിഞ്ഞ നൂറ്റാണ്ടിലെ ഹിറ്റ്ലർ വരെയുള്ളവർ അതിനുദാഹരണങ്ങളാണ്.

 കാലം മാറിഅതിനനുസരിച്ച്  എന്താണ്അറിവ്’, എന്തിനാണ് വിദ്യഭ്യാസം  എന്ന് മനസ്സിലാക്കാൻ ശ്രമിക്കണം.  “വിദ്യയാ വിന്ദതേ അമൃതം” – വിദ്യയാൽ മനുഷ്യൻ അമൃതം (ശാശ്വതസുഖം) പ്രാപിക്കുന്നു; എന്നാണ് കേനോപനിഷദ് വചനംവിദ്യയെക്കുറിച്ച് പ്രകീർത്തിക്കാത്ത   ഒരു സംസ്ക്കാരവും  ഈ ലോകത്തിൽ കടന്നുപോയിട്ടില്ല.
വേദം അറിവാണ്.  അറിവിന്റെ ഉറവാണ് എല്ലാ വിദ്യകളും.   ‘വിദ്യ’ മാത്രമല്ല, ‘അവിദ്യ’യും  വേദത്തിൽ അടങ്ങിയിരിക്കുന്നു.  “അവിദ്യയാമൃതംതീർത്വാ” – അവിദ്യ  എന്ന ലൌകികജ്ഞാനം വഴി മൃത്യുവിനെ തരണം ചെയ്ത് – “വിദ്യയാ‍‌അമൃതമശ്നുതേ” – അദ്ധ്യാത്മിക ജ്ഞാനവിദ്യയിലൂടെ അമൃതതത്വത്തെ പ്രാപിക്കാനുള്ള ആഹ്വാനമാണ് വേദങ്ങളിലുള്ളത്.  
“വിദ്യാവിദ്യകൾ രണ്ടും ക-
ണ്ടറിഞ്ഞവരവിദ്യയാൽ
മൃത്യുവെത്തരണം ചെയ്തു
വിദ്യയാലമൃതാർന്നിടും.”
 ( ഈശ്വാവാസ്യം -  ഗുരുദേവഭാഷ്യം)
ദ്വേ വിദ്യേ വേദതവ്യേ ഇതി ഹ സ്മ യദ് ബ്രഹ്മവിദോ വദന്തി പരാ ചൈവാപര ച”.  ‘പരാഎന്നുംഅപരാഎന്നും  വിദ്യ രണ്ടുവിധമുണ്ടെന്ന് മുണ്ഡകോപനിഷത്ത് പറയുന്നു.   അതിൽപരാഎന്നത്  പരമായ ബ്രഹ്മാത്മതത്ത്വസാക്ഷാത്കാരത്തിന് ഉപകരിക്കുന്നതും, യോഗലക്ഷണവുമായ അദ്ധ്യാത്മവിദ്യയാകുന്നുബഹ്മവിദ്യയെന്നും, ഉപനിഷദ് വിദ്യയെന്നും  അത് അറിയപ്പെടുന്നുണ്ട്.   ‘അപരവിദ്യഎന്നത്  അപരപ്രകൃതിവിഷയങ്ങളെ സംബന്ധിച്ചതും, യോഗക്ഷേമരൂപമായ  ഐഹികശ്രേയസ്സിന്  ഉപകരിക്കുന്നതുമായ സാത്ത്വികജ്ഞാനമാകുന്നു.    വേദവേദാംഗശാസ്ത്രങ്ങളുംആയുർവേദാദി  ഉപവേദങ്ങളും, സാംഖ്യയോഗാദി ദർശനങ്ങളും, ശില്പ-നൃത്ത-ഗീതവാദ്യാദി കലാ-വിജ്ഞാനങ്ങളും എല്ലാം ഈ വിഭാഗത്തിൽ വരുംനാഗരികാഭ്യുദയത്തിനു നിദാനമാകയാൽനാഗരികവിദ്യകളെന്നും ഇവയെ പറയാറുണ്ട്.   പരയും അപരയുമായ വിദ്യകൾ പരസ്പരപൂരകങ്ങളും ശ്രേയസ്സിന് ആധാരവുമാണ്ആർഷമായ ശിക്ഷാസമ്പ്രദായത്തിൽ  അഭ്യസിക്കപ്പെടുന്ന അപരവിദ്യകൾ പാരമ്പര്യേണ പരമായ അദ്ധ്യാത്മശ്രേയസ്സിനു നിദാനമായി ഭവിക്കുന്നു.   ചരിത്രത്തിനു നോട്ടമെത്താത്ത അതിപുരാതനകാലം മുതൽക്കെ വിദ്യയുടെ നാടായിട്ടാണ് ഭാരതത്തിന്റെ പ്രശസ്തിഭാരതത്തിന്റെ അഭ്യുദയത്തിനു നിദാനമായ എല്ലാ വിദ്യകളും ആർഷപാരമ്പര്യത്തിൽ നമുക്കു സമ്പന്നമായിട്ടുണ്ട്. വേദാന്തം ലൌകിക ജീവിതത്തിന് പ്രാധാന്യം കൊടുക്കുന്നില്ല എന്നത് തെറ്റായ  ആരോപണമാണ്. വേദാന്തത്തിൽ അങ്ങനെയൊന്നും പറയുന്നില്ല.  നമുക്കു സിദ്ധമായിരിക്കുന്ന  വിദ്യാസമ്പത്ത് വിപരീത സാഹചര്യങ്ങളാൽ  ഉണർന്നു പ്രകാശിക്കാൻ കഴിയാതെ സുപ്തമായിക്കിടക്കുകയാണ്അതിനെ നാം തട്ടിയുണർത്തി തേജസ്വിയാക്കി പ്രവർത്തിക്കണം.  
എന്താണ് വിദ്യാഭ്യാസംപുസ്തകവിദ്യയാണോ അത്അല്ലപലതരം അറിവാണോ അത്. അതുമല്ലബുദ്ധിശക്തികളുടെ ഗതിയെയും ആവിഷ്കരണത്തേയും നിയന്ത്രണവിധേയമാക്കി സഫലീകരിക്കുന്ന സമർത്ഥ ശിക്ഷണമാണ് വിദ്യഭ്യാസം.   അത്തരത്തിലുള്ള ശിക്ഷണമല്ല ഇന്നത്തെ ഭാരതീയ വിദ്യാലയങ്ങളിൽ  നിന്നും ലഭിക്കുന്നത്.    നേരെമറിച്ച് നമുക്ക് പരമ്പരാഗതമായി സിദ്ധിച്ചിട്ടുള്ള വിദ്യയുടെ ആവിഷ്കാരവും സാഫല്യവും പ്രതിബന്ധിക്കുന്നതരത്തിലുള്ള ബാധകമായ ശിക്ഷണമാണ് ഇന്ന് യുവജനങ്ങൾക്ക് വിദ്യാലയങ്ങളിൽ നിന്നും ലഭിക്കുന്നത്.  വീര്യവും പൌരുഷവും നിറഞ്ഞ വ്യക്തികളെ സൃഷ്ടിക്കാൻ അതിനു കഴിയുന്നില്ല.    ഇന്നത്തെ വിദ്യാഭ്യാസം ആധുനികശാസ്ത്രസംബന്ധിയാണ്അതിന് ഭൌതികതലത്തിൽ  ഇന്ന്  നിരവധി ഗുണങ്ങളുണ്ട്പക്ഷെ അതിലുള്ള ദോഷങ്ങൾ പലപ്പോഴും ഗുണങ്ങളെ അതിശയിച്ചു നിൽക്കുന്നു. നമ്മൾ  പാശ്ചാത്യവിജ്ഞാനം അഭ്യസിക്കുന്നതിനോടൊപ്പം  മാതൃഭാഷയും,  സംസ്കൃതവും  പഠിക്കണംഅങ്ങനെ  ആർഷസംസ്ക്കാരം തെളിഞ്ഞുവരുന്ന വിധം നവീനമായ ഒരു ദേശീയവിദ്യാഭ്യാസപദ്ധതി ആവിഷ്കരിക്കണംഅതിലൂടെ  സൂക്ഷ്മനിരീക്ഷണസാമർത്ഥ്യം  കുട്ടികളിൽ തെളിഞ്ഞുവരും
ഇന്ന് നമ്മുടെ കുട്ടികൾ സ്കൂളിൽ നിന്നും പഠിക്കുന്നത് എന്താണ്.   ആദ്യം തന്നെ  ഒരു കുട്ടി മനസ്സിലാക്കുന്നത്  തന്റെ അച്ഛൻ വിഢിയാണെന്നാണ്.  (“ഈയച്ചന് ഒരു വിവരോംല്ല“ എന്നാണ് കുട്ടികൾ പറഞ്ഞു തുടങ്ങുന്നത് തന്നെ.)   രാണ്ടാമത്, തന്റെ മുത്തച്ഛൻ ഭ്രാന്തനാണെന്ന്മൂന്നാമത്, തന്റെ ആചാര്യന്മാരെല്ലാം  കപടാചാരികളാണെന്ന്നാലാമത്നമ്മുടെ  ധർമ്മശാസ്ത്രങ്ങളെല്ലാം  പച്ചക്കള്ളങ്ങളാണെന്ന്.   പ്രാഥമിക വിദ്യഭ്യാസം കഴിയുമ്പോഴേക്കും ഇതെല്ലാം പഠിച്ച് നട്ടെല്ലില്ലാത്തനിഷേധങ്ങളുടെ   ചേതനയറ്റ ഒരു പിണ്ഡമായിത്തീരുന്നു  ആ കുട്ടി.  
നമ്മുടെയുള്ളിൽ  ഉറങ്ങിക്കിടക്കുന്ന ജ്ഞാനശക്തിയെ ഉത്തേജിപ്പിക്കാനുള്ള സാധനയാണ് വിദ്യഭ്യാസംആ വിദ്യഭ്യാസമാണ് ഭാരതത്തിനു വേണ്ടത്പുരാതനകാലത്തെ നിരുപാധികമായ ധർമ്മാധിഷ്ഠിതമായ  ശിക്ഷാക്രമം ഭാവിഭാരതത്തിന്റെ അഭ്യുദയത്തിനുതകുംവിധം  കാലോചിതമായി പുനരുദ്ധരിച്ചു  നടപ്പിൽ വരുത്തണം
ശ്രോതവ്യഃ, മന്തവ്യഃ, നിദിധ്യാസിതവ്യഃ എന്നാണ്‌ ശ്രുതി   വ്യക്തമായി  ആത്മജ്ഞാനത്തിന്റെ മാർഗ്ഗത്തെ പറഞ്ഞിട്ടുള്ളത്‌. ഒന്നാമത്തേത്‌ ശ്രവണമാണ്‌. ഗുരുനാഥനിൽ നിന്ന്‌, സത്യദർശ്ശനം നേടിയ ആചാര്യന്മാരിൽ നിന്ന്‌ നീ ശ്രവണം ചെയ്യൂ. പോര, അത് അതേപടി  നീ വിശ്വസിക്കരുത്‌. യുക്തിപൂർവ്വം വിചാരം ചെയ്യുക. അപ്പോൾ നമുക്ക്‌ സംശയങ്ങൾ വരും. ഗുരുവിന്റെയും ശാസ്ത്രത്തിന്റെയും സഹായത്തോടെ അന്വേഷണം തുടരുക. അങ്ങനെ നിതിധ്യാസനം എന്ന മാർഗ്ഗത്തിൽ എത്തും. അതിലൂടെയാണ്‌ സത്യസാക്ഷാത്‌കാരത്തിലേക്ക്‌ എത്താൻ കഴിയുക.“  ആത്മജ്ഞാനത്തിനുതകുന്ന ഈ അടിസ്ഥാനതത്വം ഭൌതികജ്ഞാനത്തിന്റെ സത്യാന്വേഷണത്തിനും  സ്വീകരിക്കാവുന്നതാണ്. 
പുരാതന വൈദിക സാഹിത്യത്തെ മീമാംസ ചെയ്ത് ബ്രഹ്മ മീമാംസാശാസ്ത്രവും കർമ്മമീമാംസാശാസ്ത്രവും നമ്മുടെ പൂ‍ർവികർ വേർതിരിച്ചിട്ടുണ്ടായിരുന്നു.  എന്നാൽ കാലഗതിയിൽ അസമീക്ഷാസമ്പ്രദായം നാം കൈവിട്ടു.  അതേസമയം 17ആം  നൂറ്റാണ്ടിലെ യൂറോപ്യൻ വിദ്യാർത്ഥികൾ ആ സമീക്ഷാ സമ്പ്രദായം സ്വീകരിച്ചു.   തത്വദർശനത്തിന് യവനന്മാർ അനുസരിച്ചിരുന്ന സമീക്ഷാപദ്ധതിയുടെ മുഖ്യമായ രണ്ടംഗങ്ങളാണ് സൂക്ഷ്മ നിരീക്ഷണവും (പ്രത്യക്ഷം), അനുമാന (യുക്തി) വിചാരവും.  നവീന യൂറോപ്യൻ ശാസ്ത്രജ്ഞന്മാർ ‘സയൻസ്’ എന്നറിയപ്പെടുന്ന ഭൌതിക വിജ്ഞാനശാഖകളെ വികസിപ്പിക്കാൻ ആ പ്രമാണക്രിയകളെ പ്രയോജനപ്പെടുത്തി.  അതിന്റെ ഫലമാണ് യൂറോപ്പിൽ അത്ഭുതപൂർവ്വമായി വികാസം പ്രാപിച്ച വർത്തമാനകാലത്തെ ഭൌതികപരിഷ്ക്കാരം.  യൂറോപ്യന്മാർ അവരുടെ വിജ്ഞാനത്തിനുപയോഗിച്ച ആ പ്രമാണ പരീക്ഷാപദ്ധതി, നമ്മുടെ പുരാണേതിഹാസ സാഹിത്യത്തെ സമീക്ഷ ചെയ്യുന്നതിൽ  പ്രയോജനപ്പെടുത്താവുന്നതാണ്.  നമ്മുടെ വൈദിക വിജ്ഞാനശാഖയിലെ  സുക്ഷ്മത്വം ദർശിക്കാൻ  ഈ സമ്പ്രദായം  പ്രയോജനപ്പെടുത്തുകതന്നെ വേണം.   എന്നാൽ ആ പ്രയോജനം അന്ധമായ  പാശ്ചാത്യാനുകരണമാവരുത്.  ഭാരതത്തിന്റെ ദേശീയ സ്വഭാവത്തിന് യോജിച്ച വിധം ധീരവും സ്വതന്ത്രവുമായിരിക്കണം. നമ്മുടെ സമീക്ഷണം.


(അവലംഭം: ‘ആർഷനാദം‘  ദാർശനിക മാസിക.)